Connect with us

Video Stories

ഫൈനലുറപ്പിക്കാന്‍ ബ്ലാസ്റ്റേര്‍സ് ഇന്നിറങ്ങും; വെല്ലുവിളി ഫോര്‍ലാന്‍

Published

on

മുംബൈ: ഇന്ന് ജയിക്കണം ബ്ലാസ്റ്റേഴ്‌സിന്-ഇന്ന് മാത്രമല്ല, ഇനിയുള്ള നാല് കളികളിലും. പ്രതിയോഗികള്‍ മുംബൈ സിറ്റി എഫ്.സി എന്ന കരുത്തര്‍. അവര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്. ഇന്നലെ നടന്ന ആവേശ മല്‍സരത്തില്‍ പൂനെക്കാര്‍ ഡല്‍ഹിയെ തകര്‍ത്ത് കേരളത്തിനൊപ്പമെത്തിയ സത്യവും ഇന്നത്തെ മല്‍സരത്തിന് വീറും വാശിയും നല്‍കുന്നു. ഉറുഗ്വേയുടെ ലോക താരം ഡിയാഗോ ഫോര്‍ലാനാണ് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി. 11 കളികളില്‍ നിന്ന് നാല് ജയം, നാല് സമനില, മൂന്നു തോല്‍വി എന്നിവ അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മുംബൈ സിറ്റി. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 10 കളികളില്‍ നാല് ജയം, മൂന്നു സമനില, മൂന്നു തോല്‍വി എന്നീ നിലയില്‍ 15 പോയിന്റും നേടിയിട്ടുണ്ട്. ജയത്തോടെ പ്ലേ ഓഫിലെ സ്ഥാനം ഉറപ്പാക്കാനായിരിക്കും രണ്ടു ടീമുകളും ഇന്നിറങ്ങുക.

ഇരുവരും ഏറ്റുമുട്ടിയ കൊച്ചിയിലെ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു ജയം (1-0). കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ മുംബൈക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. കഴിഞ്ഞ മത്സരങ്ങളില്‍ ഗോവയോട് സമനില (0-0),പൂനെ സിറ്റിയോട് തോല്‍വി (0-1), നോര്‍ത്ത് ഈസ്റ്റിനോട് ജയം (1-0), ചെന്നൈയിന്‍ എഫ്.സിയോട് സമനില (1-1), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ജയം (1-0) എന്ന നിലയിലാണ്.
അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്.സിയോട് ജയം (3-1), എഫ്.സി.ഗോവയോട് ജയം (2-1), ഡല്‍ഹിയോട് തോല്‍വി (0-2), ചെന്നൈയിന്‍ എഫ്.സിയോട് സമനില (0-0), ഗോവയോട് ജയം (2-1) എന്ന നിലയിലാണ്. ബ്ലാസ്‌റ്റേഴ്‌സ് മൂന്നു ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ രണ്ടെണ്ണത്തിലാണ് ജയിച്ചത്.

ഐഎസ്എല്ലില്‍ ഇരുടീമുകളും തമ്മില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നു മത്സരങ്ങളിലും മുംബൈ സിറ്റി ഒരു മത്സരത്തിലും ജയിച്ചു. മറ്റൊരു സവിശേഷത ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ഇതുവരെ രണ്ടു ടീമുകള്‍ക്കും കൂടി ആകെ നാല് ഗോളുകള്‍ മാത്രമെ അടിക്കാനായിട്ടുള്ളു. ഐഎസ്എല്ലിലെ ഏറ്റുവും ഗോള്‍ ദാരിദ്ര്യം നേരിട്ട മത്സരങ്ങളായിരുന്നു ഇരുടീമുകളും തമ്മില്‍ ഇതുവരെ നടന്നിട്ടുള്ളത്. ഫുട്‌ബോളില്‍ കളിക്കാരില്‍ ഏത് സമയത്തും വിശ്വാസം അര്‍പ്പിക്കണമെന്ന് അദ്ദേഹം ഉപദേശം നല്‍കുന്നു. ഏത് പൊസിഷന്‍ എടുത്താലും മുംബൈയുടെ കളിക്കാര്‍ മുന്നിലാണ്.ഉദാഹരണത്തിനു മുന്‍നിര എടുത്തു നോക്കുക. ഏറ്റവും മുന്തിയ കളിക്കാരെ തന്നെ ലഭിച്ചിട്ടുണ്ട്. കളിക്കാര്‍ നിറയെ അവസരങ്ങള്‍ ലഭിക്കും. കിട്ടുന്ന അവസരങ്ങളില്‍ അവര്‍ ആഞ്ഞടിക്കുക തന്നെ ചെയ്യും-ഗുയിമെറസ് പറഞ്ഞു. വിനീത് എത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പലിനു ആശ്വാസമായി. അദ്ദേഹത്തിന്റെ ടെന്‍ഷന്‍ അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഈ നിലയില്‍ നീങ്ങുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫില്‍ ഇടംപിടിക്കുമെന്നതില്‍ സ്റ്റീവ് കോപ്പലിനു പൂര്‍ണ വിശ്വാസം.

എല്ലാ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. അതേപോലെ എല്ലാ ടീമുകള്‍ക്കും പ്ലേ ഓഫിലേക്കു യോഗ്യത നേടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മുംബൈ മികച്ച ടീം ആണെന്നു കോപ്പല്‍ സമ്മതിച്ചു. മികച്ച കളിക്കാരെ ലഭിക്കുന്നതിനു അവര്‍ പണം ധാരാളം ഇറക്കി.അതുകൊണ്ട് മുംബൈയ്ക്കു വേണ്ടി സൂപ്പര്‍ താരങ്ങളാണ് ഇറങ്ങുന്നത്. എന്നാല്‍ കളിയില്‍ നിന്നും എന്തു നേടുവാന്‍ കഴിയും എന്ന ആഗ്രഹത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതെന്നും കോപ്പല്‍ പറഞ്ഞു.ഗോവക്കെതിരെ കളിച്ച ടീമില്‍ നിന്ന് മുംബൈ കാര്യമായ മാറ്റം വരുത്താന്‍ സാധ്യത ഇല്ല. സോണി നോര്‍ദ, സുനില്‍ ഛെത്രി, ഡീഗോ ഫോര്‍ലാന്‍, ക്രിസ്ത്യന്‍ വാഡോക്‌സ്, ലൂസിയാന്‍ ഗോയന്‍, ഡെ ഫെഡറിക്കോ ,റാല്‍ട്ടെ എന്നിവര്‍ ആദ്യ ഇലവനില്‍ തുടരുവാനാണ് സാധ്യത. കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ചെന്നൈയിന്‍ എഫ്.സിക്കെതിരായ വിന്നിംഗ് കോംബനീഷന്‍ തന്നെ ഇറക്കുമെന്നു കരുതുന്നു. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന ജെര്‍മെയ്ന്‍, കാഡിയോ ,റിനോ ആന്റോ എന്നിവര്‍ക്കു ആദ്യ ഇലവനിലേക്കു വരുവാനുള്ള വഴി തുറന്നി്ട്ടുണ്ട്.

Health

കുസാറ്റ് അപകടം; 25 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു, ചികത്സയിലുള്ളത് 18 പേര്‍

പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

Published

on

കുസാറ്റ് അപകടത്തില്‍ 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് 7 പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

 

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

crime

ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ 10 എണ്ണം പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്.

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 4 കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് 9് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് വിദ്വേഷ ഭാഷയിലൂടെ സംസാരിച്ചു.

ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Continue Reading

Trending