Connect with us

Video Stories

വിനയായത് ഈ ഫോട്ടോ

Published

on

 

മാഡ്രിഡ്: ഈ ചിത്രമൊന്ന് നോക്കൂ….റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയില്‍ നിന്നും വന്‍ തുകക്ക് പാരിസ് സെന്റ്് ജര്‍മനിലേക്ക് ചേക്കേറിയ നെയ്മറും മധ്യത്തില്‍ നെയ്മറിന്റെ പിതാവും. കൃസ്റ്റിയാനോയെ ലോകത്തിലെ മികച്ച ഫുട്‌ബോളറായി തെരഞ്ഞെടുത്ത വേളയിലുളളതാണ് ഈ ചിത്രം. കൃത്യമായി പറഞ്ഞാല്‍ ഒരു മാസം മുമ്പ്. ഈ ചിത്രത്തിലെന്തെങ്കിലും രാഷ്ട്രീയമുണ്ടോ…? ഇല്ലെന്ന് പറയാം. പക്ഷേ ഉണ്ട് എന്നാണ് യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ ഗോസിപ്പ്. ഡിയാരിയോ ഗോള്‍ എന്ന പത്രം പറയുന്നത് ഈ ചിത്രം ലിയോ മെസിക്കുള്ള മറുപടിയാണെന്നാണ്.നെയ്മര്‍ ബാര്‍സിലോണ വിട്ടതിന് പിറകില്‍ അദ്ദേഹത്തിന് പി.എസ്.ജിയില്‍ നിന്നും ലഭിച്ച വലിയ ഓഫര്‍ എന്നാണല്ലോ വാര്‍ത്ത വന്നത്. ലോക റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ക്ലബ് വന്‍ ഓഫര്‍ നല്‍കിയപ്പോള്‍ സ്വീകരിച്ചു എന്നത് യാഥാര്‍ത്ഥ്യം. പക്ഷേ അതിന് മുമ്പ് തന്നെ ബാര്‍സിലോണക്കാരായ മെസിയും നെയ്മറും തമ്മിലുള്ള കെമിസ്ട്രിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പത്രം പറയുന്നത്. നെയ്മറെ ബാര്‍സയിലേക്ക് കൊണ്ട് വരുന്നതില്‍ കാര്യമായ പങ്ക് വഹിച്ച താരമാണ് മെസി. പക്ഷേ ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ടീമിനോട് കാര്യമായ ആത്മാര്‍ത്ഥ കാണിച്ചില്ല എന്ന പരാതി മെസിക്കുണ്ടായിരുന്നു. മുന്‍നിരയില്‍ കളിക്കുമ്പോഴും ടീമിന് ആവശ്യമായ വേളയില്‍ ഇറങ്ങിക്കളിക്കാനും ഡിഫന്‍സിനെ പിന്തുണക്കാനുമെല്ലാം നെയ്മര്‍ വിമുഖനായിരുന്നത്രെ… ഈ കാര്യത്തില്‍ മെസിക്ക് വിയോജിപ്പുണ്ടായിരുന്നു. രണ്ട് പേരും തമ്മിലുള്ള പിണക്കം പരസ്യമായിരുന്നില്ലെങ്കിലും നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചതോടെ അകലം കാര്യമായി വര്‍ധിച്ചു. പി.എസ്.ജിയിലേക്ക് പോയതിന് ശേഷമായിരുന്നു നെയ്മര്‍ കൂടി പങ്കെടുത്ത ഫിഫ അവാര്‍ഡ് ദാനം. ആ ചടങ്ങില്‍ കൃസ്റ്റിയാനോക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു എന്ന് മാത്രമല്ല തന്റെ പിതാവിനെ നടുവില്‍ നിര്‍ത്തുന്നതിലും നെയ്മര്‍ താല്‍പ്പര്യമെടുത്തു. മെസിയും കൃസ്റ്റിയാനോയും തമ്മിലുള്ള കെമിസ്ട്രി മോശമാണെന്ന് മനസ്സിലാക്കി തന്നെയാണ് നെയ്്മര്‍ പോര്‍ച്ചുഗല്‍ താരത്തോട് കൂടുതല്‍ സ്‌നേഹം കാണിച്ചതെന്നും ഗോസിപ്പുണ്ട്. മെസിക്ക് ബാര്‍സയിലെ ഉറുഗ്വേ താരം ലൂയിസ് സുവാരസിനോടുള്ള സ്‌നേഹവും നെയ്മര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഘടകമായിരുന്നത്രെ…! മെസി കഴിഞ്ഞ ദിവസം മാര്‍ക്കയുമായി നടത്തിയ സംസാരത്തില്‍ പറഞ്ഞ വാക്കുകളും ഇതിനോട് ചേര്‍ത്ത് വായിക്കണം. മെസി പോയതിന് ശേഷം ബാര്‍സ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് മെസി അഭിപ്രായപ്പെട്ടത്. നെയ്മറിന് പകരം പ്രതിരോധത്തിലേക്ക് കൂടുതല്‍ ആളുകളെ നിയോഗിക്കാന്‍ കഴിഞ്ഞുവെന്നും നെയ്മറുള്ളപ്പോഴുള്ള പ്രതിരോധ വീഴ്ച്ച കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ നെയ്മറിന്റെ പിതാവ് ഇന്നലെ പറഞ്ഞ വാക്കുകള്‍ക്കും പ്രസക്തിയുണ്ട്. പി.എസ്.ജി വിട്ട് കൃസ്റ്റിയാനോയുടെ റയല്‍ മാഡ്രിഡിലേക്ക് ഒരു പക്ഷേ നെയ്മര്‍ വന്നേക്കാമെന്നാണ് പിതാവ് പറഞ്ഞത്. എന്തായാലും യൂറോപ്യന്‍ ഗോസിപ്പ് ലാറ്റിനമേരിക്കന്‍ താരങ്ങളുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഒരു ബ്രസീല്‍-അര്‍ജന്‍രീന വാക് ശരങ്ങള്‍ക്കും സാധ്യതയുണ്ട്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending