Connect with us

columns

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും പോരായ്മകളും

2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്‍കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക ഗവണ്‍മെന്റുകളാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. അവയെ അത്തരത്തില്‍തന്നെ കാണേണ്ടതാണ്. അത് കാണാതെ പോയതാണ് ബില്ലില്‍ അപാകതകള്‍ നിറയാന്‍ കാരണം.

Published

on

ക.കുട്ടി അഹമ്മദ് കുട്ടി

1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്, മലബാര്‍ മേഖലയില്‍ ബാധകമായിട്ടുള്ള 1939ലെ മദ്രാസ് പൊതുജനാരോഗ്യം എന്നിവ ഏകീകരിച്ചുകൊണ്ട് ഇപ്പോഴെങ്കിലും ഏകീകൃത കേരള പൊതുജന ആരോഗ്യ ബില്ല് അവതരിപ്പിച്ച് നിയമമാകാനുള്ള ശ്രമം ഉണ്ടായല്ലോ. എന്നാല്‍ 73-74 ഭരണഘടന ഭേദഗതി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌നല്‍കിയ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നപൊതുജന ആരോഗ്യ ബില്ല്.

ആക്ട് പ്രാബല്യത്തില്‍ വന്നശേഷം എത്രയും പെട്ടന്ന്, ആക്ടിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാനായി 4,5,6 എന്നീ വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ യാഥാക്രമം സംസ്ഥാന തലത്തില്‍ സ്‌സ്റ്റേറ്റ് പൊതുജനാരോഗ്യം അതോറിറ്റിയും ജില്ലാതലത്തില്‍ തദ്ദേശ പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ തദ്ദേശ പബ്ലിക് ഹെല്‍ത്ത് അധികാരികള്‍ നിലവില്‍ വരുമെന്ന് ബില്ലിലെ 3 വകുപ്പില്‍ വ്യവസ്ഥ ചേര്‍ത്തിരിക്കുന്നു. വകുപ്പ് 4 ല്‍ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ സ്റ്റേറ്റ് പബ്ലിക്‌ഹെല്‍ത്ത് അധികാരി ആയിരിക്കണമെന്നും വകുപ്പ് 5ല്‍ ജില്ലാമെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ജില്ലാപൊതുജനാരോഗ്യം അധികാരി ജില്ലാമെഡിക്കല്‍ ആഫീസര്‍ ആയിരിക്കുന്നതാണ്. കൂടാതെ 9,10,11,12,13,14 എന്നീ വകുപ്പുകളിലുംമേല്‍പ്പറഞ്ഞ അതോറിറ്റികളുടെ അധികാരങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുകളില്‍ 2,3,4 എന്നീ വകുപ്പുകളില്‍വിശദമായി പറഞ്ഞിട്ടുള്ളതുപോലെ ഭരണഘടനാപ്രകാരം അധികാരപ്പെടുത്തിയതനുസരിച്ച് പഞ്ചായത്ത് രാജ് ആക്ട,് മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം സംസ്ഥാന നിയമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്് നല്‍കിയിട്ടുള്ള പൊതുജനാരോഗ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ അധികാരങ്ങള്‍ കൂടുതല്‍ വ്യക്തവും ശക്തവും ആക്കുന്നതാണ് 2000 ലെ കേരളഅധികാര വികേന്ദ്രീകരണ ആക്ട് (2000 ലെ 16). അതിലെ 5 വകുപ്പ് പ്രകാരം 1939 ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ടിലും 11 വകുപ്പ് പ്രകാരം 1955 ലെ ട്രാവന്‍കൂര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടിലും ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് തദ്ദേശ അധികാര സ്ഥാനം അതിന്റെ എക്‌സിക്യുട്ടീവ ് അധികാര സ്ഥാനം എക്‌സിക്യൂട്ടീവ് ആഫീസര്‍ എന്നീ നിര്‍വ്വചനങ്ങളില്‍ മാറ്റംവരുത്തിയിട്ടുള്ളതും ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഹെല്‍ത്ത് ആഫീസര്‍ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ അവയ്ക്ക്‌കൈമാറിയിട്ടുള്ള ആരോഗ്യ സ്ഥാപനങ്ങള്‍നടത്തണമെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തി. കൂടാതെ പ്രസ്തുത ആക്ടുകളില്‍ എവിടെയെല്ലാം ‘ഡയറക്ടര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്’ എന്ന വാക്കുകള്‍ ഉണ്ടായിരുന്നോ അവിടെയെല്ലാം അവക്ക് പകരമായി ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ് എന്ന വാക്കുകള്‍ ചേര്‍ക്കുകയും ചെയ്തു. അതിനുശേഷം പൊതുജനാരോഗ്യം എന്നവിഷയം സംബന്ധിച്ച് പഞ്ചായത്ത് രാജ് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ യാതൊരു ഭേദഗതിയും വരുത്തിയിട്ടില്ലാത്ത സന്ദര്‍ഭത്തില്‍ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെ സ്റ്റേറ്റ്പബ്ലിക്ക് ഹെല്‍ത്ത് അധികാരിയായി സംസ്ഥാന തലത്തിലും ജില്ലാമെഡിക്കല്‍ ഓഫീസറെ (ആരോഗ്യം) ജില്ലാമെഡിക്കല്‍ അധികാരിയായും മറ്റും അധികാരപ്പെടുത്തിക്കൊണ്ടുള്ള കരട് ബില്ലിലെ മേല്‍പറഞ്ഞിട്ടുള്ള വകുപ്പുകളിലെവ്യവസ്ഥകള്‍ ഭരണഘടനാപരമായും നിയമപരമായും നിലനില്‍ക്കുന്നതല്ല. കൂടാതെ കരട് വകുപ്പ് ബില്ലിലെ ഉള്‍പ്പെടുത്തി കാണുന്ന വ്യവസ്ഥയായ 15 വകുപ്പ് പഞ്ചായത്ത് രാജ് ആക്ടിലെ 166 വകുപ്പ് മുനിസിപ്പാലിറ്റി ആക്ടിലെ 30 വകുപ്പ് എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുടിവെള്ളം, ഗാര്‍ഹിക, വ്യവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ജലവിതരണം എന്നിവസംബന്ധിച്ച് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് വിവിധ പട്ടികകള്‍ പ്രകാരംനല്‍കിയിട്ടുള്ള അധികാരം കൂടാതെ പഞ്ചായത്ത് രാജ് ആക്ട് 218, 219 ആര്‍, 219 എസ്, 234 എ, 234 ബി, 234 സി എന്നീ വകുപ്പുകള്‍ ഉള്ളതിനാല്‍മനുഷ്യ ഉപയോഗത്തിനുള്ള ജലവും മലിനജല നിര്‍മാര്‍ജനവും സംബന്ധിച്ച വ്യവസ്ഥകള്‍കരട് ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അതുപോലെതന്നെ ശുചീകരണ സൗകര്യങ്ങളെ സംബന്ധിച്ച പഞ്ചായത്ത് രാജ് ആക്ടിലെ 219, 291 എമുതല്‍ 219 എക്‌സ് വരെ, മുനിസിപ്പാലിറ്റി ആക്ടില്‍ 320 മുതല്‍ 334 വരെ, 334 എ, 334 ബി, 334 സി, 335 മുതല്‍ 340 വരെ. 340 എ, 340 ബി, 341 മുതല്‍ 345 വരെ വകുപ്പുകളില്‍ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ അതിനായുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ പുതിയ ആക്ട് ഇനികൊണ്ടുവരേണ്ട ആവശ്യം കാണുന്നില്ല. 1958 ലെ കേരള വിദ്യഭ്യാസആക്ടിന്റെ 34 എ വകുപ്പില്‍ ഭേദഗതി വരുത്തിസ്‌കൂളുകളില്‍ ആവശ്യമായ കുടിവെള്ളവുംടോയിലെറ്റ് സൗകര്യവും ഏര്‍പ്പെടുത്തണമെന്ന്‌ചേര്‍ത്ത വ്യവസ്ഥ നിലവിലുള്ളപ്പോള്‍ കരട് ബില്ലിലെ 20 വകുപ്പ് എന്തിനാണ്. കെട്ടിട നിര്‍മാണചട്ടങ്ങളിലെ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ ഓരോ വര്‍ഷവും ലോക്കല്‍ പബ്ലിക്ക്‌ഹെല്‍ത്ത് അധികാരിയുടെ അംഗീകാരത്തോടെഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാനിറ്ററിഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ടുള്ള 21 വകുപ്പും ആവശ്യമില്ലാത്തതാണ്. ശല്യമില്ലാതാക്കാന്‍ അല്ലെങ്കില്‍ ഒഴിവാക്കാന്‍ വ്യക്തമായ വ്യവസ്ഥകള്‍ പഞ്ചായത്ത് ആക്ടിലുംമുനിസിപ്പാലിറ്റി ആക്ടിലും നിലവിലുള്ളപ്പോള്‍അതേ കാര്യങ്ങള്‍ക്കായി ഉള്ള വ്യവസ്ഥകള്‍ മറ്റൊരു ബില്ലില്‍ ആവശ്യമില്ല. മാതൃ ശിശുക്ഷേമകേന്ദ്രങ്ങള്‍ നടത്തുക എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭിച്ചിട്ടുള്ള ചുമതലയായതിനാല്‍ ബില്ലിലെ 32 വകുപ്പ് പ്രകാരം ലോക്കല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികാരിക്ക് പ്രസ്തുത വിഷയത്തില്‍ അധികാരം നല്‍കിക്കൊണ്ടുള്ള വ്യവസ്ഥ പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സാംക്രമിക രോഗ വാഹികളെ നിയന്ത്രിക്കുക, രോഗപ്രതിരോധത്തിനുംനിയന്ത്രണത്തിനുമായി ദേശീയതലത്തിലും സംസ്ഥാനത്തിലുമുള്ള തന്ത്രങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയവഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അനിവാര്യ ചുമതലയില്‍പെടുന്നവിഷയങ്ങളാണ്. മുനിസിപ്പാലിറ്റി ആക്ടിലെ 9പട്ടികയില്‍ അപകടകരമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ പ്രസ്തുത ആക്ടിലെ 2 വകുപ്പ് 12 വകുപ്പ്പ്രകാരം പ്രസ്തുത പട്ടികയില്‍ സര്‍ക്കാറിന് അതത് സമയം ഗസറ്റ് വിജ്ഞാപനം വഴി ഏതെങ്കിലും രോഗങ്ങള്‍ ഉള്‍പ്പെടുത്താവുന്നതും ആകുന്നു. രോഗ നിവാരണം സംബന്ധിച്ച ഒരു അധ്യായം തന്നെ (അധ്യായം 21) മുനിസിപ്പാലിറ്റി ആക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇക്കാര്യങ്ങള്‍ ശക്തമായ വ്യവസ്ഥകള്‍ പഞ്ചായത്ത് രാജ് ആക്ടിലും മുനിസിപ്പാലിറ്റി ആക്ടിലും ചേര്‍ത്തിട്ടുള്ളതിനാല്‍ കരട് ബില്ലില്‍ ചേര്‍ത്തിരിക്കുന്ന അധ്യായം 7 ലെ പല വ്യവസ്ഥകളും ആവശ്യമില്ല. കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഏതെങ്കിലും ആവശ്യമെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി മേല്‍പ്പറഞ്ഞ ആക്ടുകള്‍ ഭേദഗതി ചെയ്യാവുന്നതാണ്. കൊതുകു നിവാരണം സംബന്ധിച്ചുള്ള അധ്യായം 8 ഉംപബ്ലിക്ക് ഹെല്‍ത്ത് അധികാരിക്ക് അമിതാധികാരം നല്‍കിയിട്ടുള്ളതായി കാണുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. അവ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഉചിതം. മേളകളുടെയും ഉത്സവങ്ങളുടെയും നടത്തിപ്പ് ക്രമീകരിക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണത്തില്‍ പെട്ട കാര്യമായിരിക്കെ അത് സംബന്ധിച്ച് ബില്ലില്‍ഒരു അധ്യായംതന്നെ പുതിയതായി ചേര്‍ത്തിരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്മുതിര്‍ന്നവര്‍ നിരാലംഭര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹ്യനീതി വകുപ്പും പങ്കാളിയായതിനാല്‍ പബ്ലിക്ക് ഹെല്‍ത്ത് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച ചുമതലകള്‍ ഏല്‍പ്പിക്കുന്ന അധ്യായം 10 ലെ 69 വകുപ്പ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയതും ശരിയല്ല. ഈ വിധത്തില്‍ പരിശോധിച്ചാല്‍ കരട് ബില്ലില്‍ ധാരാളം അപാകതകള്‍ ഉള്ളതായികാണുന്നു. മേല്‍പറഞ്ഞ വിഷയങ്ങള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ ഏതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നെങ്കില്‍ പുതിയ നിയമ നിര്‍മ്മാണം നടത്താതെതന്നെ പഞ്ചായത്ത് രാജ് ആക്ടിലോ മുനിസിപ്പാലിറ്റി ആക്ടിലോ ഭേദഗതികളിലൂടെ ഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി അവ പരിഹരിക്കേണ്ടതാണ്.

73 ഉം 74 ഉം ഭരണഘടനാഭേദഗതികളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത് പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമംമൂലം കൈമാറിയിട്ടുള്ള വിഷയങ്ങളാണ് പൊതുജനാരോഗ്യം, കുടിവെള്ളം ശുചിത്വം, ശുചീകരണം, മാലിന്യനിര്‍മാര്‍ജനം, രോഗപ്രതിരോധം തുടങ്ങിയവ അതിനാല്‍ പ്രസ്തുത വിഷയങ്ങളില്‍ സംസ്ഥാനത്ത്‌നിലവിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ആക്ടുകള്‍ പ്രകാരംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെമേല്‍ നിലനിന്നിരുന്ന അമിതമായ നിയന്ത്രണാധികാരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് 2000ലെ അധികാര വികേന്ദ്രീകരണ ആക്ടിലൂടെ ഡയറക്ടര്‍ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എന്ന വകുപ്പ് മേധാവിയുടെ പേര് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസസിനെ സ്റ്റേറ്റ് പബ്ലിക്ക് ഹെല്‍ത്ത് അതോറിറ്റിയായി വീണ്ടും നിശ്ചയിച്ചുകൊണ്ടും അതിന്റെ കീഴില്‍ ജില്ലാതലത്തിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ തലത്തിലും നിയന്ത്രണാധികാരങ്ങളുള്ള പുതിയ അതോറിറ്റികളെ നിശ്ചയിച്ച്‌കൊണ്ടും ഉള്ള പുതിയ നിയമനിര്‍മ്മാണംവേണ്ടതില്ല. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ സംബന്ധമായ അടിയന്തര സാഹചര്യം ഉണ്ടാകുമ്പോള്‍ അവയെനേരിടാന്‍ ചികിത്സാസൗകര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാനും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സംസ്ഥാനആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയോജിച്ച്അവ നടപ്പാക്കുന്നതിനും മറ്റു ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കാന്‍ അധികാരമുള്ള ഒരു സംസ്ഥാനതല സമിതിയുടെ അഭാവം ഉണ്ടെന്ന വസ്തുത യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാറിന് മേല്‍പറഞ്ഞ കാര്യങ്ങളില്‍ സംസ്ഥാനനയങ്ങള്‍ അനുസരിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പൊതുമാര്‍ഗ നിര്‍ദേശം നല്‍കാനുള്ള അധികാരം പഞ്ചായത്ത് രാജ് ആക്ടിലെ അധ്യായം 18 ലും മുനിസിപ്പാലിറ്റി ആക്ടിലും അധ്യായം 5 ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏകോപനം നടത്താനും രോഗ പ്രതിരോധം, ചികിത്സ, പകര്‍ച്ചവ്യാധി വ്യാപനം തടയല്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാന്‍ ആവശ്യമായ നയം രൂപീകരിക്കാനും അതു ഏകോപിപ്പിക്കാനും നടപ്പിലാക്കാനും ആവശ്യമായപൊതു മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിപ്പിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി സര്‍ക്കാറിനെ സഹായിക്കാന്‍ ചുമതലയുള്ള ഒരുപൊതുജനാരോഗ്യ സമിതി രൂപീകരിക്കാനുള്ളവ്യവസ്ഥ പഞ്ചായത്ത് രാജ് ആക്ട്, മുനിസിപ്പാലിറ്റി ആക്ട്, എന്നിവയില്‍ ഭേദഗതിവരുത്തി ഉള്‍പ്പെടുത്താവുന്നതുമാണ്. പ്രസ്തുത സമിതിയില്‍ സംസ്ഥാന തലത്തില്‍ ഈ വിഷയങ്ങളുടെ നടത്തിപ്പുമായി ചുമതലയുള്ള ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മെഡിക്കല്‍വിദ്യഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ്ഡയറക്ടര്‍, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പ് ഡയറക്ടര്‍, ഹോമിയോപതി വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും അംഗങ്ങളായ ഗവണ്‍മെന്റ് സെക്രട്ടറിമാരില്‍ സര്‍വ്വീസില്‍ സീനിയറായ ആള്‍ ചെയര്‍മാനും ആരോഗ്യവകുപ്പ് ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറി ആയിരിക്കുമെന്നും വ്യവസ്ഥ ചെയ്യാവുന്നതാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുള്ള വിഷയങ്ങള്‍ ഒഴിവാക്കിയശേഷം ബാക്കിയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഏകീകൃത പൊതുജനാരോഗ്യ ബില്‍ തയ്യാറാക്കി നിയമനിര്‍മ്മാണ പ്രക്രിയനടത്തേണ്ടതാണെന്നും മേല്‍പ്പറഞ്ഞ ആക്ടുകളില്‍ ഭേദഗതി ആവശ്യമെങ്കില്‍ അത് കൂടാതെനിയമഭേദഗതി വരുത്തി പൊതുജനാരോഗ്യ സമിതി രൂപീകരിക്കാവുന്നതാണ്.

2021ലെ കേരള പൊതുജനാരോഗ്യ ബില്‍ കാണുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആരോഗ്യ വകുപ്പിന്റെ കീഴിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിട്ടാണ്. 73, 74 ഭരണഘടന പ്രകാരം നിയമസഭ നല്‍കിയ അധികാരവും അധികാര ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ട പ്രാദേശിക ഗവണ്‍മെന്റുകളാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍. അവയെ അത്തരത്തില്‍തന്നെ കാണേണ്ടതാണ്. അത് കാണാതെ പോയതാണ് ബില്ലില്‍ അപാകതകള്‍ നിറയാന്‍ കാരണം. ബില്ല് പുന:പരിശോധിച്ച് അപാകതകള്‍ നീക്കി അവതരിപ്പിക്കുന്നതായിരിക്കും ഉചിതം.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending