Video Stories
വനിതാ പൊലീസുകാര്‍ക്ക് അവഗണന

തിരുവനന്തപുരം: വനിതാ പൊലീസ് 1991 ബാച്ചിലെ നൂറോളം പേര്‍ക്ക് പ്രമോഷന് നല്‍കാതെ സര്‍ക്കാരിന്റെ അവഗണന. 1995 വരെയുള്ള വനിതാ പൊലീസുകാരെ ‘ക്ലോസ്ഡ് വിംഗ്’ ആക്കി പ്രമോഷന് തടഞ്ഞിരിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് 56 വനിതാ എസ്.ഐമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴും മൂന്ന് വര്‍ഷം മാത്രം സര്‍വീസ് ബാക്കിയുള്ള 30ഓളം വനിതാ പൊലീസുകാര്‍ക്ക് 27 വര്‍ഷത്തെ സര്‍വീസിനിടെ ഒരു പ്രമോഷന് പോലും നല്‍കിയിട്ടില്ല. കേരള പൊലീസ് അക്കാദമിയില്‍ ഗ്രേഡ് എ.എസ്.ഐമാരായ 15 പേരുടെയും പ്രമോഷന് തടഞ്ഞുവെച്ചിരിക്കുകയാണ്. പൊലീസ് അക്കാദമിയില്‍ തന്നെ എസ്.ഐ തസ്തികയുണ്ടായിട്ടും ഇത് നികത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
അതേസമയം സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രമോഷന് നല്‍കിയിരുന്നു. 1991 ബാച്ചിലെ വനിതാ പൊലീസ് ലിസ്റ്റില്‍ ഉള്ളത് 247 പേരാണ്. ഇതില്‍ 23 പേരെ നേരത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി ഉദ്യോഗക്കയറ്റം നല്കി ജില്ലകളിലെ വനിതാ സെല്ലുകളില്‍ നിയമിക്കുകയായിരുന്നു. ഇവരില്‍ ഒരാളെ ഡിവൈ.എസ്.പിയാക്കി തിരുവനന്തപുരത്തും നിയമനം നല്കി. അതേസമയം ഇതേ ലിസ്റ്റില്‍ പെട്ട ബാക്കിയുള്ളവര്‍ ഗ്രേഡ് എ.എസ്.ഐമാരായി തുടരുന്നു. 1991 മുതല്‍ 2011 വരെ പൊലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഇവരെ 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെയാണ് ഹെഡ് കോണ്‍സ്റ്റബിള്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത്. മുഴുവന്‍ പേര്‍ക്കും പ്രമോഷന് നല്‍കണമെന്ന ആവശ്യവുമായി വനിതാ പൊലീസുകാര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സംസ്ഥാനത്തുടനീളം വനിതാ പൊലീസ് സെല്ലുകളും പൊലീസ് സ്റ്റേഷനുകളും സ്ഥാപിച്ചുവരുന്ന സാഹചര്യത്തിലാണ് എസ്.ഐമാരാകാന്‍ യോഗ്യരായ നൂറോളം പേര് ഇപ്പോഴും എച്ച്.സിമാരായി തുടരുന്നത്. ഇവരിലേറെയും കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്. എന്നാല്‍ 1991, 92 ബാച്ചുകളില്‍ നിന്നുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് പ്രമോഷന് നല്‍കിയിട്ടുണ്ട്. വനിതാ പൊലീസുകാരോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനം ന്യായീകരിക്കാനാകാത്തതാണെന്ന് ഇവര്‍ പറയുന്നു. പൊലീസ് അസോസിയേഷനും സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം താലൂക്ക് അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന പുതിയ വനിതാ പൊലീസ് സ്റ്റേഷനുകള്‍ വരുമ്പോള്‍ ഇവരെ പ്രമോഷനോടു കൂടി അവിടങ്ങളില്‍ നിയമിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് നല്കുന്ന മറുപടി.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം