Connect with us

kerala

വാക്‌സിനുകളില്ല: രണ്ടാം ഡോസ് കാത്ത് 44 ലക്ഷം പേര്‍

Published

on

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. കേന്ദ്രം കൂടുതല്‍ വാക്‌സിനുകള്‍ അനുവദിച്ചാല്‍ മാത്രമേ കുത്തിവെപ്പ് തുടരാന്‍ കഴിയുകയുള്ളൂ. ആദ്യ വാക്‌സിനെടുത്ത് രണ്ടാം ഡോസിനായി കാത്തുനില്‍ക്കുന്നത് 44 ലക്ഷം പേരിലധികമാണ്. ഇപ്പോള്‍ സ്റ്റോക്കുള്ളത് 364670 ഡോസുകള്‍ മാത്രമാണ്.

കോവിഡ് വാക്‌സിനേഷന്‍ വോഗത്തിലാക്കാനുള്ള ശ്രമത്തിനിടെയാണ് രാജ്യം മുഴുവനും. കേരളം നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഭാരത് ബയോടെക്കില്‍ നിന്ന് ചില സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിനുകള്‍ വാങ്ങിയെങ്കിലും കേരളത്തിന്റെയും കര്‍ണാടകയുടെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായില്ല. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്‌സിനും വാങ്ങാനായിരുന്നു മന്ത്രിസഭ തീരുമാനം.

കേരളത്തിന് കൂടുതല്‍ വാക്‌സിനുകളും ഓക്‌സിജനും അനുവദിക്കണമെന്ന് കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണ് സംസ്ഥാനം.
ഇന്നലെ രാവിലെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 364670 വാക്‌സിനുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്.കോവാക്‌സിന്‍ 167420 ഡോസും 197250കോവിഷീല്‍ഡുമാണുള്ളത്. രണ്ടു ദിവസത്തേക്ക് പോലും ഇത് തികയില്ല. ഇതിനാല്‍ പല ജില്ലകളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 18 വയസ്സ് തികഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചെങ്കിലും (മറ്റു പരിഗണയില്ലാത്ത)500 പേരില്‍ താഴെ മാത്രമാണ് കുത്തിവെപ്പ് നടന്നിട്ടുള്ളൂ.

സംസ്ഥാനത്ത് 7933869 പേര്‍ കുത്തിവെപ്പിന് വിധേയരായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ആദ്യ ഡോസ് സ്വീകരിച്ചത് 6169310 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 1764559 പേരുമാണ്. ലക്ഷക്കണത്തിനു പേരാണ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 705311 പേര്‍ ആദ്യഡോസും 230356 പേര്‍ രണ്ടാഘട്ട ഡോസുമെടുത്തിരുന്നു. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 703173 പേര്‍ ആദ്യ ഡോസും 187175 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവു കുറവ് വയനാട് ജില്ലയിലാണ്. ഇവിടെ 253999 പേര്‍ മാത്രമാണ് ഇതിനകം വാക്‌സിന്‍ സ്വീകരിച്ചത്. 191602 പേര്‍ ഒന്നാം ആദ്യ ഡോസും 62397 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

crime

ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

തൊട്ടില്‍പ്പാലത്തെ ദേവര്‍കോവില്‍ കരിക്കാടന്‍ പൊയില്‍ ഗര്‍ഭിണിയായ യുവതി
ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് ജംഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പുത്തന്‍പുരയില്‍ അസ്മിനയാണ് ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ചത്..

ഐ.പി.സി 498എ ഗാര്‍ഹിക പീഡനം, 306 ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു അസ്മിന ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 7വര്‍ഷമായി അസ്മിന ഭര്‍തൃവീട്ടില്‍ പീഡനച്ചിന് ഇരയായെന്ന തെളിവുകള്‍ പുറത്തു വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് കേസന്വേഷണം വേഗത്തിലായത്.

Continue Reading

crime

സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ടു തര്‍ക്കം; മരുമകന്റെ വെട്ടേറ്റ് വീട്ടമ്മക്ക് മരണം

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു.

Published

on

മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി വാത്തിക്കുടിയിലാണ് സംഭവം. വാത്തിക്കുടി ആമ്പക്കാട് ഭാസ്‌ക്കരന്റെ ഭാര്യ രാജമ്മ (68) ആണ് വെട്ടേറ്റ് മരിച്ചത്. മരിച്ച രാജമ്മയുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ വെട്ടേറ്റ് ആശുപത്രിയിലാണ്. സ്വത്ത് ഭാഗംവെക്കലുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനിടെയാണ് ഇരുവരെയും മകളുടെ മകളുടെ ഭര്‍ത്താവ് വാക്കത്തിയുമായി ആക്രമിച്ചത്.

Continue Reading

kerala

ദുരിതാശ്വാസനിധി വെട്ടിപ്പ് പോലെയല്ല പോക്കറ്റ് മണി : കെ.പി.എ മജീദ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ

Published

on

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിന് സി.എച്ചിന്റെ കുടുംബത്തിന്റെ പേര് പറഞ്ഞ് വെളുപ്പിച്ചെടുക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കെ.പി.എ മജീദ് എം.എൽ.എ.

ഒന്നാമത്തെ കാര്യം അന്ന് ദുരിതാശ്വാസ നിധി തന്നെ ഇല്ല എന്നതാണ്. സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഞങ്ങളുടെ നേതാവ് സി.എച്ച് വിടപറയുന്നത്. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മരിക്കുമ്പോൾ വീട് ജപ്തി ഭീഷണിയിലായിരുന്നു. പാർട്ടി നേതാക്കളും പ്രവർത്തകരും പണമടച്ചാണ് ആ ജപ്തി ഒഴിവാക്കിയത്. സി.എച്ചിന്റെ ഭാര്യക്ക് പെൻഷൻ കൊടുത്ത കണക്കാണ് പിന്നെ പറയുന്നത്. അത് ആരുടെയും ഔദാര്യമല്ല. രാജ്യത്തെ ഏത് എം.എൽ.എ മരിച്ചാലും ഭാര്യക്ക് കിട്ടുന്ന അവകാശമാണ്. സർക്കാർ ആകെ ചെയ്തത് മുനീറിന് പഠിക്കാൻ 100 രൂപ സ്‌റ്റൈപ്പന്റ് കൊടുത്തു എന്നത് മാത്രമാണ്. പഠിക്കാനുള്ള ഫീസായിരുന്നില്ല അത്. പോക്കറ്റ് മണി മാത്രമായിരുന്നു. മുൻ എം.എൽ.എയുടെ ചികിത്സാ സഹായമാണ് മറ്റൊരു പരാതിയായി ഉന്നയിക്കുന്നത്. അതിനും നിയമപരമായി വകുപ്പുണ്ട്.

ഇവിടെ പ്രശ്‌നം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞ് ജനപ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും സാധാരണക്കാരിൽനിന്നും പിരിച്ച പണം വകമാറ്റി ചെലവഴിച്ചു എന്നതാണ്. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത വ്യക്തിയുടെ കുടുംബത്തിനാണ് ദുരിതാശ്വാസ നിധിയിൽനിന്ന് 25 ലക്ഷം നൽകിയത്. എം.എൽ.എയുടെ മകന് ജോലിയും ഭാര്യയുടെ സ്വർണ്ണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്ക് എട്ടര ലക്ഷവും നൽകി. കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിപെട്ട് മരിച്ച പോലീസ് ഓഫീസറുടെ ഭാര്യക്ക് സർക്കാർ ഉദ്യോഗവും 20 ലക്ഷവും നൽകി.

ഇവർക്കൊന്നും പണം കൊടുത്തതിന് ഇവിടെയാർക്കും ചൊറിച്ചിലില്ല. ദുരിതാശ്വാസ നിധിയിലെ പണം സ്വന്തം ഇഷ്ടപ്രകാരം ദുർവിനിയോഗം ചെയ്തു എന്നതാണ് കേസിനാധാരം. അവർക്കു വേണ്ടി എന്ന് പറഞ്ഞ് പിരിച്ച ശേഷം പണം കൊടുക്കാമായിരുന്നു. അതല്ല ചെയ്തത്. സാധാരണക്കാർ രോഗം കൊണ്ട് പ്രയാസപ്പെടുന്ന പാവങ്ങൾക്ക് കിട്ടുമെന്ന് കരുതി നൽകിയ തുകയാണ് വകമാറ്റിയത്. കുട്ടികൾ ചില്ലറ ശേഖരിച്ച കുടുക്ക പൊട്ടിച്ച പണവും അതിലുണ്ട്. ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ അതെല്ലാം നൽകിയത്. എന്നാൽ സർക്കാർ ചെയ്തത് വിശ്വാസ വഞ്ചനയാണ്.ചെയ്തത് തെറ്റാണ്.
ആ തെറ്റിന്റെ ഗൗരവം കുറച്ചുകാണിക്കാനാണ് ഒരു ലോജിക്കുമില്ലാത്ത ന്യായീകരണവുമായി വരുന്നത്. പാണ്ടൻ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കില്ലന്നെ്‌
കെ.പി.എ മജീദ് പറഞ്ഞു.

Continue Reading

Trending