Video Stories
വി.എസ് വീണ്ടും പാര്‍ട്ടി കോര്‍ട്ടില്‍

തിരുവനന്തപുരം: ഇന്നുമുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെയുള്ള പി.ബി കമ്മീഷന് നടപടി അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ള നേതാക്കള്‍ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. വി.എസിനെതിരായ കമ്മീഷന്റെ നടപടി എന്താകും, ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഇ.പി ജയരാജനും ഭാര്യാസഹോദരി പി.കെ ശ്രീമതിക്കുമെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ, അഞ്ചേരിബേബി വധക്കേസില്‍ രണ്ടാം പ്രതിയായിട്ടും മന്ത്രിസ്ഥാനത്ത് തുടരുന്ന എം. എം മണിയുടെ കാര്യത്തില്‍ കേന്ദ്രനേതൃത്വം മാറി ചിന്തിക്കുമോ തുടങ്ങി വിഷയങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
തിരുവനന്തപുരത്ത് ആദ്യമായി പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയും പി.ബിയും ചേരുന്നെന്ന പ്രത്യേകത ഉള്ളതു കൊണ്ടുതന്നെ സംസ്ഥാനനേതൃത്വം ആര്‍ഭാടപൂര്‍വമാണ് യോഗങ്ങള്‍ക്ക് വേദിയൊരുക്കുന്നത്. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഇടംനേടുന്ന ഈ യോഗങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്ന് രാവിലെ എ.കെ.ജി സെന്ററില്‍ ചേരുന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട അജണ്ട തീരുമാനിക്കുന്നത്. ഇതില്‍ പ്രധാനം വി.എസിനെതിരായ പി.ബി നടപടിയുടെ തുടര്‍ച്ചയാണ്. നടപടി അവസാനിപ്പിക്കാന്‍ പി.ബി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രനേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയെന്നു കാട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ തുടര്‍ച്ചായായാണ് വി.എസിനെതിരെ പി.ബി കമ്മീഷന് അന്വേഷണം നടത്തിയത്. ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ഉള്‍പെടെ വി.എസിനെതിരായ കുറ്റപത്രം ശക്തമാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളിലും തുടര്‍ന്ന് മുഖ്യമന്ത്രി പദവിക്ക് വാശിപിടിക്കാതെയും വി.എസ് പാര്‍ട്ടിക്ക് വിധേയനായിരുന്നു. ഇതോടെ കേന്ദ്രനേതൃത്വം വി.എസിനെ നിരുപാധികം കുറ്റവിമുക്തനാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതോടൊപ്പം വി.എസ് പാ ര്‍ട്ടിയുടെ ഏത് ഘടകത്തിലേക്കാണ് തിരിച്ചെത്തുകയെന്നതും ചര്‍ച്ച ചെയ്തേക്കും. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വി.എസിനെ സമിതിയിലേക്ക് തന്നെ തിരിച്ചെടുക്കാനാണ് സാധ്യത.
അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമാകണമെന്നാണ് വി.എസിന്റെ ആഗ്രഹം. സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന സമിതി അംഗങ്ങള്‍ക്കാണ്. അതിനാല്‍ കേന്ദ്രനേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. ബന്ധുവും പി.കെ ശ്രീമതിയുടെ മകനുമായ പി.കെ സുധീറിന് നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ‘ധാര്‍മികത’യുടെ പേരില്‍ ഇ.പി ജയരാജന് രാജിവെച്ചെങ്കിലും പാര്‍ട്ടിതല നടപടി ഉണ്ടാകുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ജയരാജനും ശ്രീമതിയും കേന്ദ്രക്കമ്മറ്റി അംഗങ്ങളാണ്.
ഇവര്‍ക്കെതിരായ നടപടി ശാസനയില്‍ ഒതുങ്ങുമോ അതോ തരംതാഴ്ത്താലാകുമോ എന്ന കാര്യത്തില്‍ നാളെയോ ശനിയാഴ്ചയോ തീരുമാനമുണ്ടാകും. മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മക്കെതിരെ തോട്ടണ്ടി ഇടപാടിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടുത്തദിവസമാണ് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്ത് യോഗം ചേരുന്നത്. ഇത് സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പൊലീസ് നയത്തെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യവും പി.ബി പരിശോധിക്കും. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഘടകകക്ഷികളുമായുള്ള ബന്ധത്തിലുണ്ടായിരിക്കുന്ന പൊട്ടിത്തെറികളെ കുറിച്ചും ചര്‍ച്ച നടക്കും. പോളിറ്റ്ബ്യൂറോ എ.കെ. ജി സെന്ററിലാണ് ചേരുക. എന്നാല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന കേന്ദ്രകമ്മറ്റി നക്ഷത്ര ഹോട്ടലായ ഹൈസിന്തിലാണ്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 760 രൂപ കൂടി
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ