Video Stories
ക്രിസ്റ്റിയാനോ ഗർജിച്ചു, പോർച്ചുഗൽ ഫൈനലിൽ1
ലിയോൺ: വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തലയും ബൂട്ടും ഗർജിച്ചപ്പോൾ വെയിൽസിനെതിരായ ആധികാരിക ജയത്തോടെ പോർച്ചുഗൽ യൂറോ കപ്പ് ഫൈനലിലേക്ക്. 90 മിനുട്ടിൽ ജയിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾക്കിടെ സെമിഫൈലനിറങ്ങിയ പറങ്കിപ്പടക്ക് ഇന്നലെ സർവം ക്രിസ്റ്റ്യാനോ മയമായിരുന്നു. 50-ാം മിനുട്ടിൽ ഒരാൾപ്പൊക്കം ഉയർന്നുചാടിയുള്ള തകർപ്പൻ ട്രേഡ് മാർക്ക് ഹെഡ്ഡറിലൂടെ ഗോൾ. രണ്ട് മിനുട്ടുകൾക്കുള്ളിൽ നാനിക്ക് വലയിലേക്ക് വഴിതിരിച്ചുവിടാൻ പാകത്തിൽ അസിസ്റ്റ്. ആദ്യമായി യോഗ്യത നേടിയ യൂറോ കപ്പിൽ തന്നെ സെമിഫൈനൽ വരെ മുന്നേറിയ വെയിൽസിന്റെ അത്ഭുതക്കുതിപ്പ് വിരാമമിട്ട ക്രിസ്റ്റ്യാനോ, റയൽ മാഡ്രിഡിലെ സഹതാരം ഗരത് ബെയ്‌ലുമായുള്ള ശീതയുദ്ധത്തിൽ വിജയിച്ചു; ഒപ്പം യൂറോ കപ്പിൽ ഏറ്റവുമധികം ഗോളെന്ന (ഒമ്പത്) റെക്കോർഡിൽ മിഷേൽ പ്ലാറ്റിനിക്കൊപ്പമെത്തുകയും ചെയ്തു.
റൊണാൾഡോയും ബെയ്‌ലും തമ്മിലുള്ള അങ്കം എന്നതായിരുന്നു കിക്കോഫിനു മുമ്പ് പോർച്ചുഗൽ – വെയിൽ പോരാട്ടത്തെപ്പറ്റിയുള്ള വിശേഷണം. ആരോൺ റംസി, ബെൻ ഡേവിസ് എന്നീ പ്രമുഖരുടെ സേവനം നഷ്ടമായിട്ടും തുടക്കം മുതൽ വെയിൽസ് റാങ്കിങിലും താരപ്പൊലിമയിലും തങ്ങളേക്കാൾ മുന്നിലുള്ള എതിരാളികൾക്കൊപ്പം നിന്നു. പരിക്കിന്റെ പിടിയിലുള്ള ഡിഫന്റർ പെപെയെ പോർച്ചുഗൽ കളിപ്പിച്ചിരുന്നില്ല.
എതിർനിരയിലേക്ക് ഇരച്ചുകയറുന്നതിനു പകരം ബോക്‌സിനു പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കുന്ന തന്ത്രം ഇരുടീമുകളും ഒരേപോലെ പയറ്റിയപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങിനിന്നു. പോർച്ചുഗൽ നിരയിൽ ക്രിസ്റ്റിയാനോയുടെയും ജോ മരിയോയുടെയും മിന്നലാട്ടങ്ങൾ ആവേശം പകർന്നപ്പോൾ മറുവശത്ത് ബെയ്ൽ ഏറെക്കുറെ ഒറ്റക്കാണ് അങ്കം നയിച്ചത്.
15-ാം മിനുട്ടിൽ ഇടതുബോക്‌സിൽ നിന്നുള്ള മരിയോയുടെ ഷോട്ട് വലതുപോസ്റ്റിനു പുറത്തുകൂടി പുറത്തുപോയി. തൊട്ടടുത്ത മിനുട്ടിൽ തന്ത്രപരമായ കോർണർ കിക്കിനൊടുവിൽ ബോക്‌സിനുള്ളിൽ നിന്നുള്ള ബെയ്‌ലിന്റെ കരുത്തുറ്റ ഷോട്ട് ബാറിനു മുകളിലൂടെ പറന്നു. പ്രതിരോധത്തെ വലച്ച് പന്തുമായി ഓടിക്കയറിയ ബെയ്ൽ തൊടുത്ത ലോങ് റേഞ്ചർ പോർച്ചുഗീസ് കീപ്പർ റുയ് പാട്രിഷ്യോയുടെ നേർക്കായത് വെയിൽസിന്റെ ദൗർഭാഗ്യമായി. ആദ്യപകുതിയിൽ ലക്ഷ്യത്തിലേക്ക് തൊടുക്കപ്പെട്ട ഒരേയൊരു ശ്രമം ഇതായിരുന്നു. രണ്ടാം ബോക്‌സിൽ നിന്ന് റൊണാൾഡോക്ക് വായുവിൽ അവസരം ലഭിച്ചെങ്കിലും പന്ത് ഉയരത്തിലാണ് പറന്നത്.
രണ്ടാം പകുതി തുടങ്ങി എട്ടു മിനുട്ടിനകം പോർച്ചുഗൽ സമനിലക്കെട്ട് പൊട്ടിച്ചു. കോർണർ കിക്കിനെ തുടർന്ന് ഇടതുവിങിൽ നിന്ന് റാഫേൽ ഗെറോറോ ഉയർത്തി നൽകിയ പന്ത്, തന്ത്രപൂർവം ചാടിയുയർന്ന് ക്രിസ്റ്റ്യാനോ വലയിലേക്ക് ഹെഡ്ഡ് ചെയ്തിടുകയായിരുന്നു. സൂപ്പർതാരത്തെ മാർക്ക് ചെയ്യുന്നതിൽ വെൽഷ് പ്രതിരോധത്തിന് പിഴച്ചപ്പോൾ സ്വതന്ത്രനായി ഉയർന്നുചാടിയ ക്രിസ്റ്റിയാനോ ക്ലോസ്‌റേഞ്ചിൽ നിന്ന് ഗോൾകീപ്പറെ കീഴടക്കി. (1-0).
അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിന്റെ ആഘാതത്തിൽ നിന്ന് മോചിതരാവും മുമ്പ് വെയിൽസ് വീണ്ടും ഞെട്ടി. ബോക്‌സിനു പുറത്തുനിന്ന് ഗോൾലക്ഷ്യം വെച്ച് ക്രിസ്റ്റിയാനോ തൊടുത്ത ഷോട്ടിൽ അവസാന നിമിഷം ചാടിവീണ് കാൽവെച്ച നാനിയാണ് രണ്ടാം ഗോൾ നേടിയത്. ക്രിസ്റ്റ്യാനോയുടെ ഷോട്ട് കണക്കാക്കി വെൽഷ് കീപ്പർ വെയ്ൻ ഹെന്നസ്സി വലതുഭാഗത്തേക്ക് ഡൈവ് ചെയ്തപ്പോൾ നാനിയുടെ ഇടപെടലിൽ പന്ത് വലയിലെത്തി (2-0).
ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലിന് തുടർന്നും അവസരം ലഭിച്ചെങ്കിലും ഹെന്നസ്സിയുടെ സേവുകളും വെൽഷ് പ്രതിരോധത്തിന്റെ മികവും വിലങ്ങായി. മറുവശത്ത് മൈതാനം നിറഞ്ഞുകളിച്ച ബെയ്ൽ കരുത്തൻ ഷോട്ടുകളിലൂടെ പരീക്ഷിച്ചെങ്കിലും റുയ് പാട്രിഷ്യോയെ കീഴടക്കാനായില്ല.
അഞ്ച് തവണ സെമിഫൈനൽ കളിച്ച പോർച്ചുഗൽ രണ്ടാം തവണയാണ് ഫൈനലിൽ പ്രവേശിക്കുന്നത്. 2004-ൽ ക്രിസ്റ്റ്യാനോ ഉൾപ്പെട്ട പോർച്ചുഗൽ ഫൈനലിലെത്തിയിരുന്നെങ്കിലും ഗ്രീസിനോട് തോൽക്കുകയായിരുന്നു.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
Film
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൻ്റെതായി ഇതിന് മുമ്പ് പുറത്ത് വന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ് വി, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലിം, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലിം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്.
News
ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി
ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.
ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.
ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
kerala2 days ago
തിരുവനന്തപുരത്തെ സ്കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു വാങ്ങാന്‍ എസ്എഫ്ഐ മദ്യം വിതരണം ചെയ്തതായി പരാതി
-
crime3 days ago
കോഴിക്കോട് 237 ഗ്രാം എംഡിഎംഎ പിടിക്കൂടി
-
GULF3 days ago
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു
-
Cricket2 days ago
സഞ്ജുവിന് വേണ്ടി കൊല്‍ക്കത്തയുടെ വമ്പന്‍ നീക്കം; സിഎസ്കെയ്ക്കും വെല്ലുവിളി
-
india2 days ago
മിന്നു മണിയുടെ തിളക്കത്തില്‍ ഇന്ത്യ എയ്ക്ക് രണ്ടാം ഏകദിനത്തില്‍ ആവേശകരമായ ജയം; പരമ്പര സ്വന്തമാക്കി
-
india2 days ago
കിഷ്ത്വാർ മേഘവിസ്ഫോടനം; മരണസംഖ്യ ഇനിയും ഉയരും, കണ്ടെത്താനുള്ളത് 80 പേരെ
-
india2 days ago
ബംഗളൂരു ബന്നര്‍ഘട്ട പാര്‍ക്കില്‍ സഫാരിക്കിടെ 13കാരനെ പുലി ആക്രമിച്ചു