Connect with us

Video Stories

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് താരങ്ങളുടെ ആശംസാ പ്രവാഹം; ഗോളുകള്‍ ഗാലറിയിലേക്ക്

Published

on

ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മത്സരം കാണാനെത്തിയ അര ലക്ഷത്തോളം ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമായാണ്  താരങ്ങള്‍, ആരാധകരെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, തിരികെ ഞങ്ങള്‍ക്ക് വിജയം തരൂ എന്ന മറുപടികള്‍ താരങ്ങളുടെ അഭിനന്ദന പോസ്റ്റിന് താഴെ ആരാധകര്‍ കുറിച്ചു.

ബുധനാഴ്ച്ച കൊല്‍ക്കത്തക്കെതിരായ മത്സരം കാണാന്‍ 54,900 പേരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെത്തിയത്. ടീമിന്റെ വിജയം കാണാന്‍ ആഗ്രഹിച്ചെത്തിയ അരലക്ഷം കാണികളെ തീര്‍ത്തും നിരാശപ്പടുത്തുന്ന പ്രകടനമായിരുന്നു താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. സ്വന്തം ടീം കളത്തില്‍ ഒരു മികച്ച നീക്കം പോലും നടത്തുന്നത് കാണാനാവാതെ ഏറെ നിരാശരയാണ് ആരാധകരെല്ലാം ഗാലറി വിട്ടത്. ‘അതിശയിപ്പിക്കുന്ന കാണികൂട്ടത്തിന് മുന്നില്‍ കളിക്കാനായതില്‍ സന്തോഷമുണ്ട്, അടുത്ത തവണ നിങ്ങള്‍ക്ക് ഞങ്ങള്‍ വിജയം സമ്മാനിക്കും’, സെനഗല്‍ മിഡ്ഫീല്‍ഡര്‍ ഓസിന്‍ എന്‍ദോയെ ട്വിറ്ററില്‍ കുറിച്ചു.

തുടരെ രണ്ടു മത്സരങ്ങളില്‍ തോറ്റിട്ടും സമ്പൂര്‍ണ പിന്തുണ ടീമിന് നല്‍കുന്ന ആരാധകരെ വേറൊരിടത്തും കാണാനാവില്ലെന്നാണ് ഹോസുവിന്റെ ട്വീറ്റ്. ഇന്ത്യയിലെ മികച്ച ഫാന്‍സ്, ഈ പിന്തുണ അത്ഭുതപ്പെടുത്തുന്നു, ഹോസു പറയുന്നു. കൊല്‍ക്കത്തെക്കെതിരായ മത്സരത്തില്‍ ഗോള്‍ വഴങ്ങിയത് നിര്‍ഭാഗ്യവശാലാണെന്ന് ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് ആരാധകര്‍ക്കായി കുറിച്ചു. ടീമെന്ന നിലയില്‍ തങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ സകല കഴിവുകളും പ്രകടനവും ഉപയോഗപ്പെടുത്തി വരും മത്സരങ്ങളില്‍ വിജയം സമ്മാനിക്കുമെന്നും സ്റ്റാക്ക് പറഞ്ഞു.
ഹോം മാച്ചിലെ തോല്‍വിയെ കുറിച്ച് നിര്‍ഭാഗ്യകരം എന്ന് ട്വീറ്റ് ചെയ്ത സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മെയ്ന്‍ ആരാധകര്‍ക്ക് നന്ദി പറയാനും മറന്നില്ല. ഐ.എസ്.എലിലെ ഏറ്റവും മികച്ച ഫാന്‍സ് എന്ന വിശേഷണമാണ് മലയാളി താരം മുഹമ്മദ് റാഫി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നല്‍കുന്നത്. ചെന്നൈയിന്‍ എഫ്.സി ഉടമയായ അഭിഷേക് ബച്ചനും ബുധനാഴ്ച്ച നടന്ന മത്സരത്തിന്റെ ഹൈലൈറ്റ് കണ്ട ശേഷം ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിന് ട്വിറ്ററില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. സുപ്പേര്‍ബ് എന്നാണ് ജൂനിയര്‍ ബച്ചന്‍ കേരളത്തിന്റെ ആരാധകരെ വിശേഷിപ്പിക്കുന്നത്. നേരത്തെ മത്സര ശേഷം നടത്തിയ പത്രസമ്മേളനത്തിനിടെ ടീം കോച്ച് സ്റ്റീവ് കോപ്പലും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു.
അതേസമയം നാളെ നടക്കുന്ന തുടര്‍ച്ചയായ രണ്ടാ ഹോം മത്സരത്തിനായി കഠിന പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ടീം പരിശീലിക്കുന്നത്. രാവിലെയും വൈകിട്ടുമായാണ് പരിശീലനം. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈയിനെ വന്‍ മാര്‍ജ്ജിനില്‍ തോല്‍പിച്ച ഡല്‍ഹി ഡൈനാമോസാണ് ഞായറാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഇതുവരെ ടീമിന് ജയിക്കാനായില്ലെങ്കിലും നാളെയും കാണികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ സാധ്യതയില്ല. അവധി ദിവസമായതിനാല്‍ അരലക്ഷത്തോളം കാണികളെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മറുഭാഗത്ത്, ഘടനയില്‍ മാറ്റം വരുത്തി ആദ്യ സീസണിലേത് പോലെ ടീം ശക്തമായി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരെല്ലാം. ആദ്യ സീസണില്‍ അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. നിര്‍ണായക മത്സരങ്ങളില്‍ ജയവും സമനിലയും നേടി ഫൈനല്‍ വരെ എത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending