Connect with us

india

ഇനി ക്യാമറയുള്ള നോട്ട്, അതാകുമ്പോ വീഡിയോകളും ചെയ്യാമല്ലോ? സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പൂരം

അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Published

on

2000 രൂപ നോട്ട് പിന്‍വലിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കനത്ത പരിഹാസവുമായി ട്രോളന്‍മാര്‍. 2016ല്‍ 1000വും 500ഉ െനിരോധിച്ചതിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് വീണ്ടും നിരോധനം. അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

അടുത്തത് ക്യാമറയുള്ള നോട്ടായിരിക്കുമെന്നും അതാകുമ്പോള്‍ വീഡിയോ കോള്‍ ചെയ്യാമല്ലോയെന്നാണ് ഒരു പരിഹാസം. 2000 നോട്ടിലെ ചിപ്പിന്റെ ചാര്‍ജ് തീര്‍ന്നതു കൊണ്ടാവാം പിന്‍വലിക്കുന്നതെന്ന് മറ്റൊന്ന്.

 

 

 

ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ കൊട്ടിയാഘോഷിക്കുന്നത്.

 

 

സര്‍ക്കാറിനെ ട്രോളി കൊണ്ട് വന്ന വിവിധ പ്രതികരണങ്ങള്‍

പി.പി. രമേഷ്

2016ല്‍
2000 നോട്ടില്‍ പതിച്ച നാനോ ചിപ്പുകളുടെ ഇന്നത്തെ അന്താരാഷ്ട്ര നിലവാരം
പത്തിരട്ടി കടന്ന് (അന്ന് 800 രൂപ) 8000 രൂപയ്ക്കടുത്താണ്.

ഇന്ത്യയെ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉടമകളാക്കാന്‍ ഇതു തന്നെയാണ് സന്ദര്‍ഭമെന്ന് കേന്ദ്ര ഭരണാധികാരികള്‍ കാണുന്നു.
2000 രൂപ തിരിച്ചെടുത്ത് ചിപ്പ് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കോടാനുകോടി വിദേശനാണ്യം നേടാനുള്ള അവസരമാണ്
രാജ്യത്തിന് കൈവന്നിരിക്കുന്നത്. നോട്ട് നിരോധനവും അതുവഴി പൂര്‍ണ്ണമായി കള്ളപ്പണത്തെ ഒഴിവാക്കുകയും ചെയ്ത് 2000 ഇറക്കാനുള്ള ബുദ്ധി ഉപദേശിച്ച നാഗ്പൂര്‍ സംഘമാണ് ഈ തന്ത്രവും വേണ്ടപ്പെട്ടവരെ അറിയിച്ചത്. 15 ലക്ഷത്തിനു പകരം 30 ലക്ഷം ഓരോ എക്കൗണ്ടിലുമെത്തിക്കാന്‍ ഈ തുക മതിയാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

റിയാസ് സുലൈമാന്‍

എ ഐ നോട്ടിറക്കാനാണ്
2000 പിന്‍വലിച്ചത്

കള്ളപ്പണമെല്ലാം പിടിച്ചു.അങ്ങിനെ ഞങ്ങള്‍ എല്ലാ കള്ളപ്പണവും പിടിച്ചിരിക്കുന്നു.ഇനി 2000 രൂപ നോട്ടുകള്‍ക്ക് വിശ്രമിക്കാം..നല്ലരീതിയില്‍ മുന്നോട്ട് പോയിരുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത സൈക്കോ മോഡിക്കിരിക്കട്ടെ കുതിരപ്പവന്‍.

‘Q’ നിന്ന് കൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ച 2000 രൂപ നോട്ടില്‍ ചിപ്പ് ഉണ്ടെന്ന് വരെ തള്ളി മറിച്ച സങ്കി കുട്ടന്മാര്‍ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവന്‍..ഓരോരോ ഹിമാറുകള് കാരണം കൊറേ പാവങ്ങള്‍ തല്ല് കൊണ്ടതിനും ജീവന്‍ പോയതിനും ആര് സമാധാനം പറയും.

ഇജ്ജാതി സൈക്കോ പ്രധാന്‍ മന്ത്രിജി. ??

ഫാ. വര്‍ഗീസ് കോശി

ഭായിയോം ബഹനോം 2000 രൂപ കൈയിലുള്ള മിത്രങ്ങള്‍ എത്രയും വേഗം അതിനുള്ളിലെ ചിപ്പ് ഊരിയെടുത്ത് അടുത്തുള്ള കമ്പ്യൂട്ടര്‍ കടയില്‍ കൊടുക്കേണ്ടതാണ്. 5000 രൂപ വരെ കിട്ടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്… പക്ഷെ ഇനി വരാന്‍ പോകുന്ന 5000ന്റെ നോട്ടില്‍ ഫ്രീ Wi-Fi വരെ ഉണ്ടെന്നാ കേട്ടത്…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ, മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

Published

on

ദില്ലി: സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ   സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. കരസേനയിൽ നിന്ന് ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.

മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്കും മകന് വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനൻ്റുമായ തരുൺ നായർക്കും രാഷ്ട്രപതിയുടെ സേന മെഡൽ സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്ക് അതിവിശിഷ്ട സേവ മെഡലും വ്യോമസേനയിലെ ഫ്ലൈറ്റ് ലഫ്റ്റനൻ്റ തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലും സമ്മാനിക്കും.റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ്.

Continue Reading

india

മതപരിവര്‍ത്തന പരാതിയില്‍ മലയാളികളായ ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് യുപിയില്‍ തടവ്

പത്തനംതിട്ട സ്വദേശികളായ പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്കാണ് ശിക്ഷ

Published

on

ഉത്തര്‍ പ്രദേശില്‍ മതപരിവര്‍ത്തന പരാതിയെ തുടര്‍ന്ന് രണ്ട് മലയാളി ക്രിസ്ത്യന്‍ മതപ്രചാരകര്‍ക്ക് തടവ് ശിക്ഷ. പത്തനംതിട്ട സ്വദേശികളായ പാപ്പച്ചന്‍-ഷീജ ദമ്പതികള്‍ക്ക് ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയാണ് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചത്.

2023ല്‍ ബിജെപി നേതാവും ദല്ത് നേതാവുമായ ചന്ദ്രിക പ്രസാദ് മതപരിവര്‍ത്തനം ആരോപിച്ച് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. ദലിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് പരാതി. മതപരിവര്‍ത്തന നിയമത്തില്‍ യുപിയില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് പാപ്പച്ചനും ഷീജയും. സംഭവത്തില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തനം കൂടാതെ, 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ ആക്ട് പ്രകാരവും ദമ്പതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ അപ്പീലിനായി നിയമസഹായം നല്‍കുമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം അറിയിച്ചു.

അംബേദ്കര്‍ നഗറിലെ ഷാഹ്പുര്‍ ഫിറോസ് ഗ്രാമത്തിലെ ദലിത് വിഭാഗങ്ങളെ ക്രിസ്തുമതത്തിലേക്ക് കൂട്ടമായി പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെനിനും ഇതിനായി മതപരമായ പുസ്തകങ്ങള്‍ വിതരണം ചെയ്തതിന് തെളിവുണ്ടെന്നും കോടതി ഉത്തരവില്‍ ജഡ്ജി വ്യക്തമാക്കി. മധ്യപ്രദേശില്‍ താമസിക്കുന്ന പാപ്പച്ചനും ഷീജയും എന്തിനുവേണ്ടിയാണ് സംഭവസ്ഥലം സന്ദര്‍ശിച്ചതെന്ന് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ഉത്തരവിലുണ്ട്.

Continue Reading

india

ജമ്മുകാശ്മീരിലെ അഞ്ജാത രോഗം; രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി

ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്‍ എത്തിയതെന്നാണ് നിഗമനം

Published

on

ജമ്മുകാശ്മീരിലെ അഞ്ജാത രോഗം ബാധിച്ചവരില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ആഹാരത്തിലൂടെയാണ് കീടനാശിനിയായ ആല്‍ഡികാര്‍ബിന്റെയും കാഡ്മിയത്തിന്റെയും അംശം ഉള്ളില്‍ എത്തിയതെന്നാണ് നിഗമനം. സംഭവത്തില്‍ പ്രദേശത്തെ ആഹാരരീതികളെ കൂറിച്ച് പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍നിയോഗിച്ച സമിതി വ്യക്തമാക്കി.

അതേസമയം, ഇന്നലെ പതിനാറുകാരിയെ രോഗം ബാധിച്ച് ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ ഏഴിനാണ് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചത്. 3,800 താമസക്കാരുള്ള ബദാല്‍ ഗ്രാമത്തിലാണ് സംഭവം. 13 കുട്ടികളും ഒരു ഗര്‍ഭിണിയുമടക്കം 17 പേരാണ് അജ്ഞാത രോഗം ബാധിച്ച് മരിച്ചത്. പനിയും ശരീര വേദനയും അമിതമായ വിയര്‍പ്പും ബോധം മറയലും അടക്കമുള്ള ലക്ഷണങ്ങളാണ് ഇവര്‍ മരണത്തിന് മുമ്പ് ആശുപത്രിയില്‍വെച്ച് പ്രകടിപ്പിച്ചത്.

Continue Reading

Trending