Video Stories
സ്വാഗതസംഘം രൂപീകരിച്ചിട്ട് ഒന്നര മാസം; ഒരു യോഗം പോലും വിളിച്ചില്ല അണ്ടര്‍-17 ലോകകപ്പിന് ഇനി 78 ദിവസം മുന്നൊരുക്കങ്ങള്‍ തുടങ്ങാതെ കേരളം
അഷ്റഫ് തൈവളപ്പ്
കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ ടൂര്‍ണമെന്റായ അണ്ടര്‍-17 ലോകകപ്പ് പടിവാതില്ക്കല് എത്തിയിട്ടും അധികൃതരുടെ നിസംഗതക്ക് മാറ്റമില്ല. ലോകകപ്പിന് പന്തുരുളാന്‍ ഇനി 78 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൗണ്‍ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാന്‍ കേരളത്തിനായിട്ടില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങള്‍ നടക്കുന്നത്. കരുത്തരായ ബ്രസീല്‍, സ്പെയിന്, കൊറിയ, നൈജര്‍ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ജര്‍മനിയുടെ ഒരു യോഗ്യത മത്സരത്തിനും ഒരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൂടി കൊച്ചി വേദിയൊരുക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റിന്റെ പ്രാധാന്യം ഉള്‍കൊള്ളാന്‍ ഇതുവരെ കേരളത്തിലെ പ്രാദേശിക സംഘാടക സമിതിക്കായിട്ടില്ല. കഴിഞ്ഞ മെയ് 30നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനായി ലോകകപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചത്. കായിക മന്ത്രി എ.സി മൊയ്തീനാണ് 45 അംഗ സംഘാടക സമിതിയുടെ വര്‍ക്കിങ് ചെയര്മാന്. ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജനറല്‍ കണ്‍വീനറാണ്. മേയര്‍ സൗമിനി ജെയിന്, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന് എന്നിവര്‍ വൈസ് ചെയര്മാന്മാരും ജില്ലാ കളക്ടര്‍ വൈ.മുഹമ്മദ് സഫീറുല്ല, സ്പോര്‍ട്സ് ഡയറക്ടര്‍ സഞ്ജയന് കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ജി.സി.ഡി.എ ചെയര്മാന് സി.എന്‍ മോഹനനാണ് വെന്യൂ ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരടക്കം 36 പേരാണ് ഉപദേശക സമിതിയിലുള്ളത്. അഞ്ചു ഫിഫ പ്രതിനിധികളെയും സംഘാടക സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമിതി രൂപീകരിച്ചിട്ട് ഇന്നലെ അമ്പത് ദിവസം പിന്നിട്ടു. ഇതുവരെ ഒരു യോഗം പോലും വിളിച്ചിട്ടില്ല. ടൂര്‍ണമെന്റിന് നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങേണ്ട സബ് കമ്മിറ്റി, കോര്‍ കമ്മിറ്റി രൂപീകരണവും ഇതുവരെ നടന്നിട്ടില്ല. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങുകള്‍, സമാപന ചടങ്ങുകള്‍, പ്രചാരണം, മറ്റു പ്രമോഷന് പരിപാടികള്‍ തുടങ്ങിയവയെല്ലാം പ്രാദേശിക സംഘാടക സമിതിയാണ് ആസൂത്രണം ചെയ്യേണ്ടതും നടത്തേണ്ടതും. ഇക്കാര്യങ്ങളിലൊന്നും ഇന്നേ വരെ തീരുമാനമെടുക്കാന്‍ സംഘാടക സമിതിക്കായിട്ടില്ല. ടൂര്‍ണമെന്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. രാജ്യത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും മിഷന് ഇലവന് മില്യണ്‍ എന്ന പേരില്‍ ഔട്ട്റീച്ച് പ്രോഗ്രാം നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ സമാനമായ രീതിയില്‍ ഒരു പരിപാടിയും ഇതുവരെ ആവിഷ്ക്കരിച്ചിട്ടില്ല.
നേരത്തെ സ്റ്റേഡിയം നവീകരണങ്ങളില്‍ കാണിച്ച അലംഭാവത്തെ തുടര്‍ന്ന് ഫിഫ അധികൃതര്‍ കൊച്ചിയില്‍ നേരിട്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സര്‍ക്കാരിനെയും പ്രാദേശിക സംഘാടകരെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവീകരണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായത്. പ്രധാന സ്റ്റേഡിയത്തിന്റെയും നാലു പരിശീലന ഗ്രൗണ്ടുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെങ്കിലും മറ്റു ഒരുക്കങ്ങളില്‍ മുന്നോട്ടു പോവാനും അധികൃതര്‍ക്കായിട്ടില്ല. അതേസമയം കൊച്ചിയിലെ മത്സരങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ രണ്ടു ഘട്ടത്തില്‍ വില്പനക്ക് വച്ച ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. മാത്രമല്ല, വോളണ്ടിയര്‍ പ്രോഗ്രാമിന് ടൂര്‍ണമെന്റ് നടക്കുന്ന ആറു വേദികളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചതും കൊച്ചിക്കായിരുന്നു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF10 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories22 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

