Connect with us

kerala

30 മണിക്കൂറിന് മുകളിലായി യുവാവ്‌ മലയിടുക്കില്‍; രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കും

രാത്രി ഹെലികോപ്റ്റര്‍യാത്ര അസാധ്യമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

Published

on

പാലക്കാട്: മലമ്പുഴ മലയിടുക്കില്‍ അകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയെത്തി.  ആര്‍. ബാബു എന്ന മലമ്പുഴ ചെറാട് സ്വദേശി എലിച്ചിരം കുറുമ്പാച്ചി മലയില്‍നിന്ന് കാല്‍വഴുതി വീണ് മലയിടുക്കില്‍ അകപ്പെടുകയായിരുന്നു. 30 മണിക്കൂറായി ഭക്ഷവും വെള്ളവും ഇല്ലാത്തെയാണ്‌ 23കാരന്‍ മലയിടുക്കില്‍ കഴിയുന്നത്.

11 പേരടങ്ങുന്ന സംഘമാണ് തമിഴ്‌നാട് വെല്ലിങ്ടണില്‍ നിന്ന് പാലക്കാട്ടേക്ക് തിരിച്ചത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഹെലികോപ്റ്ററും നാവികസേനാ ഉദ്യോഗസ്ഥരും ഉണ്ടാകും. രക്ഷാപ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി ഹെലികോപ്റ്റര്‍യാത്ര അസാധ്യമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് കരസേനയുടെ സഹായം ആവശ്യപ്പെട്ടത്. ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തി രക്ഷിക്കാനാകുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ആ ശ്രമം വിഫലമായി. പാറകള്‍ നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് മൂന്ന് സംഘങ്ങളായി ചെന്ന വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയത്. ഇന്നലെ രാവിലെ തൊട്ട് 21 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഇതിന് പിന്നാലെയെത്തി.
കോസ്റ്റ് ഗാര്‍ഡിന്റെ കീഴില്‍ രക്ഷാപ്രവര്‍ത്തനം ശക്തമായിരുന്നെങ്കിലും  രക്ഷിക്കാനായില്ല. ഭക്ഷണവും വെള്ളവും നല്‍കാനുള്ള  ശ്രമമാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ആരംഭിച്ചത്. പക്ഷേ ആ ശ്രമം വിഫലമായി.

തിങ്കളാഴ്ചയാണ് ബാബുവും തന്റെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് മല കയറിയത്. കാല്‍വഴുതിയാണ് ബാബു കൊക്കയിലേക്ക് വീണത്.ഉച്ച 12 മണിയോടെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി ശ്രമം നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

ഹൈക്കമാന്‍ഡ് അനുമതി നൽകി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

Published

on

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Continue Reading

kerala

വയനാട്ടിൽ വീണ്ടും പുലി; വീടിനു സമീപം കെട്ടിയ നായയെ പിടിച്ചുകൊണ്ടുപോയി

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

Trending