Connect with us

Culture

കുട്ടികളില്‍ ലൈംഗീക അക്രമവാസന വര്‍ധിക്കുന്നു

Published

on

 

വര്‍ഷങ്ങള്‍ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്‍ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍ സംശയമുള്ള പലരെയും ചോദ്യം ചെയ്തു. ഒടുവില്‍ പ്രതിയെ പൊലീസ് പിടിച്ചപ്പോഴാണ് നാട്ടുകാര്‍ ശരിക്കും അമ്പരന്നത്. പ്രദേശത്തുള്ള 12 വയസുള്ള ആണ്‍കുട്ടിയായിരുന്നുവത്. വീട്ടില്‍ വളരെമോശം ജീവിത ചുറ്റുപാടുള്ള ഒരാളായിരുന്നു അവന്‍. അതുകൊണ്ടുതന്നെ ആറാം കഌസില്‍വെച്ച് പഠിപ്പ് നിര്‍ത്തി. ആര്‍ക്കെങ്കിലും എന്തെങ്കിലും വാങ്ങികൊടുത്തും രാത്രി പീടിക തിണ്ണകളിലോ ബസ് സ്റ്റോപ്പിലോ കിടന്നവന്‍ ജീവിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സന്ധ്യയോടെ അടുത്ത വീട്ടില്‍ ടി.വി കാണാന്‍പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് ലൈംഗീക പീഡനത്തിനുശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു കേസ്. ഇതിനുശേഷം രാത്രിയില്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുറ്റിക്കാട്ടില്‍കൊണ്ടുപോയി ഒളിപ്പിച്ചു.
കേസന്വേഷണത്തിനിടയില്‍ സമീപ പ്രദേശങ്ങളിലുള്ള ചില സ്ത്രീകളും പുരുഷന്മാരും ആണ്‍കുട്ടിയെ പലപ്പോഴായി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കേസ് വിചാരണയെ തുടര്‍ന്ന് തെളിവുകളുടെ അപര്യാപ്തതയില്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ആണ്‍കുട്ടിയെ വെറുതെ വിട്ടു. സംഭവം കണ്ടതിന് സാക്ഷികളില്ലാത്ത കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ആരോപണം ഉന്നയിച്ച പൊലീസിനെയും കോടതി ശക്തമായി വിമര്‍ശിച്ചു. ജുവനൈല്‍ ഹോമില്‍ റിമാന്റ് തടവുകാരനായിരുന്ന ആണ്‍കുട്ടി ജയില്‍വിമോചിതനായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ വിഷം കഴിച്ച് മരിച്ചു.
കേരളത്തില്‍ ലൈംഗീക ആക്രമണങ്ങളില്‍ കുട്ടികളുടെ പങ്ക് വലിയ തോതില്‍ ഉയര്‍ന്നുവരികയാണ്. കുട്ടികളില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ലൈംഗീക ചൂഷണങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും വലിയ ദുരന്തമാണുണ്ടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12 വയസുകാരനായ അച്ഛന്‍ നമ്മുടെ സംസ്ഥാനത്തും. 2017 മാര്‍ച്ചില്‍ പതിനാറുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എറണാകുളത്തെ ഒരു സ്വകാര്യ ആസ്പത്രിയിലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് വ്യക്തമായത്.
സമീപ വര്‍ഷങ്ങളില്‍ ഉണ്ടായ ലൈംഗീക ആക്രമണകേസുകളില്‍ പ്രതികളായവരില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള നിരവധി ആണ്‍കുട്ടികള്‍ ലൈംഗീക കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയിലെ കൂട്ട ബലാത്സംഗ സംഭവത്തിനുശേഷം ജുവനൈല്‍ ജസ്റ്റീസ് ആക്ട് ഭേദഗതി ചെയ്യുകയും പതിനെട്ട് എന്നുള്ളത് പതിനാറാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. കേസ് ഡയറികള്‍ പരിശോധിക്കുമ്പോള്‍ പല കേസുകളിലും കുട്ടികുറ്റവാളികളുടെ പങ്കാളിത്തവും കലാവിരുതും വളരെ വ്യക്തമായി ബോധ്യമായതായും ഇത് അറിയാതെ പറ്റുന്നതല്ല, തികഞ്ഞ ബോധ്യത്തോടെ തന്നെയാണെന്ന് മനസിലാവുമെന്നും തൃശൂരിലെ സീനിയര്‍ സ്‌പെഷ്യല്‍ പോക്‌സോ പബഌക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളെ ശിക്ഷിക്കുന്നതിനായി ജുവനൈല്‍ ജസ്റ്റീസ് ആക്ട് 16 വയസെന്നുള്ളത് വീണ്ടും കുറച്ച് 14 എങ്കിലും ആക്കണമെന്നാണ് നിര്‍ദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാര്യങ്ങളുടെ വരുംവരായ്കളെകുറിച്ച് വേണ്ടത്ര ബോധമില്ലാത്ത സമയത്ത് ചെയ്യുന്ന ലൈംഗീക അക്രമ കേസുകളില്‍ കുട്ടികുറ്റവാളികളെ ശിക്ഷിച്ച് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ജയിലിലേക്ക് അയക്കുന്നതോടെ പിന്നീട് നല്ലമാര്‍ഗത്തിലേയ്ക്ക് തിരിച്ചുവരവില്ലാത്ത രീതിയില്‍ കൂടുതല്‍ ക്രിമിനലാവുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡംഗം സ്മിത സതീശ് പറയുന്നു. നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് ജീവിതത്തിലേക്കൊരു മടങ്ങിവരാന്‍ ജുവനൈല്‍ ഹോമുകള്‍ തന്നെയാണ് നല്ലതെന്നും സ്മിത കൂട്ടിചേര്‍ത്തു.
വീടുകളിലെ മോശം ജീവിത സാഹചര്യമാണ് കൂടുതല്‍ കുട്ടി കുറ്റവാളികളെയും സൃഷ്ടിക്കുന്നത്. സ്‌കൂളിലെയും നാട്ടിലെയും മോശം കൂട്ടുകെട്ടുകളും മറ്റൊരു കാരണമാണ്. സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന കുട്ടികളില്‍പെട്ടവരും നിരവധി ലൈംഗീക ആക്രമണ കേസുകളില്‍പെടുന്നുണ്ട്. കൗതുകവും കൂട്ടുകാരുടെ മുന്നില്‍ ആളാകാനുള്ള പ്രവൃത്തിയും അശഌല ചിത്രങ്ങള്‍ കാണുന്നതും അത്തരം പുസ്തകങ്ങള്‍ വായിക്കുന്നതും വീഡിയോ മൊബൈല്‍ ദൃശ്യങ്ങളും വാട്‌സാപ്പുമെല്ലാം കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, മയക്കുഗുളിക, മദ്യം പോലുള്ള ലഹരിഉപയോഗങ്ങളും ചെറുപ്പത്തിലെ അക്രമ വാസനകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊലപാതക കേസുകളിലും മോഷണകേസുകളിലുമടക്കം നിരവധി കുട്ടികുറ്റവാളികള്‍ ദിനംപ്രതി പ്രതികളായികൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ഏഴ് ശതമാനം പേര്‍ 18 വയസിന് താഴെയുള്ളവരാണെന്നുള്ളത് ശതമാനത്തില്‍ കുറവാണെങ്കിലും സമൂഹത്തിന്റെ മാനസികനില വെച്ചുനോക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതു തന്നെയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കാനുമായി ഉണ്ടാക്കിയ പോക്‌സോ ഇരകളാകപ്പെടുന്നവര്‍ക്ക് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്. എന്നാല്‍ പോക്‌സോ കേസുകള്‍ മാത്രം വിചാരണ ചെയ്യാന്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന ജില്ലകളില്‍ മാത്രമേ കോടതികളുള്ളൂ. ഇതിനാല്‍ ഭൂരിഭാഗം ജില്ലകളിലും പോക്‌സോ കേസുകള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. അങ്ങിനെ വരുമ്പോള്‍ നീതിയല്ല, നീതി നിഷേധമാണുണ്ടാവുക. അതിനെകുറിച്ച് നാളെ.

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Film

“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…

ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending