Connect with us

india

ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് പെട്രോള്‍ വില 25 രൂപ കുറച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍

ഈ ഇളവ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.ഹേമന്ദ് സോറന്‍ സര്‍ക്കാറിന്റെ 2 വര്‍ഷം തികയുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

Published

on

ഇരുചക്രവാഹനമോടിക്കുന്ന യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ ഇളവ് നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് സംഭവം അറിയിച്ചത്. 2022 ജനുവരി 26 മുതലാണ് ഇളവ് നല്‍ക്കുക.

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്ന സാഹചര്യത്തിലാണ് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ നടപടി.
പാവപ്പെട്ടവരെയാണെന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധനവ് കൂടുതല്‍ ബാധിക്കുന്നതെന്നും ആയതിനാലാണ്  ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നതെന്നും മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ അറിയിച്ചു. ഈ ഇളവ് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ലഭിക്കുക.

സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്നുള്ള സഖ്യമാണ്. ഹേമന്ദ് സോറന്‍ സര്‍ക്കാറിന്റെ 2 വര്‍ഷം തികയുന്ന ദിവസമാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ഉടന്‍ നടപടി സ്വീകരിക്കണം: പി.എം.എ സലാം

മതിയായ നഷ്ടപരിഹാരം നല്‍കണം

Published

on

പുവ്വാട്ടുപറമ്പില്‍ റിജാസ് എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. റിജാസിന്‍റെ കുടുംബത്തിന് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം ധനസഹായം അപര്യാപ്തമാണ്. റിജാസിന്‍റെ പ്രായവും ബോര്‍ഡിന് സംഭവിച്ച വീഴ്ചയുടെ ഗൗരവവും പരിഗണിച്ച് പരമാവധി തുക നഷ്ടപരിഹാരം അനുവദിക്കണം. റിജാസിൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവീസ് ലൈനിലെ ചോർച്ച സംബന്ധിച്ച് പരാതി നൽകിയിട്ടും നേരിൽ സന്ദർശിച്ച് ബോധ്യപ്പെട്ടിട്ടും കെ എസ് ഇ ബി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണം. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ ഇതേവരെ നടപടി സ്വീകരിക്കാത്തത് ആശ്ചര്യമുളവാക്കുന്നതാണ്. ജീവനക്കാരുടെ കുറവ് മൂലം പലയിടത്തും കെഎസ്ഇബിയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. ഒഴിവുകൾ നികത്തുന്നതിന് യാതൊരു നടപടിയും സർക്കാരിൽ നിന്നും ഉണ്ടാവുന്നില്ല. എല്ലാ വകുപ്പുകളിൽ നിന്നും വരുമാനമുണ്ടാക്കുക എന്നതല്ലാതെ സേവനം കാര്യക്ഷമമാക്കുക എന്നത് സർക്കാർ അജണ്ടയിലില്ല.

അവശ്യ സേവന മേഖല എന്ന നിലയിൽ ബോർഡിനെ കാര്യക്ഷമാക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ ജനങ്ങളുടെ ജീവൻ കൊണ്ടാണ് കളിക്കുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ് ലിം ലിഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ ആക്റ്റിംഗ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എൻ സി അബൂബക്കർ, മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി, കോൺഗ്രസ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി എം നിയാസ്, കെ എം അഭിജിത്, ആദം മുൻസി, യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷെഹിൻ , യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ആശിക്ക് ചെലവൂർ, ജില്ലാ ഭാരവാഹികളായ മിസ്അബ് കീഴരിയൂർ, കെ എം എ റഷീദ്, എ.ഷിജിത് ഖാൻ , ഒ എം നൗഷാദ്, ഷഫീഖ് അരക്കിണർ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി സാഹിബ് മുഹമ്മദ് വസതി സന്ദർശിച്ചു.

Continue Reading

india

ബം​ഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; 3 പേർ കസ്റ്റഡിയിൽ

കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയോട് അസദുസ്സമാന്‍ ഖാന്‍ പ്രതികരിച്ചു.

Published

on

ഇന്ത്യയില്‍ നിന്ന് കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിനെ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയില്‍ എടുത്തതായി ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയോട് അസദുസ്സമാന്‍ ഖാന്‍ പ്രതികരിച്ചു.

കൊലയാളികളില്‍ ഉള്‍പ്പെട്ടവരെല്ലാം ബംഗ്ലാദേശികളാണെന്നും ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു അന്‍വാറുള്‍ അസിമിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു. മെയ് 12നാണ് അന്‍വാറുള്‍ അസിം ഇന്ത്യയിലേക്കെത്തിയത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. എന്നാല്‍ മെയ് 18 മുതല്‍ അദ്ദേഹത്തെ കാണായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത ബാരാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലൊണ് അദ്ദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Continue Reading

india

നാവ് നിയന്ത്രിക്കണം; ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന താക്കീത്. താര പ്രചാരകന്‍ നാവ് നിയന്ത്രിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ഷങ്ങള്‍ കണക്കിലെടുത്താണ് താക്കീത്. കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്വത്ത് അവര്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി നിരവധി തെരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയും കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഇത് സംബന്ധിച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.

താരപ്രചാരകരുടെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതിനടക്കം കാരണമായേക്കും. അതിനാല്‍ താരപ്രചാരകരുടെ വാക്കുകള്‍ നിയന്ത്രണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Trending