Culture
കുട്ടികളില്‍ ലൈംഗീക അക്രമവാസന വര്‍ധിക്കുന്നു

വര്‍ഷങ്ങള്‍ക്ക് തൃശൂരിലെ തീരദേശം ഞെട്ടിയുണര്‍ന്നത് എട്ടുവയസുകാരിയുടെ അതിദാരുണമായ കൊലപാതകവാര്‍ത്ത കേട്ടുകൊണ്ടാണ്. രണ്ടു ദിവസം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ത്വരിതാന്വേഷണത്തില്‍ സംശയമുള്ള പലരെയും ചോദ്യം ചെയ്തു. ഒടുവില്‍ പ്രതിയെ പൊലീസ് പിടിച്ചപ്പോഴാണ് നാട്ടുകാര്‍ ശരിക്കും അമ്പരന്നത്. പ്രദേശത്തുള്ള 12 വയസുള്ള ആണ്‍കുട്ടിയായിരുന്നുവത്. വീട്ടില്‍ വളരെമോശം ജീവിത ചുറ്റുപാടുള്ള ഒരാളായിരുന്നു അവന്‍. അതുകൊണ്ടുതന്നെ ആറാം കഌസില്‍വെച്ച് പഠിപ്പ് നിര്‍ത്തി. ആര്‍ക്കെങ്കിലും എന്തെങ്കിലും വാങ്ങികൊടുത്തും രാത്രി പീടിക തിണ്ണകളിലോ ബസ് സ്റ്റോപ്പിലോ കിടന്നവന്‍ ജീവിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സന്ധ്യയോടെ അടുത്ത വീട്ടില്‍ ടി.വി കാണാന്‍പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് ലൈംഗീക പീഡനത്തിനുശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു കേസ്. ഇതിനുശേഷം രാത്രിയില്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുറ്റിക്കാട്ടില്‍കൊണ്ടുപോയി ഒളിപ്പിച്ചു.
കേസന്വേഷണത്തിനിടയില്‍ സമീപ പ്രദേശങ്ങളിലുള്ള ചില സ്ത്രീകളും പുരുഷന്മാരും ആണ്‍കുട്ടിയെ പലപ്പോഴായി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കേസ് വിചാരണയെ തുടര്‍ന്ന് തെളിവുകളുടെ അപര്യാപ്തതയില്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ആണ്‍കുട്ടിയെ വെറുതെ വിട്ടു. സംഭവം കണ്ടതിന് സാക്ഷികളില്ലാത്ത കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാതെ ആരോപണം ഉന്നയിച്ച പൊലീസിനെയും കോടതി ശക്തമായി വിമര്‍ശിച്ചു. ജുവനൈല്‍ ഹോമില്‍ റിമാന്റ് തടവുകാരനായിരുന്ന ആണ്‍കുട്ടി ജയില്‍വിമോചിതനായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ അവന്‍ വിഷം കഴിച്ച് മരിച്ചു.
കേരളത്തില്‍ ലൈംഗീക ആക്രമണങ്ങളില്‍ കുട്ടികളുടെ പങ്ക് വലിയ തോതില്‍ ഉയര്‍ന്നുവരികയാണ്. കുട്ടികളില്‍ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ലൈംഗീക ചൂഷണങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും വലിയ ദുരന്തമാണുണ്ടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12 വയസുകാരനായ അച്ഛന്‍ നമ്മുടെ സംസ്ഥാനത്തും. 2017 മാര്‍ച്ചില്‍ പതിനാറുകാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എറണാകുളത്തെ ഒരു സ്വകാര്യ ആസ്പത്രിയിലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുള്ള ആണ്‍കുട്ടിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് വ്യക്തമായത്.
സമീപ വര്‍ഷങ്ങളില്‍ ഉണ്ടായ ലൈംഗീക ആക്രമണകേസുകളില്‍ പ്രതികളായവരില്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. 18 വയസിന് താഴെയുള്ള നിരവധി ആണ്‍കുട്ടികള്‍ ലൈംഗീക കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയിലെ കൂട്ട ബലാത്സംഗ സംഭവത്തിനുശേഷം ജുവനൈല്‍ ജസ്റ്റീസ് ആക്ട് ഭേദഗതി ചെയ്യുകയും പതിനെട്ട് എന്നുള്ളത് പതിനാറാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. കേസ് ഡയറികള്‍ പരിശോധിക്കുമ്പോള്‍ പല കേസുകളിലും കുട്ടികുറ്റവാളികളുടെ പങ്കാളിത്തവും കലാവിരുതും വളരെ വ്യക്തമായി ബോധ്യമായതായും ഇത് അറിയാതെ പറ്റുന്നതല്ല, തികഞ്ഞ ബോധ്യത്തോടെ തന്നെയാണെന്ന് മനസിലാവുമെന്നും തൃശൂരിലെ സീനിയര്‍ സ്‌പെഷ്യല്‍ പോക്‌സോ പബഌക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറയുന്നു. അതുകൊണ്ടുതന്നെ ഇത്തരം കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളെ ശിക്ഷിക്കുന്നതിനായി ജുവനൈല്‍ ജസ്റ്റീസ് ആക്ട് 16 വയസെന്നുള്ളത് വീണ്ടും കുറച്ച് 14 എങ്കിലും ആക്കണമെന്നാണ് നിര്‍ദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാര്യങ്ങളുടെ വരുംവരായ്കളെകുറിച്ച് വേണ്ടത്ര ബോധമില്ലാത്ത സമയത്ത് ചെയ്യുന്ന ലൈംഗീക അക്രമ കേസുകളില്‍ കുട്ടികുറ്റവാളികളെ ശിക്ഷിച്ച് പതിനെട്ട് വയസിന് മുകളിലുള്ളവരുടെ ജയിലിലേക്ക് അയക്കുന്നതോടെ പിന്നീട് നല്ലമാര്‍ഗത്തിലേയ്ക്ക് തിരിച്ചുവരവില്ലാത്ത രീതിയില്‍ കൂടുതല്‍ ക്രിമിനലാവുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡംഗം സ്മിത സതീശ് പറയുന്നു. നിയമപരമായി പൊരുത്തപ്പെടാത്ത കുട്ടികള്‍ക്ക് ജീവിതത്തിലേക്കൊരു മടങ്ങിവരാന്‍ ജുവനൈല്‍ ഹോമുകള്‍ തന്നെയാണ് നല്ലതെന്നും സ്മിത കൂട്ടിചേര്‍ത്തു.
വീടുകളിലെ മോശം ജീവിത സാഹചര്യമാണ് കൂടുതല്‍ കുട്ടി കുറ്റവാളികളെയും സൃഷ്ടിക്കുന്നത്. സ്‌കൂളിലെയും നാട്ടിലെയും മോശം കൂട്ടുകെട്ടുകളും മറ്റൊരു കാരണമാണ്. സാമ്പത്തികമായി ഉയര്‍ന്നുനില്‍ക്കുന്ന കുട്ടികളില്‍പെട്ടവരും നിരവധി ലൈംഗീക ആക്രമണ കേസുകളില്‍പെടുന്നുണ്ട്. കൗതുകവും കൂട്ടുകാരുടെ മുന്നില്‍ ആളാകാനുള്ള പ്രവൃത്തിയും അശഌല ചിത്രങ്ങള്‍ കാണുന്നതും അത്തരം പുസ്തകങ്ങള്‍ വായിക്കുന്നതും വീഡിയോ മൊബൈല്‍ ദൃശ്യങ്ങളും വാട്‌സാപ്പുമെല്ലാം കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, മയക്കുഗുളിക, മദ്യം പോലുള്ള ലഹരിഉപയോഗങ്ങളും ചെറുപ്പത്തിലെ അക്രമ വാസനകള്‍ വര്‍ദ്ധിപ്പിക്കുന്നു. കൊലപാതക കേസുകളിലും മോഷണകേസുകളിലുമടക്കം നിരവധി കുട്ടികുറ്റവാളികള്‍ ദിനംപ്രതി പ്രതികളായികൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ഏഴ് ശതമാനം പേര്‍ 18 വയസിന് താഴെയുള്ളവരാണെന്നുള്ളത് ശതമാനത്തില്‍ കുറവാണെങ്കിലും സമൂഹത്തിന്റെ മാനസികനില വെച്ചുനോക്കുമ്പോള്‍ ആശങ്കപ്പെടേണ്ടതു തന്നെയാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ആക്രമണങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കാനുമായി ഉണ്ടാക്കിയ പോക്‌സോ ഇരകളാകപ്പെടുന്നവര്‍ക്ക് വലിയൊരു ആശ്വാസവും പ്രതീക്ഷയുമാണ്. എന്നാല്‍ പോക്‌സോ കേസുകള്‍ മാത്രം വിചാരണ ചെയ്യാന്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന ജില്ലകളില്‍ മാത്രമേ കോടതികളുള്ളൂ. ഇതിനാല്‍ ഭൂരിഭാഗം ജില്ലകളിലും പോക്‌സോ കേസുകള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. അങ്ങിനെ വരുമ്പോള്‍ നീതിയല്ല, നീതി നിഷേധമാണുണ്ടാവുക. അതിനെകുറിച്ച് നാളെ.
Film
പൊലീസ് യൂണിഫോമിലും വക്കീൽ ഗൗണിലും എന്നും തീ പാറിക്കുന്ന നായകന്റെ മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ ‘ജെ എസ് കെ’ ജൂൺ 27ന്
ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ ക്ലയന്റുകളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ ക്ലയന്റുകളെ തന്നെ കൊലപ്പെടുത്തി നീതി സ്വന്തം കൈകളിലേക്ക് എടുക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More3 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ
-
kerala3 days ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍