Connect with us

gulf

യു.എ.ഇയിലേക്കുള്ള പ്രവാസികളുടെ തിരിച്ചു പോക്ക്; വ്യക്തതയില്ലാതെ വിദേശകാര്യമന്ത്രാലയം

Published

on

കോഴിക്കോട്: പ്രവാസികള്‍ക്ക് യു.എ.ഇയിലേക്ക് തിരിച്ചു പോകാനുള്ള പ്രത്യേക വിമാനസര്‍വീസുകളുടെ സമയപരിധി അവസാനിച്ചു. ജൂലൈ 12 മുതല്‍ 26 വരെ സര്‍വീസ് നടത്താനാണ് ഇരുരാഷ്ട്രങ്ങളും തമ്മില്‍ കരാറുണ്ടായിരുന്നത്. കരാര്‍ പുതുക്കിയിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ കരാര്‍ തുടരുമെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സല്‍ പ്രസ് നീരജ് അഗര്‍വാള്‍ വ്യക്തമാക്കി. തിരിച്ചു പോക്കുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും വിദേശകാര്യ മന്ത്രാലയത്തിന് ആകുന്നില്ല.

നിലവില്‍ ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് യു.എ.ഇിയലേക്ക് തിരിച്ചു പോകണമെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്ററ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.ഐ), അല്ലെങ്കില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആര്‍.എഫ്.എ) അനുമതി വേണം. സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഐ.സി.ഐ അനുമതി കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്. ലോക്ക്ഡൗണ്‍ മൂലം അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രത്തില്‍ എത്താന്‍ ബുദ്ധിമുട്ടുകളുമുണ്ട്.

അതിനിടെ, വന്ദേഭാരത് മിഷന് കീഴില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഇന്ത്യന്‍ എംബസി കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടിക്കറ്റ് ബുക്കു ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലു മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വെബ്‌സൈറ്റിനു പുറമേ, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേനയും ടിക്കറ്റ് ബുക്കു ചെയ്യാം. ബുക്കു ചെയ്യുന്ന വേളയില്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ഫോണ്‍, ഇ-മെയില്‍ വിശദാംശങ്ങളും നിര്‍ബന്ധമാണ്.

ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെയാണ് വന്ദേഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം. ഈ ഘട്ടത്തില്‍ 105 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 34 എണ്ണം കേരളത്തിലേക്കാണ്. മൊത്തം വിമാനങ്ങളില്‍ 74 എണ്ണം ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും 31 എണ്ണം അബൂദാബിയില്‍ നിന്നുമാണ്. വന്ദേഭാരത് മിഷനിലൂടെ 814,000 പ്രവാസികള്‍ രാജ്യത്ത് തിരിച്ചെത്തിയതായി ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

gulf

അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്‌കത്ത് കെ.എം.സി.സി

Published

on

മസ്കത്ത്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായ ദാരുന്ന സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റഹീസ് പറഞ്ഞു. ഒമാനിലെ സലാലയിൽ മുമ്പ് ജോലി ചെയ്തിരുന്ന ഒരു മലയാളിയും അപകടത്തിൽ മരണപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം അവരുടെ കുടുംബത്തെ സംബന്ധിച്ചു മാത്രമല്ല മലയാളി സമൂഹത്തിനാകെ തീരാ വേദനയാണ്. മരണ പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപെട്ടവരുടെയും ദുഃഖത്തിൽ മസ്കത്ത് കെ.എം.സി.സി യും പങ്കാളികളാകുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മസ്കത്ത കെ.എം.സി.സി കേന്ദ്രകമ്മറ്റി പ്രസിഡന്റ് റഹീസ് അഹമ്മദ് വാർത്തകുറിപ്പിലൂടെ അറിയിച്ചു.

 

Continue Reading

gulf

ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക

ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ അറഫാ മൈതാനില്‍ ടോഗോ സ്വദേശിനിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.

മാതാവിന്റെ ആത്മാര്‍ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്‍കിയത്. ഈ വിശുദ്ധ മണ്ണില്‍ ജനിച്ച കുഞ്ഞിന് അര്‍ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.

സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

gulf

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്.

Published

on

ജിദ്ദ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മുനമ്പത്ത് സ്വദേശിയായ ശിഹാബുദ്ധീന്‍ പോത്തന്നൂരന്‍ (42 ) ആണ് മരിച്ചത്. ജിദ്ദയിലെ ഷറഫിയ ഷാറ തൗബയിലുള്ള താമസസ്ഥലത്തായിരുന്നു മരണം. ഇരുപത് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി നേതാക്കളായ മജീദ് കോട്ടീരി, റഷീദ് പി കെ, സഹോദരന്‍ സുബൈര്‍, സഹോദരി ഭര്‍ത്താവ് ഫഹദ് കല്ലായി എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ജിദ്ദയില്‍ ഖബറടക്കും.

ഭാര്യ: ആബിദ സി പി, മക്കള്‍: അസിം മുഹമ്മദ്, ഇവാന്‍ ഹാദി, പിതാവ് പോത്തന്നൂരന്‍ മുഹമ്മദ് മാതാവ്: പാത്തുമ്മ, സഹോദരി: റാഷിദ, സഹോദരന്‍: സുബൈര്‍ (ജിദ്ദ).

Continue Reading

Trending