Connect with us

kerala

പ്ലസ് വൺ സീറ്റ് അപര്യാപ്തത, യൂത്ത് ലീഗ് നിയമ പോരാട്ടം ഫലം കണ്ടുവെന്ന് നേതാക്കൾ

ഇതിലൂടെ പകുതി വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്വാസമാവുകയുള്ളൂ. എല്ലാവർക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്നാണ് യൂത്ത് ലീഗ് നിലപാട്. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തങ്ങളും ഫിറോസും കൂട്ടിച്ചേർത്തു.

Published

on

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ച് അനുവദിച്ച സർക്കാർ നടപടി പോരാട്ടത്തിന്റെ വിജയമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി കെ ഫിറോസും പറഞ്ഞു.

അലോട്ട്മെൻ്റുകൾ അവസാനിച്ചിട്ടും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മലബാറിൽ പ്ലസ് വണ്ണിന് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഉന്നത മാർക്കോട് കൂടി SSLC പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് അഡ്മിഷൻ ലഭിക്കാതിരുന്നത്. ഈ വിഷയം ഉന്നയിച്ച് യൂത്ത് ലീഗ് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരുന്നു. ജൂലൈ 19 ന് കേസ് പരിഗണിച്ച ഹൈക്കോടതി സർക്കാറിൻ്റെ അഭിപ്രായം തേടാൻ ജൂലൈ 24 ലേക്ക് മാറ്റിവെച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയുണ്ടായി. റിട്ട് ഹർജി ഫയൽ ചെയ്യുന്നതിന് മുന്നേയായി ഗൂഗിൾ ഫോം വഴി എസ്.എസ്.എൽ.സിക്ക് ഉന്നത മാർക്ക് നേടിയിട്ടും പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരം ശേഖരിച്ചിരുന്നു.

പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത നേരത്തേ തന്നെ മുസ്‌ലിം ലീഗ് സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ സർക്കാർ വേണ്ടത്ര ഗൗരവത്തിലെടുക്കാതിരിക്കുകയും മലബാറിനോട് കടുത്ത വിവേചനം കാണിക്കുകയും ചെയ്തു. തുടർന്ന് മുസ്ലിം ലീഗും, യൂത്ത് ലീഗും, എം എസ് എഫും ശക്തമായ സമര പോരാട്ടങ്ങൾ നടത്തി. അതിന്റെ വിജയമാണ് താൽക്കാലികമായി അധിക ബാച്ച് അനുവദിക്കാനുള്ള തീരുമാമെന്ന് നേതാക്കൾ തുടർന്നു. എന്നാൽ ഇതിലൂടെ പകുതി വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്വാസമാവുകയുള്ളൂ. എല്ലാവർക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്നാണ് യൂത്ത് ലീഗ് നിലപാട്. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് തങ്ങളും ഫിറോസും കൂട്ടിച്ചേർത്തു.

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending