Connect with us

News

പാകിസ്താൻ–ശ്രീലങ്ക ഏകദിന പരമ്പര പുനക്രമീകരിച്ചു

സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.

Published

on

ഇസ്‌ലാമാബാദ്: പാകിസ്താൻ–ശ്രീലങ്ക ഏകദിന പരമ്പരയെ ചുറ്റിപ്പറ്റിയിരുന്ന അനിശ്ചിതത്വം അവസാനിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.

ഇസ്‌ലാമാബാദിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങളും പുനക്രമീകരിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന മത്സരം വെള്ളിയാഴ്ചയും, ശനിയാഴ്ച നിശ്ചയിച്ചിരുന്നത് ഞായറാഴ്ചയും നടക്കും. രണ്ടും റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇസ്‌ലാമാബാദിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ വേദി.

മത്സരങ്ങൾ പുനക്രമീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മുഹ്‌സിൻ നഖ്‌വി സ്ഥിരീകരിച്ചു. ശ്രീലങ്കൻ ടീമിന്റെ പര്യടനം തുടരാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. “മാന്യതയുടെയും ഐക്യദാർഢ്യത്തിന്റെയും ഉദാഹരണമാണ് ലങ്കൻ ടീമിന്റെ തീരുമാനം,” നഖ്‌വി കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എല്ലാ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ടീമിനൊപ്പം തുടരാനുള്ള നിർദേശം നൽകിയിരുന്നു. നിർദേശത്തെ ലംഘിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്കു പകരം പുതിയ താരങ്ങളെ അയക്കും എന്നും ബോർഡ് അറിയിച്ചു. ലങ്കൻ താരങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും നഖ്‌വി വ്യക്തമാക്കി.

ഏകദിന പരമ്പരക്ക് പിന്നാലെ സിംബാബ്‌വെയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയും നടക്കും. അഫ്ഗാനിസ്ഥാൻ രാഷ്ട്രീയ കാരണങ്ങളാൽ പിന്മാറിയതിനെ തുടർന്ന് സിംബാബ്‌വെയാണ് പകരം എത്തിയിരിക്കുന്നത്. നവംബർ 18 മുതൽ 29 വരെ റാവൽപിണ്ടിയിലാണ് ഈ പരമ്പര നടക്കുക.

തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ജില്ലാ കോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ നിലവിൽ 1-0ന് മുന്നിലാണ്.

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

kerala

ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍

ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

Published

on

കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

Continue Reading

Trending