Connect with us

kerala

വാക്‌സിനുകളില്ല: രണ്ടാം ഡോസ് കാത്ത് 44 ലക്ഷം പേര്‍

Published

on

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. കേന്ദ്രം കൂടുതല്‍ വാക്‌സിനുകള്‍ അനുവദിച്ചാല്‍ മാത്രമേ കുത്തിവെപ്പ് തുടരാന്‍ കഴിയുകയുള്ളൂ. ആദ്യ വാക്‌സിനെടുത്ത് രണ്ടാം ഡോസിനായി കാത്തുനില്‍ക്കുന്നത് 44 ലക്ഷം പേരിലധികമാണ്. ഇപ്പോള്‍ സ്റ്റോക്കുള്ളത് 364670 ഡോസുകള്‍ മാത്രമാണ്.

കോവിഡ് വാക്‌സിനേഷന്‍ വോഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് രാജ്യം മുഴുവനും. കേരളം നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഭാരത് ബയോടെക്കില്‍ നിന്ന് ചില സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിനുകള്‍ വാങ്ങിയെങ്കിലും കേരളത്തിന്റെയും കര്‍ണാടകയുടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്‌സിനും വാങ്ങാനായിരുന്നു മന്ത്രിസഭ തീരുമാനം.

കേരളത്തിന് കൂടുതല്‍ വാക്‌സിനുകളും ഓക്‌സിജനും അനുവദിക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ് സംസ്ഥാനം.
ഇന്നലെ രാവിലെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 364670 വാക്‌സിനുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്.കോവാക്‌സിന്‍ 167420 ഡോസും 197250കോവിഷീല്‍ഡുമാണുള്ളത്. രണ്ടു ദിവസത്തേക്ക് പോലും ഇത് തികയില്ല. ഇതിനാല്‍ പല ജില്ലകളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 18 വയസ്സ് തികഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും (മറ്റു പരിഗണയില്ലാത്ത)500 പേരില്‍ താഴെ മാത്രമാണ് കുത്തിവെപ്പ് നടന്നിട്ടുള്ളൂ.

സംസ്ഥാനത്ത് 7933869 പേര്‍ കുത്തിവെപ്പിന് വിധേയരായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 6169310 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 1764559 പേരുമാണ്. ലക്ഷക്കണത്തിനു പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 705311 പേര്‍ ആദ്യഡോസും 230356 പേര്‍ രണ്ടാഘട്ട ഡോസുമെടുത്തിരുന്നു. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 703173 പേര്‍ ആദ്യ ഡോസും 187175 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവു കുറവ് വയനാട് ജില്ലയിലാണ്. ഇവിടെ 253999 പേര്‍ മാത്രമാണ് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചത്. 191602 പേര്‍ ഒന്നാം ആദ്യ ഡോസും 62397 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്

പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം.

Published

on

ജമ്മു കശ്മീരില്‍ പട്രോളിങ്ങിനിടെ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ സുബേദാര്‍ കെ. സജീഷിന് വിട നല്‍കി നാട്. പതിവ് പരിശോധനയ്ക്കിടെ കാല്‍വഴുതി കൊക്കയിലേക്ക് വീണായിരുന്നു സൈനികന്‍ അപകടം. വീടിനോട് ചേര്‍ന്ന കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളുടെ മൃതദേഹം സംസ്‌കരിച്ചു.

പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം….സൈനിക ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് രാത്രി പത്തോടെ ഒതുക്കുങ്ങല്‍ ചെറുകുന്നിലെ വീട്ടില്‍ എത്തിച്ചു. വീട്ടിലെത്തിയും ചെറുകുന്ന് ബാലപ്രബോധനി സ്‌കൂളിലെ പൊതുദര്‍ശനത്തിലുമായി പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Continue Reading

kerala

മഴമുന്നറിയിപ്പില്‍ മാറ്റം; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. മഴമുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.

Continue Reading

kerala

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി

. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Published

on

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി. ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന കതിനയില്‍ തീപിടിച്ചാണ് അപകടം. സംഭവത്തില്‍ കാട്ടായിക്കോണത്ത് കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്ക് (60) പരിക്കേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭംവം.

കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പുകമ്പി കട്ടര്‍ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനായി കൊണ്ട് വന്ന കതിന വീട്ടില്‍ ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. ക്ഷേത്രത്തില്‍ കതിന കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

 

Continue Reading

Trending