Connect with us

Video Stories

എല്‍.ഡി.എഫില്‍ ‘പവര്‍ഗ്രൂപ്പ്’; സര്‍ക്കാരിനെതിരെ സ്വതന്ത്ര എംഎല്‍എമാരുടെ പടയൊരുക്കം.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ശേഷം പി വി അന്‍വര്‍ പറഞ്ഞത് താനൊരു സഖാവായതിനാല്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ പോരാട്ടം നടത്തുന്നു എന്നായിരുന്നു.

Published

on

 മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും ഇപ്പോള്‍ നല്ലകാലമല്ല എന്നുറപ്പ്. മുഖ്യനെയും കൂട്ടരെയും പിടിച്ചുകുലുക്കുന്നത് ഒരു പവര്‍ ഗ്രൂപ്പ് എന്ന് തന്നെ പറയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ക്കൊപ്പം പാര്‍ട്ടിയുടെ സ്വതന്ത്ര എംഎല്‍എമാരുടെ കൂട്ടായ്മയും സിപിഎമ്മില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ശേഷം പി വി അന്‍വര്‍ പറഞ്ഞത് താനൊരു സഖാവായതിനാല്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ പോരാട്ടം നടത്തുന്നു എന്നായിരുന്നു.

പി.വി. അന്‍വറിന് പിന്നാലെ പിന്തുണയുമായി തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി വലിയ അടുപ്പമുള്ള ജലീല്‍ എങ്ങനെ അന്‍വറിനൊപ്പം പടയാളിയായിച്ചേര്‍ന്നുവെന്നാണ് പ്രധാന ചോദ്യം. സിപിഎം സ്വതന്ത്രനായി വിജയിച്ച കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖാവട്ടെ, അന്‍വറിന്‍റെ ആരോപണം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.

ഇവ കേവലമൊരു ആരോപണം മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ സിപിഎമ്മിലെ പാളയത്തില്‍ പടയായി വിലയിരുത്തപ്പെടുമ്പോള്‍ പാര്‍ട്ടി സ്വതന്ത്രരുടെ ഈ സഖ്യത്തിന്‍റെ ലക്ഷ്യം വ്യക്തമായിട്ടില്ല. ഇന്നലെ അന്‍വര്‍ കൂടിക്കാഴ്ചയ്‌ക്കെത്തും മുന്‍പ് കെ ടി ജലീല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മടങ്ങിയിരുന്നു. ജലീലിന്‍റെ വരവിന്‍റെ ഉദ്ദേശ്യം വ്യക്തമല്ല. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്കു പിന്നാലെ, മറ്റെന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ടോയെന്നും അറിവായിട്ടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നായിരുന്നു ജലീലിന്റെ പ്രഖ്യാപനം. അതും പാര്‍ലമെന്‍ററി മോഹമില്ലാതെ പോരാട്ടം.

എന്തായാലും അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ സിപിഎമ്മിലെ പവര്‍ ഗ്രൂപ്പുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ ഉള്‍പ്പെടെ ഉന്നമിട്ട ആരോപണങ്ങള്‍ നിഷേധിക്കാത്ത എം.വി ഗോവിന്ദന്‍റെ നിലപാടും അന്‍വറുമായി നല്ലബന്ധമുള്ള പി. ജയരാജന്‍റെ മൗനവും ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കപ്പെടുന്നു.

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉയരുന്നത് പോലെ ഗുരുതരമാണ് പി ശശിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍.  പി. ശശിയുടെ ധിക്കാരം സിപിഎം സഹയാത്രികര്‍ക്ക് സഹിക്കാനാവുന്നില്ലെന്ന് വിമര്‍ശിച്ച കാരാട്ട് റസാഖ്, ശശി സാമ്പത്തികനേട്ടമുണ്ടാക്കുന്നതായും തുറന്നടിച്ചു. ചുരുക്കത്തില്‍ ഭരണപക്ഷത്തു തന്നെ ഒരു പവര്‍ ഗ്രൂപ്പുണ്ടെന്ന് സാരം. സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും മുന്നോട്ട് പോക്കില്‍ നീരസം പരസ്യമാക്കിയാണ് പാര്‍ട്ടി സ്വതന്ത്രരുടെ തുറന്നുപറച്ചില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending