Video Stories
ക്രിസ്റ്റിയാനോ ഗർജിച്ചു, പോർച്ചുഗൽ ഫൈനലിൽ1
ലിയോൺ: വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തലയും ബൂട്ടും ഗർജിച്ചപ്പോൾ വെയിൽസിനെതിരായ ആധികാരിക ജയത്തോടെ പോർച്ചുഗൽ യൂറോ കപ്പ് ഫൈനലിലേക്ക്. 90 മിനുട്ടിൽ ജയിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾക്കിടെ സെമിഫൈലനിറങ്ങിയ പറങ്കിപ്പടക്ക് ഇന്നലെ സർവം ക്രിസ്റ്റ്യാനോ മയമായിരുന്നു. 50-ാം മിനുട്ടിൽ ഒരാൾപ്പൊക്കം ഉയർന്നുചാടിയുള്ള തകർപ്പൻ ട്രേഡ് മാർക്ക് ഹെഡ്ഡറിലൂടെ ഗോൾ. രണ്ട് മിനുട്ടുകൾക്കുള്ളിൽ നാനിക്ക് വലയിലേക്ക് വഴിതിരിച്ചുവിടാൻ പാകത്തിൽ അസിസ്റ്റ്. ആദ്യമായി യോഗ്യത നേടിയ യൂറോ കപ്പിൽ തന്നെ സെമിഫൈനൽ വരെ മുന്നേറിയ വെയിൽസിന്റെ അത്ഭുതക്കുതിപ്പ് വിരാമമിട്ട ക്രിസ്റ്റ്യാനോ, റയൽ മാഡ്രിഡിലെ സഹതാരം ഗരത് ബെയ്‌ലുമായുള്ള ശീതയുദ്ധത്തിൽ വിജയിച്ചു; ഒപ്പം യൂറോ കപ്പിൽ ഏറ്റവുമധികം ഗോളെന്ന (ഒമ്പത്) റെക്കോർഡിൽ മിഷേൽ പ്ലാറ്റിനിക്കൊപ്പമെത്തുകയും ചെയ്തു.
റൊണാൾഡോയും ബെയ്‌ലും തമ്മിലുള്ള അങ്കം എന്നതായിരുന്നു കിക്കോഫിനു മുമ്പ് പോർച്ചുഗൽ – വെയിൽ പോരാട്ടത്തെപ്പറ്റിയുള്ള വിശേഷണം. ആരോൺ റംസി, ബെൻ ഡേവിസ് എന്നീ പ്രമുഖരുടെ സേവനം നഷ്ടമായിട്ടും തുടക്കം മുതൽ വെയിൽസ് റാങ്കിങിലും താരപ്പൊലിമയിലും തങ്ങളേക്കാൾ മുന്നിലുള്ള എതിരാളികൾക്കൊപ്പം നിന്നു. പരിക്കിന്റെ പിടിയിലുള്ള ഡിഫന്റർ പെപെയെ പോർച്ചുഗൽ കളിപ്പിച്ചിരുന്നില്ല.
എതിർനിരയിലേക്ക് ഇരച്ചുകയറുന്നതിനു പകരം ബോക്‌സിനു പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കുന്ന തന്ത്രം ഇരുടീമുകളും ഒരേപോലെ പയറ്റിയപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങിനിന്നു. പോർച്ചുഗൽ നിരയിൽ ക്രിസ്റ്റിയാനോയുടെയും ജോ മരിയോയുടെയും മിന്നലാട്ടങ്ങൾ ആവേശം പകർന്നപ്പോൾ മറുവശത്ത് ബെയ്ൽ ഏറെക്കുറെ ഒറ്റക്കാണ് അങ്കം നയിച്ചത്.
15-ാം മിനുട്ടിൽ ഇടതുബോക്‌സിൽ നിന്നുള്ള മരിയോയുടെ ഷോട്ട് വലതുപോസ്റ്റിനു പുറത്തുകൂടി പുറത്തുപോയി. തൊട്ടടുത്ത മിനുട്ടിൽ തന്ത്രപരമായ കോർണർ കിക്കിനൊടുവിൽ ബോക്‌സിനുള്ളിൽ നിന്നുള്ള ബെയ്‌ലിന്റെ കരുത്തുറ്റ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. പ്രതിരോധത്തെ വലച്ച് പന്തുമായി ഓടിക്കയറിയ ബെയ്ൽ തൊടുത്ത ലോങ് റേഞ്ചർ പോർച്ചുഗീസ് കീപ്പർ റുയ് പാട്രിഷ്യോയുടെ നേർക്കായത് വെയിൽസിന്റെ ദൗർഭാഗ്യമായി. ആദ്യപകുതിയിൽ ലക്ഷ്യത്തിലേക്ക് തൊടുക്കപ്പെട്ട ഒരേയൊരു ശ്രമം ഇതായിരുന്നു. രണ്ടാം ബോക്‌സിൽ നിന്ന് റൊണാൾഡോക്ക് വായുവിൽ അവസരം ലഭിച്ചെങ്കിലും പന്ത് ഉയരത്തിലാണ് പറന്നത്.
രണ്ടാം പകുതി തുടങ്ങി എട്ടു മിനുട്ടിനകം പോർച്ചുഗൽ സമനിലക്കെട്ട് പൊട്ടിച്ചു. കോർണർ കിക്കിനെ തുടർന്ന് ഇടതുവിങിൽ നിന്ന് റാഫേൽ ഗെറോറോ ഉയർത്തി നൽകിയ പന്ത്, തന്ത്രപൂർവം ചാടിയുയർന്ന് ക്രിസ്റ്റ്യാനോ വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. സൂപ്പർതാരത്തെ മാർക്ക് ചെയ്യുന്നതിൽ വെൽഷ് പ്രതിരോധത്തിന് പിഴച്ചപ്പോൾ സ്വതന്ത്രനായി ഉയർന്നുചാടിയ ക്രിസ്റ്റിയാനോ ക്ലോസ്‌റേഞ്ചിൽ നിന്ന് ഗോൾകീപ്പറെ കീഴടക്കി. (1-0).
അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ആഘാതത്തിൽ നിന്ന് മോചിതരാവും മുമ്പ് വെയിൽസ് വീണ്ടും ഞെട്ടി. ബോക്‌സിനു പുറത്തുനിന്ന് ഗോൾലക്ഷ്യം വെച്ച് ക്രിസ്റ്റിയാനോ തൊടുത്ത ഷോട്ടിൽ അവസാന നിമിഷം ചാടിവീണ് കാൽവെച്ച നാനിയാണ് രണ്ടാം ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ ഷോട്ട് കണക്കാക്കി വെൽഷ് കീപ്പർ വെയ്ൻ ഹെന്നസ്സി വലതുഭാഗത്തേക്ക് ഡൈവ് ചെയ്തപ്പോൾ നാനിയുടെ ഇടപെടലിൽ പന്ത് വലയിലെത്തി (2-0).
ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലിന് തുടർന്നും അവസരം ലഭിച്ചെങ്കിലും ഹെന്നസ്സിയുടെ സേവുകളും വെൽഷ് പ്രതിരോധത്തിന്റെ മികവും വിലങ്ങായി. മറുവശത്ത് മൈതാനം നിറഞ്ഞുകളിച്ച ബെയ്ൽ കരുത്തൻ ഷോട്ടുകളിലൂടെ പരീക്ഷിച്ചെങ്കിലും റുയ് പാട്രിഷ്യോയെ കീഴടക്കാനായില്ല.
അഞ്ച് തവണ സെമിഫൈനൽ കളിച്ച പോർച്ചുഗൽ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 2004-ൽ ക്രിസ്റ്റ്യാനോ ഉൾപ്പെട്ട പോർച്ചുഗൽ ഫൈനലിലെത്തിയിരുന്നെങ്കിലും ഗ്രീസിനോട് തോൽക്കുകയായിരുന്നു.
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
News
യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി
ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.
2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.
ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.
film
രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.
രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.
നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല