Connect with us

Video Stories

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താരങ്ങളുടെ ആശംസാ പ്രവാഹം; ഗോളുകള്‍ ഗാലറിയിലേക്ക്

Published

on

ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മത്സരം കാണാനെത്തിയ അര ലക്ഷത്തോളം ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമായാണ്  താരങ്ങള്‍, ആരാധകരെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, തിരികെ ഞങ്ങള്‍ക്ക് വിജയം തരൂ എന്ന മറുപടികള്‍ താരങ്ങളുടെ അഭിനന്ദന പോസ്റ്റിന് താഴെ ആരാധകര്‍ കുറിച്ചു.

ബുധനാഴ്ച്ച കൊല്‍ക്കത്തക്കെതിരായ മത്സരം കാണാന്‍ 54,900 പേരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയത്. ടീമിന്റെ വിജയം കാണാന്‍ ആഗ്രഹിച്ചെത്തിയ അരലക്ഷം കാണികളെ തീര്‍ത്തും നിരാശപ്പടുത്തുന്ന പ്രകടനമായിരുന്നു താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. സ്വന്തം ടീം കളത്തില്‍ ഒരു മികച്ച നീക്കം പോലും നടത്തുന്നത് കാണാനാവാതെ ഏറെ നിരാശരയാണ് ആരാധകരെല്ലാം ഗാലറി വിട്ടത്. ‘അതിശയിപ്പിക്കുന്ന കാണികൂട്ടത്തിന് മുന്നില്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്, അടുത്ത തവണ നിങ്ങള്‍ക്ക് ഞങ്ങള്‍ വിജയം സമ്മാനിക്കും’, സെനഗല്‍ മിഡ്ഫീല്‍ഡര്‍ ഓസിന്‍ എന്‍ദോയെ ട്വിറ്ററില്‍ കുറിച്ചു.

തുടരെ രണ്ടു മത്സരങ്ങളില്‍ തോറ്റിട്ടും സമ്പൂര്‍ണ പിന്തുണ ടീമിന് നല്‍കുന്ന ആരാധകരെ വേറൊരിടത്തും കാണാനാവില്ലെന്നാണ് ഹോസുവിന്റെ ട്വീറ്റ്. ഇന്ത്യയിലെ മികച്ച ഫാന്‍സ്, ഈ പിന്തുണ അത്ഭുതപ്പെടുത്തുന്നു, ഹോസു പറയുന്നു. കൊല്‍ക്കത്തെക്കെതിരായ മത്സരത്തില്‍ ഗോള്‍ വഴങ്ങിയത് നിര്‍ഭാഗ്യവശാലാണെന്ന് ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ആരാധകര്‍ക്കായി കുറിച്ചു. ടീമെന്ന നിലയില്‍ തങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ സകല കഴിവുകളും പ്രകടനവും ഉപയോഗപ്പെടുത്തി വരും മത്സരങ്ങളില്‍ വിജയം സമ്മാനിക്കുമെന്നും സ്റ്റാക്ക് പറഞ്ഞു.
ഹോം മാച്ചിലെ തോല്‍വിയെ കുറിച്ച് നിര്‍ഭാഗ്യകരം എന്ന് ട്വീറ്റ് ചെയ്ത സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മെയ്ന്‍ ആരാധകര്‍ക്ക് നന്ദി പറയാനും മറന്നില്ല. ഐ.എസ്.എലിലെ ഏറ്റവും മികച്ച ഫാന്‍സ് എന്ന വിശേഷണമാണ് മലയാളി താരം മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കുന്നത്. ചെന്നൈയിന്‍ എഫ്.സി ഉടമയായ അഭിഷേക് ബച്ചനും ബുധനാഴ്ച്ച നടന്ന മത്സരത്തിന്റെ ഹൈലൈറ്റ് കണ്ട ശേഷം ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ട്വിറ്ററില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. സുപ്പേര്‍ബ് എന്നാണ് ജൂനിയര്‍ ബച്ചന്‍ കേരളത്തിന്റെ ആരാധകരെ വിശേഷിപ്പിക്കുന്നത്. നേരത്തെ മത്സര ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ ടീം കോച്ച് സ്റ്റീവ് കോപ്പലും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു.
അതേസമയം നാളെ നടക്കുന്ന തുടര്‍ച്ചയായ രണ്ടാ ഹോം മത്സരത്തിനായി കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടീം പരിശീലിക്കുന്നത്. രാവിലെയും വൈകിട്ടുമായാണ് പരിശീലനം. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈയിനെ വന്‍ മാര്‍ജ്ജിനില്‍ തോല്‍പിച്ച ഡല്‍ഹി ഡൈനാമോസാണ് ഞായറാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇതുവരെ ടീമിന് ജയിക്കാനായില്ലെങ്കിലും നാളെയും കാണികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ സാധ്യതയില്ല. അവധി ദിവസമായതിനാല്‍ അരലക്ഷത്തോളം കാണികളെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മറുഭാഗത്ത്, ഘടനയില്‍ മാറ്റം വരുത്തി ആദ്യ സീസണിലേത് പോലെ ടീം ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ആദ്യ സീസണില്‍ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. നിര്‍ണായക മത്സരങ്ങളില്‍ ജയവും സമനിലയും നേടി ഫൈനല്‍ വരെ എത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending