Connect with us

kerala

ഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല, സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തട്ടെ: കെ.എസ്.യു നേതാവ്

Published

on

ബി.കോം വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. ഇപ്പോള്‍ പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറേണ്ട ആവശ്യമില്ല. താന്‍ പഠിച്ചത് ബി.എ ഹിന്ദി ലിറ്ററേച്ചറാണ്. വ്യാജമായി സൃഷ്ടിച്ച ബി.കോം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക്് കയറി എന്നാണ് ഇവര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

13-ന് എനിക്കെതിരേ ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നു. അന്ന് തന്നെ കേരളത്തിലെ സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ ഉള്ളവര്‍, താന്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തുകയും അവിടെനിന്ന് അവര്‍ക്ക് വ്യക്തമായ ഉത്തരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പോവുകയും ചെയ്തു. ഇപ്പോള്‍ ഏഴുദിവസം കഴിഞ്ഞ് ഇപ്പോഴാണ് ഇപ്പോഴാണ് ഇവര്‍ക്ക് ഇതിന് പിന്നില്‍ പ്രശ്‌നമുണ്ടെന്നൊക്കെ തോന്നുന്നത്, അന്‍സില്‍ വ്യക്തമാക്കി.

14-ാം തീയതി രാവിലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും അന്‍സില്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്തു. ഇതില്‍ക്കൂടുതല്‍ ഇനി എന്ത് ചെയ്യാനാണ്. ഇന്ന് കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. അവരുടെ പോലീസ് അല്ലേ സംസ്ഥാനത്തുള്ളത്. തനിക്കെതിരേ എന്തെങ്കലും തെളിവുണ്ടെങ്കില്‍ അത് അവര്‍ ഉപയോപ്പെടുത്തില്ലേയെന്നും അന്‍സില്‍ ചോദിക്കുന്നു.

ഞാന്‍ എവിടെയും ഒളിച്ചു പോയിട്ടില്ല. എവിടെയും മറഞ്ഞുനിന്നിട്ടില്ല. കാരണം ഞാന്‍ കള്ളത്തരം കാണിച്ചിട്ടില്ലെന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ഇന്നലെ വൈകീട്ട് മുതലാണ് എനിക്കെതിരെയുള്ള ആക്രമണം ആരംഭിച്ചത്. ഞാന്‍ ഒരു കെ.എസ്.യു ക്കാരനാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അവര്‍ നിലനില്‍ക്കാന്‍ അനുവദിക്കുമെന്ന് കരുതുന്നുണ്ടോ. എന്നെ അവര്‍ നശിപ്പിക്കാനല്ലേ നോക്കുകയുള്ളൂ.

എന്റെ ഉമ്മ വിളിച്ച് കരച്ചിലാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സംഘടനാ പ്രവര്‍ത്തനം നടത്തി മാന്യമായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹം. ഇത്തരത്തിലുള്ള എന്നെ എന്തിനാണ് വേട്ടയാടുന്നത് എന്ന് അറിയില്ല. ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എന്തെന്നും എനിക്കറിയില്ലെന്ന് എന്‍സില്‍ വ്യക്തമാക്കി.

വി.സി ഇക്കാര്യം പരിശോധിക്കുന്നതിന് മുന്‍പ് താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അന്‍സില്‍ പറയുന്നു. താന്‍ പഠിച്ചത് ബി.എ. ഹിന്ദി ലിറ്ററേച്ചര്‍ ആണ്. ചില ജീവിതസാഹചര്യങ്ങള്‍ കാരണം പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ നേതാക്കളുടെ വ്യാജവാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എതിര്‍പക്ഷത്തുള്ളവരെ അവഹേളിക്കാനുള്ള ശ്രമാണ് നിലവില്‍ നടക്കുന്നത്- അന്‍സില്‍ ആരോപിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍

മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്.

Published

on

താമരശ്ശേരി: വാഹന പരിശോധനക്കിടെ താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വൈത്തിരിക്കടുത്ത് ഓറിയന്റല്‍ കോളജിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍്.

രാവിലെ കോളജിന് പിറകില്‍ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട ഇയാള്‍ കൊക്കയിലേക്ക് ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയിരുന്നു.

കൊക്കയില്‍ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.

Continue Reading

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 400 രൂപ കുറഞ്ഞു

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Published

on

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,210 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 73,680 രൂപയിലും വില എത്തിയിരുന്നു.

ജൂലൈ 23ന് ഈ മാസത്തെ റെക്കോര്‍ഡ് വിലയായ 75,040 രൂപയില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില 74,040 രൂപയിലേക്കും 73,680 രൂപയിലേക്കും താഴുന്നതാണ് കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂലൈ ഒമ്പതിന് രേഖപ്പെടുത്തി. അന്ന് 72,000 രൂപയായിരുന്നു ഒരു പവന്റെ വില.

സുരക്ഷിത നിക്ഷേപമായതും ഡോളര്‍ ദുര്‍ബലമാവുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

Trending