Connect with us

india

ഇനി ക്യാമറയുള്ള നോട്ട്, അതാകുമ്പോ വീഡിയോകളും ചെയ്യാമല്ലോ? സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പൂരം

അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Published

on

2000 രൂപ നോട്ട് പിന്‍വലിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കനത്ത പരിഹാസവുമായി ട്രോളന്‍മാര്‍. 2016ല്‍ 1000വും 500ഉ െനിരോധിച്ചതിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് വീണ്ടും നിരോധനം. അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

അടുത്തത് ക്യാമറയുള്ള നോട്ടായിരിക്കുമെന്നും അതാകുമ്പോള്‍ വീഡിയോ കോള്‍ ചെയ്യാമല്ലോയെന്നാണ് ഒരു പരിഹാസം. 2000 നോട്ടിലെ ചിപ്പിന്റെ ചാര്‍ജ് തീര്‍ന്നതു കൊണ്ടാവാം പിന്‍വലിക്കുന്നതെന്ന് മറ്റൊന്ന്.

 

 

 

ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ കൊട്ടിയാഘോഷിക്കുന്നത്.

 

 

സര്‍ക്കാറിനെ ട്രോളി കൊണ്ട് വന്ന വിവിധ പ്രതികരണങ്ങള്‍

പി.പി. രമേഷ്

2016ല്‍
2000 നോട്ടില്‍ പതിച്ച നാനോ ചിപ്പുകളുടെ ഇന്നത്തെ അന്താരാഷ്ട്ര നിലവാരം
പത്തിരട്ടി കടന്ന് (അന്ന് 800 രൂപ) 8000 രൂപയ്ക്കടുത്താണ്.

ഇന്ത്യയെ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉടമകളാക്കാന്‍ ഇതു തന്നെയാണ് സന്ദര്‍ഭമെന്ന് കേന്ദ്ര ഭരണാധികാരികള്‍ കാണുന്നു.
2000 രൂപ തിരിച്ചെടുത്ത് ചിപ്പ് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കോടാനുകോടി വിദേശനാണ്യം നേടാനുള്ള അവസരമാണ്
രാജ്യത്തിന് കൈവന്നിരിക്കുന്നത്. നോട്ട് നിരോധനവും അതുവഴി പൂര്‍ണ്ണമായി കള്ളപ്പണത്തെ ഒഴിവാക്കുകയും ചെയ്ത് 2000 ഇറക്കാനുള്ള ബുദ്ധി ഉപദേശിച്ച നാഗ്പൂര്‍ സംഘമാണ് ഈ തന്ത്രവും വേണ്ടപ്പെട്ടവരെ അറിയിച്ചത്. 15 ലക്ഷത്തിനു പകരം 30 ലക്ഷം ഓരോ എക്കൗണ്ടിലുമെത്തിക്കാന്‍ ഈ തുക മതിയാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

റിയാസ് സുലൈമാന്‍

എ ഐ നോട്ടിറക്കാനാണ്
2000 പിന്‍വലിച്ചത്

കള്ളപ്പണമെല്ലാം പിടിച്ചു.അങ്ങിനെ ഞങ്ങള്‍ എല്ലാ കള്ളപ്പണവും പിടിച്ചിരിക്കുന്നു.ഇനി 2000 രൂപ നോട്ടുകള്‍ക്ക് വിശ്രമിക്കാം..നല്ലരീതിയില്‍ മുന്നോട്ട് പോയിരുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത സൈക്കോ മോഡിക്കിരിക്കട്ടെ കുതിരപ്പവന്‍.

‘Q’ നിന്ന് കൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ച 2000 രൂപ നോട്ടില്‍ ചിപ്പ് ഉണ്ടെന്ന് വരെ തള്ളി മറിച്ച സങ്കി കുട്ടന്മാര്‍ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവന്‍..ഓരോരോ ഹിമാറുകള് കാരണം കൊറേ പാവങ്ങള്‍ തല്ല് കൊണ്ടതിനും ജീവന്‍ പോയതിനും ആര് സമാധാനം പറയും.

ഇജ്ജാതി സൈക്കോ പ്രധാന്‍ മന്ത്രിജി. ??

ഫാ. വര്‍ഗീസ് കോശി

ഭായിയോം ബഹനോം 2000 രൂപ കൈയിലുള്ള മിത്രങ്ങള്‍ എത്രയും വേഗം അതിനുള്ളിലെ ചിപ്പ് ഊരിയെടുത്ത് അടുത്തുള്ള കമ്പ്യൂട്ടര്‍ കടയില്‍ കൊടുക്കേണ്ടതാണ്. 5000 രൂപ വരെ കിട്ടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്… പക്ഷെ ഇനി വരാന്‍ പോകുന്ന 5000ന്റെ നോട്ടില്‍ ഫ്രീ Wi-Fi വരെ ഉണ്ടെന്നാ കേട്ടത്…

india

അക്ബര്‍ ഇനി ‘സൂരജ്’ സീത ഇനി ‘തനായ’; സിലിഗുരിയില്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം

Published

on

കൊൽക്കത്ത∙ പേരുവിവാദത്തിൽപ്പെട്ട സിംഹങ്ങൾക്കു പുതിയ പേരുമായി ബംഗാൾ. ‘അക്ബർ’ എന്ന ആൺ സിംഹത്തിനു ‘സൂരജ്’, ‘സീത’ എന്ന പെൺസിംഹത്തിന് ‘തനയ’ എന്നീ പേരുകൾ നൽകാനാണു നീക്കം. ബംഗാള്‍ സൂ അതോറിറ്റിയാണു സെൻട്രൽ സൂ അതോറിറ്റിക്കു നിർദേശം സമർപ്പിച്ചത്.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

 

Continue Reading

india

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി

‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

Published

on

മുസ്‌ലിം  വിഭാഗത്തില്‍ പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജി വിവേകാന്ദ് ശരണ്‍ ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. ‘ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്‍ അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്‍മാരായ മുഹമ്മദ് ഉമര്‍ ഗൗതം, മുഫ്തി ഖാസി ജഹാംഗീര്‍ ആലം ഖാസ്മി എന്നിവര്‍ക്കെതിരെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്‍കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്‍ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.

പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ വിചാരണക്കോടതി മുസ്ലിം അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീര്‍പ്പാക്കിയില്ല.
വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതത്തില്‍ പെട്ടവരായതിനാല്‍ വിചാരണ വേളയില്‍ അപേക്ഷകന്റെ അഭിഭാഷകന്‍ ഹാജരായില്ലെന്ന’ ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്‍ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്‍ നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്‍ സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.

തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ജഡ്ജിക്ക് മുന്നില്‍ ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്‍ ഉത്തരവുകള്‍ പാസാക്കിയതെന്നും ഭാവിയില്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.

Continue Reading

india

ബിജെപി എം.എൽ.എ രാജാസിങ്ങിന് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നിഷേധിച്ച് പൊലീസ്

എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

Published

on

രാമനവമി ദിനത്തില്‍ ഘോഷയാത്ര നടത്താന്‍ വിവാദ ബിജെപി എം.എല്‍.എ ടി രാജാ സിങ്ങിന് സിറ്റി പൊലീസ് അനുമതി നിഷേധിച്ചു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന ഘോഷയാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അനുമതിക്കായുള്ള രാജാ സിങ്ങിന്റെ അപേക്ഷ തള്ളിയതായി പൊലീസ് അറിയിച്ചു. ഫെബ്രുവരി 14നാണ് രാജാ സിങ് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ സീതാരാംബാഗ് ക്ഷേത്രത്തില്‍ നിന്നുള്ള മറ്റ് പ്രധാന ഘോഷയാത്രകള്‍ പതിവുപോലെ നടക്കും.

2010 മുതല്‍ താന്‍ ശ്രീരാമനവമി ശോഭാ യാത്ര നടത്തുകയാണെന്നും ഈ വര്‍ഷം മാത്രമാണ് അജ്ഞാത കാരണത്താല്‍ പൊലീസ് അനുമതി നിഷേധിച്ചതെന്നും രാജാ സിങ് പ്രതികരിച്ചു. പൊലീസിനെ വെല്ലുവിളിച്ചും രാജാ സിങ് രംഗത്തെത്തി. എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുമെന്നും ആര്‍ക്കും തടയാനാകില്ലെന്നുമാണ് എം.എല്‍.എയുടെ വാദം.

പ്രവാചക നിന്ദയടക്കം നിരവധി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനായ ബിജെപി നേതാവാണ് രാജാ സിങ്. വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങ്, മഹാരാഷ്ട്ര എം.എല്‍.എ നിതേഷ് റാണെ എന്നീ ബി.ജെ.പി നിയമസഭാംഗങ്ങള്‍ക്കെതിരെ ജനുവരിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സോലാപൂരില്‍ ‘ഹിന്ദു ജന്‍ ആക്രോശ്’ യാത്രയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു നടപടി.

മുസ്ലിം വ്യാപാരികളെ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നേരത്തെ ബിജെപി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഘോഷാമഹല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുകയായിരുന്നു.

അതേസമയം, രാജാ സിങ് നയിക്കുന്ന രാമനവമി ഘോഷയാത്രയ്ക്ക് മുന്നോടിയായി ഹൈദരാബാദില്‍ പള്ളി തുണികൊണ്ട് മറച്ചിരുന്നു. സിദ്ദ്യാംബര്‍ ബസാര്‍ പള്ളിയാണ് മൂടിയത്. റാലിക്കിടെയുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Continue Reading

Trending