Connect with us

Culture

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്വത്തു കേസ്; പട്ടിക സുപ്രീംകോടതിക്ക് കൈമാറി

Published

on

 

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് (സി.ബി.ഡി.ടി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പേരുവിവരങ്ങള്‍ രഹസ്യമായി നിലനിര്‍ത്തുന്നതിന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ മുഖേന സീല്‍വെച്ച കവറിലാണ് പട്ടിക കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം ഇത്തരം കേസുകളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും ഇഴഞ്ഞുനീങ്ങുന്നതിനാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ 25- 30 വര്‍ഷമായി വീണ്ടും വീണ്ടും അധികാര സ്ഥാനങ്ങളില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിമര്‍ശനം. ലോക്പ്രഹാരി എന്ന സര്‍ക്കാറിതര സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ വിവരങ്ങള്‍ കൈമാറാന്‍ കോടതി കഴിഞ്ഞയാഴ്ച സി.ബി. ഡി.ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ അഞ്ചുവര്‍ഷ ഇടവേളയുണ്ടായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയുന്നില്ല എന്നതോ, രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്നതോ ആണ് ഈ പ്രതിഭാസം ആവര്‍ത്തിക്കാന്‍ കാരണം. 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേക്കാ ള്‍ 2019ലെ സത്യവാങ്മൂലത്തില്‍ സ്വത്ത് 10 മടങ്ങ് വര്‍ധിച്ചാലും നിങ്ങള്‍ക്ക് അന്വേഷണം നടത്താന്‍ കഴിയുന്നില്ല. ആയിരം ശതമാനത്തിന്റെ വര്‍ധന എന്നതിനെ നിസ്സാരമായി കാണാനാവില്ല. അത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംവിധാനം ഉണ്ടായേ തീരൂവെന്നും കോടതി പറഞ്ഞു.
എം.പിയോ എം.എല്‍.എയോ സമര്‍പ്പിച്ച വരുമാനത്തിന്റെ ഉറവിടം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിനു മുമ്പ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും- എ.ജി പറഞ്ഞു.
25-30 വര്‍ഷമായി ഈ പ്രതിഭാസം തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നതെന്നും ഇത്ര സമയം പോരേയെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുചോദ്യം. രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വല്‍ക്കരണം സംബന്ധിച്ച 1993ലെ എന്‍.എന്‍ വോറ കമ്മിറ്റി റിപ്പോര്‍ട്ടും കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയ എം.പിമാരുടേയും എം. എല്‍.എമാരുടേയും വിവരങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടെന്ന് കോടതി ചോദിച്ചു. എം.പിമാരും എം.എല്‍. എമാരും ജനപ്രതിനിധികള്‍ ആണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ ആണ്. പിന്നെ എന്തുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിക്കൂട. ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിയമപരിരക്ഷ നല്‍കാന്‍ ഒരു കാരണവുമില്ലെന്നും കോടതി പറഞ്ഞു.
വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ വിവേചനം കാണിക്കുന്നതായി ജനപ്രതിനിധികള്‍ പരാതിപ്പെടുമെന്നായിരുന്നു എ.ജിയുടെ വിശദീകരണം. ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മാത്രം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിവേചനമാകുമെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ആദായ നികുതി വിവരങ്ങള്‍ അവരുടെ ആസ്തി വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന് മതിയാകില്ലെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു. പേരു പുറത്ത്‌വരരുതെന്ന് ആഗ്രഹിക്കുന്ന കേസുകളില്‍ രാഷ്ട്രീയക്കാരോ ബിസിനസുകാരോ പണം നല്‍കാന്‍ ചെക്ക് ഉപയോഗിക്കില്ലെന്നും ഇത് പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസുകളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി അനുപമ പരമേശ്വരനെതിരെ സൈബര്‍ ആക്രമണം; ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി

മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

Published

on

നടി അനുപമ പരമേശ്വരന്‍ക്കെതിരേ നടക്കുന്ന സംഘടിത ഓണ്‍ലൈന്‍ കാമ്പയിനില്‍ നിന്ന് സംരക്ഷണം തേടി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകളും വ്യാജ ആരോപണങ്ങളും നിരവധി വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തി.

ആദ്യത്തില്‍ സാധാരണ ട്രോളിങ് എന്ന് കരുതിയതെങ്കിലും, പിന്നീട് അത് അപമാനിക്കുന്നതും മാനസികമായി തകര്‍ക്കുന്നതുമായ സംഘടിത ശ്രമം ആണെന്ന് അനുപമ വ്യക്തമാക്കി.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വളരെ അനുചിതവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുണ്ടെന്നും എന്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നുണ്ടെന്നും എന്റെ ശ്രദ്ധയില്‍പ്പെട്ടു’ -ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അനുപമ എഴുതി. പോസ്റ്റുകളില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓണ്‍ലൈനിലെ ഇത്തരം ആക്രമണം വളരെ ദുഃഖകരമാണെന്നും താരം എഴുതി.

അന്വേഷണത്തില്‍ ഉള്ളടക്കം പ്രചരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള 20 വയസ്സുകാരി ആണെന്ന് കണ്ടെത്തി. യുവതിയുടെ ഭാവി കണക്കിലെടുത്ത് ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ലെന്ന് നടി തീരുമാനിച്ചു.

 

Continue Reading

Film

”സ്ത്രീകളെ ശരീരത്തിന്റെ പേരില്‍ വിമര്‍ശിക്കുന്ന പ്രവണത അവസാനിക്കണം”;ഗൗരി കിഷനെ പിന്തുണച്ച് സമീര റെഡ്ഡി

മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

Published

on

പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത യൂട്യൂബറിനെതിരെ ഗൗരി ശക്തമായി പ്രതികരിച്ചതിന് പിന്തുണയുമായി നടി സമീര റെഡ്ഡി രംഗത്തെത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സമീര തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഗൗരി സംഭവം നടന്ന സ്ഥലത്ത് തന്നെ ശബ്ദമുയര്‍ത്തിയത് എല്ലാ സ്ത്രീകള്‍ക്കായിട്ടാണ്. സ്ത്രീകളെ അവരുടെ ശരീരത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രവണത ഇപ്പോഴല്ല തുടങ്ങിയത്. എത്ര മികച്ച അഭിനയമോ ചിത്രമോ ചെയ്താലും, പലരും ആദ്യം നോക്കുന്നത് അവരുടെ ശരീരത്തെയാണ്,”എന്ന് സമീര പറഞ്ഞു.

സമീരയുടെ അഭിപ്രായത്തില്‍, ഇന്നത്തെ പുതുതലമുറയിലെ പെണ്‍കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇനി മിണ്ടാതിരിക്കില്ല. പണ്ടത്തെ പോലെ അല്ല ഇന്ന്. ഗൗരിയെപോലെയുള്ള പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കുന്നു, എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ് മീറ്റില്‍ നടിയുടെ ഉയരത്തെയും ശരീരഭാരത്തെയും കുറിച്ച് ചോദ്യം ചെയ്ത യൂട്യൂബറിനോട് ഗൗരി കിഷന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ചോദ്യം ബോഡി ഷെയിം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, യൂട്യൂബര്‍ അതിനെ തള്ളിക്കളഞ്ഞ് പ്രകോപിതനായും പെരുമാറി. എന്നാല്‍ ഗൗരിയുടെ ഉറച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയും കയ്യടിയും നേടി.

സമീര റെഡ്ഡി തനിക്കും ഇതുപോലെയുള്ള ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

എന്നോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എത്രയോ പ്രാവശ്യം ചോദിച്ചിട്ടുണ്ട്. അന്ന് ഞാനും ഗൗരിയെ പോലെ പ്രതികരിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ തോന്നുന്നു. ഇങ്ങനെ പ്രതികരിക്കുന്നത് മാറ്റത്തിന് തുടക്കമാണ്. എന്നാല്‍ മാറ്റം വരണമെങ്കില്‍ അത് ഒരു നടിയുടെയോ ഒരാളുടെയോ പ്രതികരണത്താല്‍ മാത്രം സംഭവിക്കില്ല മാധ്യമങ്ങളും പ്രേക്ഷകരും ഒരുമിച്ചുനില്‍ക്കണം, എന്ന് സമീര റെഡ്ഡി വ്യക്തമാക്കി.

Continue Reading

Film

ദളപതി വിജയിന്റെ ‘ജനനായകന്‍’ ജനുവരി 9ന് തിയറ്ററുകളില്‍

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Published

on

ദളപതി വിജയിന്റെ കരിയറിലെ അവസാന സിനിമയായ ‘ജനനായകന്‍’ ആരാധകര്‍ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 9ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.

ആമസോണ്‍ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ പോസ്റ്റ്-തിയറ്ററല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം 2025 ഒക്ടോബറിലായിരുന്നു റിലീസ് പദ്ധതി, എന്നാല്‍ അത് മാറ്റി പൊങ്കല്‍ റിലീസ് ആയി മാറ്റിയിരിക്കുകയാണ്.

എച്ച്. വിനോദ് ദളപതി വിജയ് കൂട്ടുകെട്ടാണ് ഈ സിനിമയിലെ പ്രധാന ആകര്‍ഷണം. പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രിയാമണി, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.

ജനനായകന്‍ നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ഹിറ്റ് ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണെന്ന അഭ്യൂഹം കൂടി പ്രചരിക്കുന്നുണ്ട്. വിജയ് വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്നുവെന്ന സൂചനയും പോസ്റ്ററുകള്‍ നല്‍കുന്നു.

ആദ്യം പുറത്തിറങ്ങിയ ‘ദളപതി കച്ചേരി’ ഗാനം ആരാധകരില്‍ വന്‍ ഹിറ്റായി. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ടെക്‌നിക്കല്‍ ടീം ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിംഗ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, വരികള്‍: അറിവ്, വസ്ത്രാലങ്കാരം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈന്‍: ഗോപി പ്രസന്ന, പിആര്‍ഒ & മാര്‍ക്കറ്റിങ്: പ്രതീഷ് ശേഖര്‍

 

 

Continue Reading

Trending