Connect with us

News

ഷെല്ലുകള്‍ക്കിടയില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടി മാക്‌സിം

എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്‌സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Published

on

കീവ്: യുക്രെയ്‌ന്റെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കീവും പരിസരവും ബോംബുകളും ഷെല്ലുകളും പതിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ശക്തമായ ആക്രമണത്തില്‍ ഹാര്‍കീവും പരിസരവും തകര്‍ന്നു കഴിഞ്ഞു. സമീപ ഗ്രാമങ്ങളിലും റഷ്യയുടെ കനത്ത ആക്രമണമാണ് നടക്കുന്നത്. റഷ്യയോട് ചേര്‍ന്ന് നില്‍ക്കുന്ന നഗരമാണെങ്കിലും ഹാര്‍കീവ് ഇപ്പോഴും യുക്രെയ്ന്‍ നിയന്ത്രണത്തില്‍ തന്നെയാണ്. ഹാര്‍കീവിനോട് ചേര്‍ന്നുള്ള യാകോവ്‌ലിവ്ക ഗ്രാമത്തിലെ വീട്ടില്‍ കഴിയുമ്പോള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവാവിന്റെ അനുഭവം വലിയ ചര്‍ച്ചയാവുകയാണ്. കാമുകിക്കൊപ്പം കഴിയുമ്പോഴാണ് ഷെല്ലാക്രമണത്തില്‍ വീട് തകരുന്നത്. തകര്‍ന്ന വീട്ടില്‍ മണിക്കൂറുകള്‍ അകപ്പെട്ട മാക്‌സിം എന്ന യുവാവാണ് തന്റെ ഭീതിജനകമായ സാഹചര്യം വിശദീകരിക്കുന്നത്.

വീടിന് മുകളിലൂടെ എന്തോ പറക്കുന്ന ശബ്ദം കേട്ടു. വളരെ പെട്ടന്ന് തന്നെ വലിയ സ്‌ഫോടനങ്ങളുണ്ടാവുകയും ചെയ്തു. എല്ലാ വളരെ പെട്ടന്നായിരുന്നു. ശരീരത്തിന്റെ പകുതി ഭാഗവും കെട്ടിടാവശിഷ്ടങ്ങളാല്‍ മൂടിപ്പോയിരുന്നു-മാക്‌സിം ആശുപത്രി കിടക്കയില്‍ നിന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാക്‌സിം ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ തനിക്കൊപ്പമുണ്ടായിരുന്ന കാമുകിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തനിക്കതിന് കഴിഞ്ഞില്ല. തീപടരാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത് വലിയ ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയോട് ചേര്‍ന്നു നില്‍ക്കുന്ന ഖാര്‍കീവില്‍ ഫെബ്രുവരി 24 ന് അധിനിവേശം ആരംഭിച്ചതു മുതല്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഹാര്‍കീവിലും പരിസരത്തും റഷ്യന്‍ സൈന്യം വീടുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ യാകോവ്‌ലിവ്ക ഗ്രാമത്തിന് നേരെയുണ്ടായ കനത്ത റഷ്യന്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തില്‍ ഇപ്പോഴും ജനങ്ങള്‍ താമസിക്കുന്നുണ്ട്. കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഷെല്ലാക്രമണവും വഴിയിലെ വനങ്ങളില്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണവും തുടരുകയാണ്. കുന്നിന്‍ താഴ് വരയിലെ നിരവധി വീടുകളാണ് തകര്‍ത്തത്. കെട്ടിടാവശിഷ്ടങ്ങളുടെ വന്‍ കൂമ്പാരങ്ങളാണ് ഇവിടെ തെരുവുകളിലുള്ളതെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഷെല്ലാക്രമണത്തിനൊപ്പം രാത്രി സമയങ്ങളില്‍ റഷ്യന്‍ സൈന്യം നിരന്തരം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

More

സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ്

Published

on

ബെംഗളൂരു : കര്‍ണാടക സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് സജീവം. ഹെഗ്‌ഡെനഗരിലെ ഹജ്ജ് ഭവനിലാണ് ക്യാമ്പിന് സൗകര്യമൊരുക്കിയിട്ടുളളത്.36 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തുക. 11,000ത്തോളം തീര്‍ഥാടകര്‍ക്കാണ് കര്‍ണാടകയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്.

ഇന്നലെ പുറപ്പെട്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജ് നിര്‍വഹിക്കാന്‍ കര്‍ണാടകയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മക്കയിലേക്ക് യാത്ര പോവുന്ന ഹാജിമാരെ
സഹായിക്കാനായി ഓള്‍ ഇന്ത്യ കെഎംസിസി ബംഗളൂരു വര്‍ഷങ്ങളായി നടത്തി വരുന്ന ഹജ്ജ് വളണ്ടിയര്‍ സേവനം
ഈ വര്‍ഷവും തുടരുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലഗേജ് ലോഡിങ്, ഭക്ഷണവിതരണം, താമസ സൗകര്യം തുടങ്ങിയ മേഖലകളിലാണ് കെഎംസിസി വളണ്ടിയര്‍മാരുടെ സേവനമുള്ളത്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നുമായി 25 ഓളം വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിച്ചിട്ടുള്ളത്.

Continue Reading

Trending