Connect with us

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: ഓസീസിനെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം

ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി. 

Published

on

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ നിർണായകമായ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264ന് ഓൾഔട്ടായി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വീതവും, ഹാർദിക് പാണ്ഡ്യ അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി.

37ാം ഓവറിൽ അപകടകാരിയായ സ്റ്റീവൻ സ്മിത്തിനെ (73) ഷമി സ്ലോ യോർക്കറിൽ വീഴ്ത്തുകയായിരുന്നു. 48ാം ഓവറിൽ അലക്സ് ക്യാരിയെ (61) നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യരും റണ്ണൗട്ടാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ടീമിനെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് ഷമിയാണ് ആദ്യം വിക്കറ്റെടുത്തത്.

ഓപ്പണർ കൂപ്പർ കൊണോളിയെ ഷമി പൂജ്യത്തിന് പുറത്താക്കി. 9 പന്തിൽ നിന്ന് അക്കൗണ്ട് തുറക്കാനാകാതിരുന്ന കൊണോളിയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ആദ്യ ബ്രേക്ക് ത്രൂ.

എന്നാൽ മറുവശത്ത് ഓപ്പണർ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. 8.2 ഓവറിൽ 54 റൺസെടുത്ത് നിൽക്കെയാണ് രണ്ടാം വിക്കറ്റ് വീണത്. 33 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 39 റൺസെടുത്ത ഹെഡ്ഡിനെ വരുൺ ചക്രവർത്തി ഗില്ലിൻ്റെ കൈകളിലെത്തിച്ചു.

ഹെഡ്ഡ് വീണ ശേഷവും മറുവശത്ത് കംഗാരുപ്പടയുടെ നായകൻ സ്റ്റീവ് സ്മിത്ത് മികച്ച ഷോട്ടുകളുമായി സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. മാർനസ് ലബൂഷാൻ സ്മിത്തിന് മികച്ച പിന്തുണയേകിയെങ്കിലും 29 റൺസെടുത്ത് നിൽക്കെ രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

69 പന്തിൽ നിന്ന് അർധസെഞ്ചുറി പിന്നിട്ട സ്മിത്ത് ജോഷ് ഇംഗ്ലിസിനൊപ്പം ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചിടത്ത് രവീന്ദ്ര ജഡേജ വീണ്ടും വില്ലനായി. ഓസീസ് താരത്തെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂവാണ് ജഡേജ സമ്മാനിച്ചത്. അപകടകാരിയായ സ്റ്റീവൻ സ്മിത്തിനെ (73) ഷമി സ്ലോ യോർക്കറിൽ വീഴ്ത്തുകയായിരുന്നു.

ലെഗ് സൈഡിലേക്കിറങ്ങി വലിയ ഷോട്ടിന് ശ്രമിച്ച നായകൻ്റെ ഓഫ് സ്റ്റംപ് ഷമി തെറിപ്പിച്ചു. പിന്നാലെയെത്തിയ മാക്സ്‌വെൽ ഒരു സിക്സർ പറത്തിയതിന് പിന്നാലെ അക്സറിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. അലക്സ് ക്യാരിയെ (61) നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യർ പുറത്താക്കി.

നേരത്തെ ടോസ് ഭാഗ്യം ഇന്ത്യയെ കൈവിട്ടിരുന്നു. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നുമില്ല. ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ വരുൺ ചക്രവർത്തിയെ ടീമിൽ നിലനിർത്തി. നാല് സ്പിന്നർമാരും രണ്ട് പേസർമാരുമാണ് ഇന്ത്യൻ നിരയിലുള്ളത്.

അതേസമയം, ഓസ്ട്രേലിയൻ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. സ്പെൻസർ ജോൺസണിന് പകരം ഇന്ത്യൻ വംശജനായ സ്പിന്നർ തൻവീർ സംഗയെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഷോർട്ടിന് പകരം കൂപ്പർ കോണോളിയും ടീമിലിടം നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending