Connect with us

Culture

ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്വത്തു കേസ്; പട്ടിക സുപ്രീംകോടതിക്ക് കൈമാറി

Published

on

 

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് (സി.ബി.ഡി.ടി) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പേരുവിവരങ്ങള്‍ രഹസ്യമായി നിലനിര്‍ത്തുന്നതിന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ മുഖേന സീല്‍വെച്ച കവറിലാണ് പട്ടിക കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം ഇത്തരം കേസുകളിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും ഇഴഞ്ഞുനീങ്ങുന്നതിനാല്‍ അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ 25- 30 വര്‍ഷമായി വീണ്ടും വീണ്ടും അധികാര സ്ഥാനങ്ങളില്‍ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിമര്‍ശനം. ലോക്പ്രഹാരി എന്ന സര്‍ക്കാറിതര സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് അന്വേഷണം നേരിടുന്ന ജനപ്രതിനിധികളുടെ വിവരങ്ങള്‍ കൈമാറാന്‍ കോടതി കഴിഞ്ഞയാഴ്ച സി.ബി. ഡി.ടിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ അഞ്ചുവര്‍ഷ ഇടവേളയുണ്ടായിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ കഴിയുന്നില്ല എന്നതോ, രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നു എന്നതോ ആണ് ഈ പ്രതിഭാസം ആവര്‍ത്തിക്കാന്‍ കാരണം. 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തേക്കാ ള്‍ 2019ലെ സത്യവാങ്മൂലത്തില്‍ സ്വത്ത് 10 മടങ്ങ് വര്‍ധിച്ചാലും നിങ്ങള്‍ക്ക് അന്വേഷണം നടത്താന്‍ കഴിയുന്നില്ല. ആയിരം ശതമാനത്തിന്റെ വര്‍ധന എന്നതിനെ നിസ്സാരമായി കാണാനാവില്ല. അത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംവിധാനം ഉണ്ടായേ തീരൂവെന്നും കോടതി പറഞ്ഞു.
എം.പിയോ എം.എല്‍.എയോ സമര്‍പ്പിച്ച വരുമാനത്തിന്റെ ഉറവിടം നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. അന്വേഷണ ഏജന്‍സികള്‍ നടപടിയെടുക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിനു മുമ്പ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും- എ.ജി പറഞ്ഞു.
25-30 വര്‍ഷമായി ഈ പ്രതിഭാസം തന്നെയാണ് ആവര്‍ത്തിക്കപ്പെടുന്നതെന്നും ഇത്ര സമയം പോരേയെന്നുമായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ മറുചോദ്യം. രാഷ്ട്രീയത്തിന്റെ ക്രിമിനല്‍ വല്‍ക്കരണം സംബന്ധിച്ച 1993ലെ എന്‍.എന്‍ വോറ കമ്മിറ്റി റിപ്പോര്‍ട്ടും കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയ എം.പിമാരുടേയും എം. എല്‍.എമാരുടേയും വിവരങ്ങള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടെന്ന് കോടതി ചോദിച്ചു. എം.പിമാരും എം.എല്‍. എമാരും ജനപ്രതിനിധികള്‍ ആണ്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ ആണ്. പിന്നെ എന്തുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിക്കൂട. ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിയമപരിരക്ഷ നല്‍കാന്‍ ഒരു കാരണവുമില്ലെന്നും കോടതി പറഞ്ഞു.
വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ വിവേചനം കാണിക്കുന്നതായി ജനപ്രതിനിധികള്‍ പരാതിപ്പെടുമെന്നായിരുന്നു എ.ജിയുടെ വിശദീകരണം. ആദായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മാത്രം വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിവേചനമാകുമെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ആദായ നികുതി വിവരങ്ങള്‍ അവരുടെ ആസ്തി വിവരങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിന് മതിയാകില്ലെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞു. പേരു പുറത്ത്‌വരരുതെന്ന് ആഗ്രഹിക്കുന്ന കേസുകളില്‍ രാഷ്ട്രീയക്കാരോ ബിസിനസുകാരോ പണം നല്‍കാന്‍ ചെക്ക് ഉപയോഗിക്കില്ലെന്നും ഇത് പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട അനധികൃത സ്വത്തുസമ്പാദനക്കേസുകളില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending