Video Stories
ഹിന്ദുത്വം
‘ഏറ്റവും വലിയ ജനാധിപത്യം തരംതാണ ജനപ്രിയതയില്‍ തകര്‍ന്നുവീഴുകയാണെങ്കില്‍ അത് ഇന്ത്യയായിരിക്കും.’ നരേന്ദ്രമോദിയെ ഉദ്ദേശിച്ച് ‘ഭിന്നിപ്പിന്റെ തലവന്‍’ എന്ന തലക്കെട്ടില്‍, ലോക്സഭാതെരഞ്ഞെടുപ്പിനിടെ ടൈംമാഗസിന്‍ എഴുതിയ മുഖലേഖനത്തിലെ തലവാചകമാണിത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ നെറുകയില്‍നിന്ന് പണ്ഡിറ്റ് നെഹ്റുവും ഇന്ദിരാഗാന്ധിയുമിരുന്ന മഹനീയ കസേരയിലേക്ക് നരേന്ദ്രമോദി വീണ്ടുമൊരു പാരാലാന്‍ഡിംഗ് നടത്തിയിരിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ പ്രഥമ തുടര്‍ഭരണത്തിന്റെ അമരത്തേക്ക്. 2014ല്‍ 31 ശതമാനം വോട്ടിന്റെ പിന്തുണയുണ്ടായിരുന്ന എന്‍.ഡി.എ ഇത്തവണ നേടിയ 44 ശതമാനത്തിലധികം വോട്ടുകള്‍ക്കും ബി.ജെപിയുടെ 303 സീറ്റുകള്‍ക്കും കാരണം അനനുകരണീയമായ ‘മോദി മാജിക്കാ’ണെന്ന് ശത്രുക്കളും സമ്മതിക്കുന്നു. സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടികളെയും നിഷ്പ്രഭമാക്കിയ ഐന്ദ്രജാലം.
ഗുജറാത്തിലെ വാദ്നഗറില്‍ പിതാവിനൊപ്പം ചായ ഒഴിച്ചുകൊടുത്തിരുന്ന ബാല്യത്തില്‍നിന്ന് സന്യാസ സമാനമായ ഹിമാലയന്‍ ജീവിതത്തിലേക്ക് സ്വയംപറിച്ചുനട്ടുവെന്നും പിന്നീട് ബിരുദങ്ങള്‍ നേടിയെന്നുമൊക്കെ പറയുന്ന മോദിയെ 1987ല്‍ ഇന്റര്‍നെറ്റയച്ചുവെന്നതുകൊണ്ട് ആര് അവിശ്വസിച്ചാലും ഇന്ത്യന്‍ ഹിന്ദുത്വം തള്ളിപ്പറയില്ല. ഒന്നും രണ്ടുമല്ല, അമ്പതിനുശേഷമുള്ള മോദിയുടെ കാല്‍നൂറ്റാണ്ട് ശുക്ര ദശയുടേതാണ്. തൊട്ടതൊക്കെ പൊന്നാക്കുന്ന അനുപമ പാടവം. ജനാധിപത്യലോകത്ത് മറ്റൊരാള്‍ക്കും നേടാനാകാത്ത അപൂര്‍വത. യോഗാഭ്യാസവും അമ്പത്താറിഞ്ച് നെഞ്ചിന്റെ കഠിനാധ്വാനവും നിത്യമിത്രം അമിത്ഷായും മുതലാളിമാരും കൂടെയുണ്ടെങ്കില്‍ ഏതുപദവിയും ഉള്ളംകയ്യില്‍. തന്റെ ഇഷ്ടം നോക്കാതെ വീട്ടുകാര്‍ വിവാഹം ചെയ്തുതന്ന യശോദബെന്നിനെ ഇപ്പോഴും പ്രധാനമന്ത്രി വസതിയിലേക്ക് വിളിച്ചുകയറ്റിയിട്ടില്ല മോദി. ഫാസിസ്റ്റെന്നോ തീവ്ര വര്‍ഗീയ വാദിയെന്നോ മുടിയനായ ലോക സഞ്ചാരിയെന്നോ അശാസ്ത്രീയവാദിയെന്നോ ആരെന്തൊക്കെ വിളിച്ചാലും, ആര്.എസ്.എസ് സ്കൂളില്‍നിന്ന് അഭ്യസിച്ച പതിനെട്ടടവുകള്‍ക്കുപുറമെ സ്വന്തമായി ചില നമ്പറുകള്‍ കൂടിയുള്ളതിനാല്‍ ഗുരുക്കളായ സവര്‍ക്കര്‍ക്കും ഗോള്‍വാര്‍ക്കര്‍ക്കും വാജ്പേയിക്കുപോലും എത്താത്ത നേട്ടങ്ങള്‍ നരേന്ദ്രനെ തേടിയെത്തി. 2001 മുതല്‍ 13 കൊല്ലത്തെ മുഖ്യമന്ത്രി പദത്തില്‍നിന്ന് ആദ്യ ലോക്സഭാംഗത്വവുമായി പ്രധാനമന്ത്രി പദവിയിലേക്ക്. മതേതര ഇന്ത്യയില്‍ ഒരു വര്‍ഗീയവാദിക്ക് അപ്രാപ്യമെന്ന് കരുതുന്ന കസേരയിലേക്ക് പതിനഞ്ചാമത് പ്രധാനമന്ത്രിയായി മെയ് 30ന് മോദി അവരോധിക്കപ്പെടുമ്പോള്‍ നടക്കില്ലെന്ന് പലരും നടിക്കുന്ന കോമാളിയുടെ രംഗവേദിയാണ് രാഷ്ട്രീയമെന്ന യാഥാര്‍ത്ഥ്യം ബാക്കിയാകുന്നു.
മോദിയുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷമാണ് 2002, ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിന്റെയും. ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനില്‍ തീവെച്ചു കൊല്ലപ്പെട്ട കര്‍സേവകരുടെ പേരില്‍ ഒരു സംസ്ഥാനം പരക്കെ ഹിന്ദുത്വ കാപാലികര്‍ അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രിക്കസേരയിലിരുന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ആരോപണം ജനമനസ്സുകളില്‍ മോദിക്കെതിരെ ഇന്നും നിറഞ്ഞുകിടക്കുന്നു. കൊല ചെയ്യപ്പെട്ടവരെ ഓടുന്ന കാറിനടിയിലെ പട്ടിക്കുട്ടിയായി ഉപമിച്ച അതേ നാവുകൊണ്ടാണ് ആള്‍ക്കൂട്ടക്കൊലപാതകികളോട് തന്നെ വെടിവെക്കൂ എന്ന് മോദി പറഞ്ഞത്. ഓങ്ങിയ വാളിനെ തിരിച്ച് ആയുധമാക്കുന്ന ഒടിവിദ്യ. കേശുഭായ് പട്ടേലിനെയും എല്‍.കെ അദ്വാനിയെയും മുരളിമനോഹര്‍ ജോഷിയെയുമൊക്കെ മൂലക്കിരുത്തിയ കുരുത്തക്കേടും. 2016ലെ നോട്ടു നിരോധനകാലത്ത് 50 ദിവസംകൊണ്ട് ദുരിതം തീര്‍ന്നില്ലെങ്കില്‍ തന്നെ ജീവനോടെ കത്തിക്കൂ എന്നു പറഞ്ഞ് പരസ്യമായി ഒഴുക്കിയ കണ്ണീരിലും ജനകോടികള്‍ മോദിയെ സഹിച്ചു, അനുസരിച്ചു.
2019 ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ 41 സി.ആര്.പി.എഫ് ഭടന്മാര് ഭീകരരാല്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടപ്പോഴും കശ്മീരിനെ ശവപ്പറമ്പാക്കിയെന്ന് ആക്ഷേപമുയര്‍ന്നപ്പോഴുമൊന്നും അവയെ തനിക്കെതിരായല്ല, സ്വന്തം നേട്ടപ്പട്ടികയിലേക്കാണ് മോദി എഴുതിച്ചേര്‍ത്തത്. പുല്‍വാമ വെറുതെയാകില്ലെന്ന് പറഞ്ഞ മോദി പന്ത്രണ്ടാം ദിനത്തില്‍ പാക് അതിര്‍ത്തികടന്ന് ബാലക്കോട്ടിലേക്ക് യുദ്ധ വിമാനങ്ങളെ അയച്ചു. ‘കാലാവസ്ഥ മേഘാവൃതമാണെങ്കില്‍ മേഘങ്ങള്‍ക്കിടയിലൂടെ പോയാല്‍ വിമാനങ്ങള്‍ പാക് റഡാറില്‍ പെടില്ലല്ലോ’ എന്ന് സൈന്യത്തിന് ഉപദേശം നല്‍കിയെന്ന് തട്ടിവിട്ട മോദിയെ സമൂഹമാധ്യമം നിര്‍ത്തിപ്പൊരിച്ചെങ്കിലും മോദിക്കേ ഇതിന് കഴിയൂ എന്ന് ഹിന്ദി ജനതയെക്കൊണ്ട് വിശ്വസിപ്പിച്ചു. ഭരണഘടനാസ്ഥാപനങ്ങളെയൊന്നാകെ തകര്‍ത്തെന്ന ദുര്‍ഖ്യാതിയുമായാണ് രണ്ടാമങ്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്നും അന്തരിച്ച രാജീവ്ഗാന്ധിയെ നമ്പര്‍വണ്‍ അഴിമതിക്കാരനെന്നും വിളിക്കുന്ന, മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗിനെ പ്രശംസിക്കുന്ന മോദിയുടെ രാഷ്ട്രീയ രസതന്ത്രം പ്രതിപക്ഷത്തിനും മതേതര ഇന്ത്യക്കും ഇനിയും പിടികിട്ടിയിട്ടില്ല. ഇനിയും കാത്തിരിക്കൂവെന്നാണ് മോദിയിലെ കൗശലക്കാരന് പറയുന്നത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india13 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News15 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

