Connect with us

More

റോബോട്ടുകളുടെ അത്ഭുത ലോകം തുറന്ന് ലോക റോബോട്ട് കോണ്‍ഫറന്‍സ്

Published

on

ചൈനയിലെ ബീജിങില്‍ നടക്കുന്ന ലോക ‘2016 ലോക റോബോട്ട് കോണ്‍ഫറന്‍സില്‍’ വിവിധ രാജ്യങ്ങളില്‍ നിന്നായി 200-ലധികം ഗവേഷണ സ്ഥാപനങ്ങളാണ് തങ്ങളുടെ റോബോട്ടുകളെ പരിചയപ്പെടുത്തുന്നത്. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കാവുന്ന കുഞ്ഞന്‍ റോബോട്ടുകള്‍ മുതല്‍, വ്യാവസായിക ഉപയോഗങ്ങള്‍ക്കുള്ള വലിപ്പമേറി റോബോട്ടുകള്‍ വരെ മേളയില്‍ സുലഭം. ഇലക്ട്രോണിക് രംഗത്ത് ഏറെ മുന്നേറിയ ചൈനയില്‍ നിര്‍മിച്ച ചില റോബോട്ടുകള്‍, ആകൃതിയിലും പ്രവര്‍ത്തനത്തിലും മനുഷ്യന്മാരെ പോലെ പെരുമാറുന്നു എന്നത് കൗതുകമാണ്.

റോബോട്ട് ദേവത

പരമ്പരാഗത ചൈനീസ് വസ്ത്രമണിഞ്ഞു നില്‍ക്കുന്ന ഈ ‘പെണ്‍കുട്ടി’ ഒരു റോബോട്ടാണ്. പേര് ജിയാ ജിയ. ആളുകളുമായി ആശയവിനിമയം നടത്താന്‍ കഴിവുള്ള ജിയാ ജിയ ‘റോബോട്ട് ദേവത’ എന്ന പേര് ഇതിനകം നേടിക്കഴിഞ്ഞു.

robo1

സംസാരിക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസങ്ങള്‍ വരുത്താനും കണ്ണ് ഇളക്കാനും മറ്റുള്ളവരുടെ മുഖത്തെ ഭാവഭേദങ്ങള്‍ മനസ്സിലാക്കാനും ജിയാ ജിയക്ക് കഴിയും. ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലുള്ള ചോദ്യങ്ങള്‍ക്ക് റോബോട്ട് ദേവത മറുപടി പറയും.

ചിന്തകന്റെ പുനര്‍ജന്മം

മനുഷ്യാകൃതിയിലുള്ള മറ്റൊരു റോബോട്ട് 16-ാം നൂറ്റാണ്ടില്‍ ജീവിച്ച ചൈനീസ് തത്വചിന്തകന്‍ വാങ് യുങ്മിങിന്റെ ‘അപരനാ’ണ്. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ യഥാര്‍ത്ഥ ജീവിതത്തിലെ കലാകാരന്മരെപ്പോലെ ചൈനീസ് കാലിഗ്രഫി വരക്കുകയാണ് റോബോട്ട് യുങ്മിങിന്റെ ജോലി.

chintha

അക്വേറിയത്തിലെ വെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഈ മീന്‍ റോബോട്ടുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. വെള്ളത്തിനടിയിലുള്ള കാര്യങ്ങള്‍ ക്യാമറ വഴി ചിത്രീകരിക്കുകയും മറ്റുമാണ് ഇവയുടെ ദൗത്യം.

meen

വെള്ളത്തില്‍ നീന്തുക മാത്രമല്ല, പൂമ്പാറ്റയെയും പക്ഷിയെയും പോലെ പറക്കുകയും ചെയ്യും റോബോട്ടുകള്‍. ഒറ്റനോട്ടത്തില്‍ ഒറിജിനലാണോ എന്നുവരെ തോന്നിപ്പോവും.


ബാഡ്മിന്റണ്‍ കളിക്കാന്‍ കഴിയുന്ന റോബോട്ടും മേളയിലുണ്ട്. കോര്‍ട്ടിന്റെ മറുവശത്ത് റോബോട്ടിനെ നിര്‍ത്തി ഇനി ബാഡ്മിന്റണ്‍ കളിക്കാം.

കുട്ടികള്‍ക്കൊപ്പം അവരിലൊരാളെന്ന പോലെ ആടിപ്പാടാനും കളിക്കാനും കഴിവുള്ള റോബോട്ടുകളും മേളയിലുണ്ട്.

kuttikal

വീട്ടിനകത്ത് ഒരു കുടുംബാംഗത്തെപ്പോലെ പെരുമാറുന്ന വിവിധ തരം ‘കംപാനിയന്‍’ റോബോട്ടുകളുണ്ട്. വീട്ടുജോലികള്‍ ചെയ്യാനും എല്ലാവരെയും തിരിച്ചറിയാനും കഴിവുള്ള ഇവക്ക്, വീട്ടുടമ സ്ഥലത്തില്ലാത്തപ്പോള്‍ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കാനുള്ള കഴിവുണ്ട്.

robottt

വ്യാവസായിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന റോബോട്ടുകളുടെ വലിയ ശ്രേണി തന്നെയുണ്ട് ബീജിങ് റോബോട്ട് കോണ്‍ഫറന്‍സില്‍. ആവശ്യക്കാര്‍ക്ക് റോബോട്ടുകള്‍ വാങ്ങാനും ബുക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്ന 68,000 റോബോട്ടുകളാണ് ചൈനയില്‍ വിറ്റഴിഞ്ഞത്. മുന്‍വര്‍ഷത്തേക്കാള്‍ 20 വര്‍ഷം കൂടുതലാണിത്. നിര്‍മാണ യൂണിറ്റുകളിലും മറ്റും റോബോട്ടുകള്‍ മനുഷ്യരെ പിന്തള്ളിത്തുടങ്ങിയെന്നര്‍ത്ഥം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

kerala

വർക്കലയിൽ തിരയിൽപെട്ട് തമിഴ്നാട് സ്വദേശി മരിച്ചു

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്

Published

on

വര്‍ക്കലയില്‍ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പെടുകയായിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് രാവിലെ 31 പേരടങ്ങുന്ന സംഘത്തിലാണ് വിശ്വ എത്തിയത്. കൂടെ ഉണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിച്ചു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending