Connect with us

kerala

ഞാന്‍ എവിടെയും ഒളിവില്‍ പോയിട്ടില്ല, സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം പൊലീസ് കണ്ടെത്തട്ടെ: കെ.എസ്.യു നേതാവ്

Published

on

ബി.കോം വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. ഇപ്പോള്‍ പ്രചരിക്കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റും തനിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അന്‍സില്‍ ജലീല്‍ പറഞ്ഞു. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് കയറേണ്ട ആവശ്യമില്ല. താന്‍ പഠിച്ചത് ബി.എ ഹിന്ദി ലിറ്ററേച്ചറാണ്. വ്യാജമായി സൃഷ്ടിച്ച ബി.കോം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക്് കയറി എന്നാണ് ഇവര്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

13-ന് എനിക്കെതിരേ ദേശാഭിമാനി പത്രത്തില്‍ വാര്‍ത്ത വന്നു. അന്ന് തന്നെ കേരളത്തിലെ സ്പെഷല്‍ ബ്രാഞ്ച് ഉള്‍പ്പെടെ ഉള്ളവര്‍, താന്‍ ജോലി ചെയ്തിരുന്ന സ്ഥലത്തെത്തുകയും അവിടെനിന്ന് അവര്‍ക്ക് വ്യക്തമായ ഉത്തരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പോവുകയും ചെയ്തു. ഇപ്പോള്‍ ഏഴുദിവസം കഴിഞ്ഞ് ഇപ്പോഴാണ് ഇപ്പോഴാണ് ഇവര്‍ക്ക് ഇതിന് പിന്നില്‍ പ്രശ്‌നമുണ്ടെന്നൊക്കെ തോന്നുന്നത്, അന്‍സില്‍ വ്യക്തമാക്കി.

14-ാം തീയതി രാവിലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് താന്‍ പരാതി നല്‍കിയിരുന്നെന്നും അന്‍സില്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്തു. ഇതില്‍ക്കൂടുതല്‍ ഇനി എന്ത് ചെയ്യാനാണ്. ഇന്ന് കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. അവരുടെ പോലീസ് അല്ലേ സംസ്ഥാനത്തുള്ളത്. തനിക്കെതിരേ എന്തെങ്കലും തെളിവുണ്ടെങ്കില്‍ അത് അവര്‍ ഉപയോപ്പെടുത്തില്ലേയെന്നും അന്‍സില്‍ ചോദിക്കുന്നു.

ഞാന്‍ എവിടെയും ഒളിച്ചു പോയിട്ടില്ല. എവിടെയും മറഞ്ഞുനിന്നിട്ടില്ല. കാരണം ഞാന്‍ കള്ളത്തരം കാണിച്ചിട്ടില്ലെന്ന പൂര്‍ണബോധ്യം എനിക്കുണ്ട്. ഇന്നലെ വൈകീട്ട് മുതലാണ് എനിക്കെതിരെയുള്ള ആക്രമണം ആരംഭിച്ചത്. ഞാന്‍ ഒരു കെ.എസ്.യു ക്കാരനാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അവര്‍ നിലനില്‍ക്കാന്‍ അനുവദിക്കുമെന്ന് കരുതുന്നുണ്ടോ. എന്നെ അവര്‍ നശിപ്പിക്കാനല്ലേ നോക്കുകയുള്ളൂ.

എന്റെ ഉമ്മ വിളിച്ച് കരച്ചിലാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സംഘടനാ പ്രവര്‍ത്തനം നടത്തി മാന്യമായിട്ട് ജീവിക്കണമെന്നാണ് ആഗ്രഹം. ഇത്തരത്തിലുള്ള എന്നെ എന്തിനാണ് വേട്ടയാടുന്നത് എന്ന് അറിയില്ല. ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എന്തെന്നും എനിക്കറിയില്ലെന്ന് എന്‍സില്‍ വ്യക്തമാക്കി.

വി.സി ഇക്കാര്യം പരിശോധിക്കുന്നതിന് മുന്‍പ് താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അന്‍സില്‍ പറയുന്നു. താന്‍ പഠിച്ചത് ബി.എ. ഹിന്ദി ലിറ്ററേച്ചര്‍ ആണ്. ചില ജീവിതസാഹചര്യങ്ങള്‍ കാരണം പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എഫ്.ഐ നേതാക്കളുടെ വ്യാജവാര്‍ത്തകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ എതിര്‍പക്ഷത്തുള്ളവരെ അവഹേളിക്കാനുള്ള ശ്രമാണ് നിലവില്‍ നടക്കുന്നത്- അന്‍സില്‍ ആരോപിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending