Connect with us

Video Stories

ഗാലറി നിറച്ച് മഞ്ഞക്കടല്‍; ഫൈനല്‍ പന്തുരുളാന്‍ ഇനി മിനിറ്റുകള്‍ മാത്രം

Published

on

രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്‍പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ കേരളത്തിന്റെ ആരാധകര്‍ക്ക് കന്നി ഐ.എസ്.എല്‍ കിരീടം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിലും വലിയ സുവര്‍ണാവസരം ഇനി ലഭിച്ചെന്ന് വരില്ല.

രാവിലെ മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് അണമുറിയാതെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് ആറിന് മുമ്പായി ആരാധകര്‍ ഗാലറിയിലെത്തണമെന്നാണ് നിര്‍ദേശം. ഇരുടീമുകളും ഗ്രൗണ്ടിലെത്തി പരിശീലനം തുടങ്ങി. ടീം ബസുകളില്‍ നിന്നിറങ്ങിയ ഓരോ താരത്തിനും വമ്പന്‍ സ്വീകരണങ്ങളാണ് ആരാധകരൊരുക്കിയത്. കേരളാ താരങ്ങള്‍ക്ക് ലഭിച്ച അതേസ്വീകരണം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനും ആരാധകര്‍ നല്‍കി.

എട്ടു ടീമുകള്‍ അണിനിരന്ന കിരീട പോരാട്ടത്തില്‍ അവശേഷിക്കുന്നത് രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫാക്ടറികളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ദേശങ്ങളിലെ ടീമുകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയും. കഴിഞ്ഞ സീസണില്‍ കൈവിട്ടു പോയ കിരീടം തിരികെ പിടിക്കാമെന്ന കിനാക്കളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

സീസണില്‍ രണ്ടു വട്ടം മാത്രം തോല്‍വിയറിഞ്ഞ ദാദയുടെ സംഘത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയുടെ മണ്ണില്‍ തോല്‍പിക്കാന്‍ കഴിഞ്ഞത്. പക്ഷേ ചരിത്രത്തില്‍ കാര്യമില്ലെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ഇന്നത്തെ ഉത്സവ രാത്രിയില്‍ താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കിരീടം മാത്രമാണ് ലക്ഷ്യം.

ജൈത്രയാത്ര തുടരാന്‍
മോശമായിരുന്നു സീസണില്‍ കേരളത്തിന്റെ തുടക്കം, ആദ്യ ജയത്തിനും ഗോളിനും ഏറെ കാത്തിരിക്കേണ്ടി വന്നു, തുടര്‍ച്ചയായി ടീം ലൈനപ്പില്‍ മാറ്റം വരുത്തിയ കോച്ച് കോപ്പല്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങി, പക്ഷേ ചാരത്തില്‍ നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു ടീം. അതിന് ഊര്‍ജ്ജമായത് കോപ്പലെന്ന ഇംഗ്ലീഷ് ചാണക്യന്റെ തന്ത്രങ്ങളും. കിരീടത്തിനൊപ്പം കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്ക് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പെരുങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായത്. അതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ തോറ്റിട്ടില്ല. ഇതുവരെ ആകെ നാല് ഗോള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ വഴങ്ങിയത്. അടിക്കാനും തടുക്കാനും അറിയുന്ന ഒന്നാന്തരം കളിക്കാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഹൊസെ മൊളീനയെന്ന സ്പാനിഷുകാരന്‍ കോച്ചിന്റെ മൂര്‍ച്ചയേറിയ തന്ത്രങ്ങളും കൂട്ടിനുണ്ട്. അതിനാല്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ ആര്‍പ്പുവിളികളെ കൊല്‍ക്കത്ത ഭയക്കുന്നില്ല.

തീരുമോ ആ കടം

കഴിഞ്ഞതിലൊന്നും കാര്യമില്ലെന്ന് പറയുമ്പോഴും ഉള്ളില്‍ പ്രതികാരത്തിന്റെ തീക്കനല്‍ അവശേഷിക്കുന്നുണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍. 2014ലെ ആദ്യപതിപ്പില്‍ മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീര്‍ വീഴ്ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ പട്ടാഭിഷേകം. ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരായ രണ്ടാം സെമിയില്‍ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഇന്ന് ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.

ഹോസു, തീരാനഷ്ടം

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആര്‍ക്കും പരിക്കില്ലെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കുന്നു. സെമിയുടെ രണ്ട് പാദത്തിലും മഞ്ഞക്കാര്‍ഡ് വാങ്ങിയ ഹോസുവിന് സസ്‌പെന്‍ഷനുള്ളതിനാല്‍ ഇന്ന് കളിക്കാനാകില്ല. പകരം റിനോ ആന്റോയോ ദിദിയര്‍ കാദിയോയോ ഇറങ്ങിയേക്കും. മുന്നേറ്റത്തില്‍ കൊപ്പല്‍ വലിയ അഴിച്ചുപണിക്ക് മുതിരില്ല. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ അണിനിരക്കും. ഒപ്പം സി കെ വിനീതും. മുഹമ്മദ് റാഫി ഇന്ന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍-അസ്‌റാക്ക് മഹ്മത് സഖ്യം തന്നെയായിരിക്കും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നാലാമനായി റിനോ, കാദിയോ എന്നിവരില്‍ ഒരാളെത്തും. ഡല്‍ഹിക്കെതിരെ ഷൂട്ടൗട്ടില്‍ തിളങ്ങിയെങ്കിലും കളിയുടെ നിശ്ചിത സമയത്ത് തികഞ്ഞ പരാജയമായിരുന്ന സന്ദീപ് നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്കിനാണ് ബാറിന് കീഴില്‍ കൂടുതല്‍ സാധ്യത. കൊല്‍ക്കത്ത നിരയില്‍ പരിക്കേറ്റ പ്രതിരോധ താരം അര്‍ണബ് മൊണ്ടല്‍ കളിക്കില്ല. മുംബൈ സിറ്റിക്കെതിരായ രണ്ടാംപാദ സെമിയില്‍ വിശ്രമിച്ച മുന്‍നിര താരങ്ങളെല്ലാം ഇന്ന് തിരിച്ചെത്തും.

വിജയികള്‍ക്ക് എട്ടു കോടി

കൊച്ചി: ട്രോഫിക്ക് പുറമേ ഐ.എസ്.എല്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് എട്ടു കോടി രൂപ. റണ്ണേഴ്‌സ് അപിന് നാലു കോടി രൂപയും സെമി ഫൈനലിസ്റ്റിന് ഒന്നരക്കോടിയും സമ്മാനമായി ലഭിക്കും. ആകെ 15 കോടി രൂപയാണ് വിജയികള്‍ക്ക് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending