Connect with us

Culture

വോട്ടോടെയുള്ള ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം- ചര്‍ച്ചയാവാം, വോട്ടിനില്ലെന്ന് സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബുധനാഴ്ച  പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് വോട്ടോടെയുള്ള ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ചര്‍ച്ചയാവാമെങ്കിലും വോട്ട് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് നീങ്ങി. എന്‍.ഡി.എ സഖ്യകക്ഷികളായ എസ്.എ.ഡിയും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ മുമ്പെങ്ങുമില്ലാത്ത പ്രതിഷേധമാണ് സര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഒന്നിലധികം തവണ സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ പിരിയുകയായിരുന്നു. ശീതകാല സമ്മേളനത്തിന് ബുധനാഴ്ചയാണ് തുടക്കമായത്. ആദ്യദിനം രാജ്യസഭ മാത്രമാണ് സമ്മേളിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബുധനാഴ്ച രാജ്യസഭയിലുണ്ടായത്.

ബുധനാഴ്ച ലോക്‌സഭ കൂടി സമ്മേളിച്ചതോടെ ഇരുസഭകളിലും പ്രതിഷേധം അണപൊട്ടി. ലോക്‌സഭ സമ്മേളിച്ച ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുധീപ് ബാന്ദോപാധ്യായ ചട്ടം 56 പ്രകാരം നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കി. തൊട്ടു പിന്നാലെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടി. ആര്‍.ജെ.ഡി, എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) എന്നിവയും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. കനത്ത ബഹളത്തിനിടെ ചോദ്യോത്തര വേള പൂര്‍ത്തിയാക്കി 25 മിനുട്ട് നേരത്തേക്ക് സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. ഇടവേളക്കു ശേഷം സഭ സമ്മേളിച്ചപ്പോഴും ചട്ടം 56 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം കാരണം ജനം മുഴുവന്‍ പെരുവഴിയിലാണെന്നും തുല്യതയില്ലാത്ത ദുരിതമാണ് രാജ്യം നേരിടുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ചോര്‍ന്നത് ഗുതുരമായ വീഴ്ചയാണ്. ഇതേക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വാദിച്ചു. അതേസമയം ചട്ടം 193 പ്രകാരം വോട്ടിങ് ഇല്ലാതെയുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി. ജനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ്. കള്ളപ്പണവും കള്ളനോട്ടുകളും അവസാനിപ്പിക്കാന്‍ ജനം അഗ്രഹിക്കുന്നു. നിങ്ങളും ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ രണ്ടു ശബ്ദം ഉയരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനന്ത്കുമാര്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസുകളെല്ലാം ഒരുമിച്ച് തള്ളി. ഇതോടെ ബഹളം വീണ്ടും മൂര്‍ച്ചിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എസ്.പി, ആര്‍.ജെ.ഡി, എ. എ. പി, എ. ഐ .എ. ഡി. എം. കെ തുടങ്ങിയ കക്ഷികളെല്ലാം ഒരുമിച്ച് സര്‍ക്കാറിനെതിരെ രംഗത്തെത്തി. നടുത്തളത്തിലേക്ക് നീങ്ങിയ പ്രതിപക്ഷം ‘പ്രധാനമന്ത്രി മറുപടി പറയണം’, ‘നാണക്കേട്, നാണക്കേട്’ തുടങ്ങി മുദ്രാവാക്യങ്ങളുമായി സര്‍ക്കാറിനെതിരെ തിരിഞ്ഞു. ഇടക്ക് എ. ഐ .എ.ഡി.എം.കെ അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. കര്‍ണാടക നീതി പാലിക്കുക, കാവേരി വെള്ളം വിട്ടു തരിക തുടങ്ങിയ മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു അണ്ണാ ഡി.എം.കെ എം. പിമാരുടെ പ്രതിഷേധം. പ്രതിഷേധം മൂര്‍ച്ചിച്ചതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…

ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  

Published

on

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

ദുല്‍ഖര്‍ സല്‍മാന്‍ – സെല്‍വമണി സെല്‍വരാജ് ചിത്രം ‘കാന്ത’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കേസ്

പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്.

Published

on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ‘കാന്ത’ യുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയില്‍ കേസ്. പഴയകാല തമിഴ് നടനായ എം കെ ത്യാഗരാജ ഭാഗവതരുടെ മകന്റെ പേരക്കുട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചു ചെന്നൈ കോടതിയെ സമീപിച്ചത്. ചിത്രം എം കെ ത്യാഗരാജ ഭാഗവതരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ആരോപണം.

ഈ വിഷയത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു കൊണ്ട് കോടതി നോട്ടീസ് അയച്ചു. നവംബര്‍ 18 ന് ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്താന്‍ ഇരിക്കെയാണ് ഈ കേസ് തടസ്സമായി വന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

കുടുംബാംഗങ്ങളോട് അനുവാദം ചോദിക്കാതെ ആണ് അദ്ദേഹത്തിന്റെ ജീവിതകഥ സിനിമ ആക്കിയത് എന്നും, ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റിയെങ്കിലും പ്രേക്ഷകര്‍ക്ക് ആളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത തരത്തിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് എന്നതുമാണ് ആരോപണങ്ങള്‍. ഇതിനാണ് കോടതി ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവരോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ത്യാഗരാജ ഭാഗവതരുടെ ബയോപിക് അല്ല ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് ‘കാന്ത’ കഥ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പോലീസ് ഓഫീസര്‍ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. ‘ദ ഹണ്ട് ഫോര്‍ വീരപ്പന്‍’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് കാന്തയുടെ സംവിധായകനായ സെല്‍വമണി സെല്‍വരാജ്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തില്‍ എത്തിക്കുന്നത് വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്

Continue Reading

Film

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയില്‍ സിനിമാവേഷം നഷ്ടമായി; ഹരീഷ് കണാരന്‍

മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.

Published

on

കോഴിക്കോട്: ടെലിവിഷനിലും സിനിമയിലും ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടന്‍ ഹരീഷ് കണാരന്‍ അഭിനയത്തില്‍ നിന്ന് അപ്രത്യക്ഷനായതിന്റെ കാരണം വെളിപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.

കോവിഡ് സമയത്ത് കുറച്ച് സിനിമകള്‍ നഷ്ടമായി, പിന്നീട് സിനിമകളുടെ സ്വഭാവം തന്നെ മാറി. അതിനിടയില്‍ എന്റെ ഡേറ്റുകള്‍ നോക്കിയിരുന്ന ഒരു വലിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഏകദേശം 20 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. അതില്‍ ആറ് ലക്ഷം മാത്രമാണ് തിരികെ കിട്ടിയത്. വീടുപണി നടക്കുമ്പോള്‍ ബാക്കി പണം ചോദിച്ചപ്പോള്‍ അയാളുമായി പ്രശ്നം തുടങ്ങി എന്ന് ഹരീഷ് പറഞ്ഞു. ‘ പൈസ കിട്ടാത്തതിനെ തുടര്‍ന്ന് ഞാന്‍ ‘അമ്മ’ സംഘടനയില്‍ പരാതി നല്‍കി.

അതിന്റെ വൈരാഗ്യത്തിലാവണം അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന പല സിനിമകളില്‍ നിന്ന് എന്നെ കട്ട് ചെയ്തത്’. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ വേഷവും അതില്‍ ഉള്‍പ്പെടുന്നു എന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘സിനിമയില്‍ തിരക്കുള്ള കാലത്ത് ഞാന്‍ നല്ല പ്രതിഫലം വാങ്ങിയിരുന്നു. പണം ദുരുപയോഗം ചെയ്തിട്ടില്ല. സ്റ്റേജ് ഷോകളും തുടര്‍ന്ന് ചെയ്തതിനാല്‍ സിനിമ ഇല്ലാതിരുന്ന കാലത്തും സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നില്ല’. നിലവില്‍ ഹരീഷ് കണാരന്‍ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണെന്നും കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്തതായും താരം പറഞ്ഞു.

Continue Reading

Trending