Connect with us

Views

സഹോദരിമാരുടെ കൊലപാതകം: സി.പി.എം ബന്ധംതെളിഞ്ഞു; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

Published

on

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണപക്ഷത്തുനിന്നും ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ ജാള്യത മറക്കാന്‍ കേസന്വേഷിച്ചിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്തു. അന്വേഷണചുമതലയുണ്ടായിരുന്ന എസ്.ഐ പി.സി ചാക്കോയെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. രണ്ടു ഡിവൈ.എസ്.പിമാര്‍ക്കും കസബ മുന്‍ സി.ഐക്കുമെതിരെയും വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസില്‍ കസ്റ്റഡിയിലായിരുന്ന കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം സ്വദേശി മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളുടെ സി.പിഎം ബന്ധവും പൊലീസിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐയെ അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കിയെങ്കിലും പൊലീസിനെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നിസാരവത്കരിക്കാനാണ് ശ്രമം നടത്തിയത്. മരണം ആത്മഹത്യയാണെന്നും അസ്വാഭാവിക മരണമല്ലെന്നും ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതെന്നുമാണ് മുഖ്യമന്ത്രി സഭയെ ധരിപ്പിച്ചത്. എന്നാല്‍ മരണം നടന്ന പിറ്റേദിവസം തന്നെ റിപ്പോര്‍ട്ട് ലഭിക്കുകയും ക്രൂരമായ പീഡനത്തിനരയായാണ് മൂത്തസഹോദരി മരിച്ചതെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സംഭവം രണ്ടുമാസം പൂഴ്ത്തിവെച്ച് മൂത്തസഹോദരിയെ കൊലപ്പെടുത്തിയ പ്രതിതന്നെ രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയിട്ടും പൊലീസിന്റെ വീഴ്ചയെ സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി മിണ്ടിയില്ല. പ്രതിഷേധം വ്യാപകമാവുകയും സി.പി.എം ബന്ധംതെളിയുകയും ചെയ്തതോടെയാണ് എസ്.ഐയെ സസ്‌പെന്റ് ചെയ്ത് കേസില്‍ നിന്നും ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശി മധു വാളയാറിലെ ഡി.വൈ.എഫ്.ഐ നേതാവും ജില്ലയിലെ ഒരുപ്രധാന നേതാവിന്റെ അടുത്തസുഹൃത്തുമാണ്. പ്രതി ഈ നേതാവിന്റെ കൂടെയുള്ള ഫോട്ടോകളടക്കമുള്ള തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഈ ബന്ധംതന്നെയാകാം കേസ് അട്ടിമറിക്കന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എസ്.ഐയുടെ നേതൃത്വത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. മൂത്തമകളുടെ മരണദിവസം തന്നെ അമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് ഗൗരവമായി കണ്ടില്ല. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമവും നടന്നു. പിന്നീട് പ്രധാനപ്രതികളില്‍ ഒരാളായ മധുവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെങ്കിലും സി.പി.എം നേതാക്കള്‍ ഇടപ്പെട്ടതോടെ വെറുതെവിടുകയായിരുന്നു. സംഭവം നടന്ന് മൂന്നുദിവസത്തിന് ശേഷമാണ് കസ്റ്റഡിയിലുള്ള നാലുപേരില്‍ രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൊലീസിന്മേല്‍ വലിയ സമര്‍ദ്ദങ്ങളുണ്ടെന്നാണ് പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണ്ണവില വീണ്ടും കൂടി; പവന് 680 രൂപയുടെ വര്‍ധന

മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

Published

on

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന. പവന് 680 രൂപ കൂടി 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്.

അക്ഷയതൃതിയയായതിനാൽ ഏഴരക്ക് തന്നെ സ്വർണ്ണവ്യാപാരം ആരംഭിച്ചിരുന്നു. 45 രൂപയുടെ വർധനവോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. പിന്നീട് സ്വർണ്ണവില വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ശതമാനം നേട്ടം അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണത്തിന് ഉണ്ടായിരുന്നു.

യു.എസ് തൊഴിൽ വകുപ്പ് തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരുന്നു. ഇത് സ്വർണ്ണവിലയെ സ്വാധീനിച്ചു. സ്‍പോട്ട് ഗോൾഡിന്റെ വില 0.95 ശതമാനം ഉയർന്ന് ഔൺസിന് 2,330.51 ഡോളറായി. ജൂണിലേക്കുള്ള യു.എസിലെ ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.74 ശതമാനം ഉയർന്ന് 2,339.40 ഡോളറായി. അതേസമയം, യു.എസ് ഡോളർ ഇൻഡക്സിൽ നഷ്ടം രേഖപ്പെടുത്തി.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

Trending