Video Stories
2016: പ്രതാപം കാത്ത് ഹരിതക്കോട്ടകള്‍

എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതാണ് കേരള രാഷ്ട്രീയത്തിലെ 2016ലെ മുഖ്യവിശേഷം. ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ജയലളിതയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കണക്കുകൂട്ടല്‍ പിഴച്ചു. എല്‍.ഡി.എഫ് 91 സീറ്റുകളുമായാണ് പതിനാലാം കേരള നിയമസഭയില്‍ ഭൂരിപക്ഷം നേടി ഭരണം പിടിച്ചത്. യു.ഡി.എഫ് 47ഉം ബി.ജെ.പി ഒന്നിലും സ്വതന്ത്രന്‍ പി.സി ജോര്‍ജ്ജും വിജയംകണ്ടു.
65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ യു.ഡി.എഫിന് 38 ശതമാവും ഒരു ശതമാനം സീറ്റു നേടിയ ബി.ജെ.പി-ബി.ഡി.ജെ.എസ് മുന്നണിക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. നാലു മന്ത്രിമാരും സ്പീക്കറും തോല്‍വിയേറ്റുവാങ്ങിയെങ്കിലും മുസ്്‌ലിംലീഗിന്റെ അഞ്ചു മന്ത്രിമാരും വിജയക്കൊടറി പാറിച്ചു. യു.ഡി.എഫിന് തിരിച്ചടി നല്‍കിയ ജനം മുസ്്‌ലിംലീഗിനോടുള്ള കൂറും പിന്തുണയും ആവര്‍ത്തിച്ചപ്പോള്‍ 18 എം.എല്‍.എമാരുമായി തലഉയര്‍ത്തി തന്നെ നിന്നു. 14,96,864 (7.4%) വോട്ടുകളുമായി എണ്ണം വര്‍ധിപ്പിക്കാനുമായി. സിറ്റിംഗ് സീറ്റുകളായ കൊടുവള്ളിയിലും തിരുവമ്പാടിയിലും താനൂരിലും അവിശുദ്ധ സഖ്യത്തോട് ലീഗിന് തോല്‍വി പിണഞ്ഞപ്പോള്‍ കുറ്റ്യാടി പിടിച്ചെടുത്ത് യു.ഡി.എഫ് വിരുദ്ധ കാറ്റിലും മുസ്‌ലിംലീഗ് വിസ്മയമായി.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പടനയിച്ച ബി.ജെ.പി സി.പി.എം സിറ്റിംഗ് സീറ്റായ നേമത്തു ഒ രാജഗോപാലിലൂടെ വിജയംകണ്ട് നിയമസഭയില്‍ അകൗണ്ട് തുറന്നതിന് പുറമെ ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. ബി.ജെ.പിയെ കാണിച്ച് ഭീതിപടര്‍ത്തിയ സി.പി.എം തന്ത്രം വിജയിച്ചപ്പോള്‍ മലബാറിലും തൃശൂരിലും മധ്യകേരളത്തിലുമുള്‍പ്പെടെ പല ജില്ലകളിലും എല്‍.ഡി.എഫിന് കാര്യങ്ങള്‍ സുഗമമായി. മഞ്ചേശ്വരത്ത് താമര വിരിയാതെ നോക്കിയത് മുസ്്‌ലിംലീഗിലെ പി.ബി അബ്ദുള്‍ റസാക്ക് ഇഞ്ചോടിഞ്ച് പൊരുതിയാണ്. ഇവിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തു വന്നത്. കാസര്‍ക്കോട് നിയോജക മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുള്ള രവിശ തന്ത്രി കുന്തരെ പരാജയപ്പെടുത്തിയത് മുസ്്‌ലിംലീഗിലെ എന്‍.എ നെല്ലിക്കുന്നാണ്. പാലക്കാട് മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ മുന്നേറിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ തടഞ്ഞ് 17483 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെയും മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ 7622 വോട്ടിന്റെ മിന്നും ജയം സ്വന്തമാക്കി.
മുസ്‌ലിം ലീഗിന് ബദലാവാനും സമാന്തരമാവാനും രംഗത്തു വന്നവരെയെല്ലാം തെരഞ്ഞെടുപ്പില്‍ ജനം വൈറ്റുവാഷ് ചെയ്ത വര്‍ഷമാണ് 2016. പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ക്കൊന്നും ചെറുചലനം പോലും ഉണ്ടാക്കാനായില്ല. എസ്ഡിപിഐക്ക് അസംബ്ലിയില്‍ ലഭിച്ചത് 0.6% വോട്ടുകളാണ്. ഏതാനും മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച പിഡിപിക്ക് 47,950 വോട്ടുകള്‍ അഥവാ 0.2% ലഭിച്ചപ്പോള്‍ ഏറെ കുറെ എല്ലാ മണ്ഡലങ്ങളിലും ഗോദയിലിറങ്ങിയെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വെറും 0.3% (61,653)വോട്ടുകളാണ് സമ്പാദ്യം. ന്യൂനപക്ഷത്തിന്റെ പേരില്‍ നിലനില്‍ക്കാനുള്ള അര്‍ഹത മുസ്‌ലിംലീഗിന് മാത്രമാണെന്ന് ജനവിധി അടിവരയിട്ടു.
കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണമായും യു.ഡി.എഫിനും പ്രത്യേകിച്ചും മുസ്‌ലിംലീഗിനും എതിരായിരുന്നു. മഞ്ചേശ്വരം ഉള്‍പ്പെടെ പലയിടത്തും ബി.ജെ.പിയെ സഹായിക്കുന്നതുമായിരുന്നു കാന്തപുരം നിലപാട്. മുസ്‌ലിംലീഗിനെ രണ്ടോ മൂന്നോ സീറ്റുകളില്‍ ഒതുക്കുമെന്ന് കാന്തപുരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ പോരിനിറങ്ങിയ മണ്ണാര്‍ക്കാട് ഉള്‍പ്പെടെ ഹരിതപതാക പാറി. വേങ്ങര, മണ്ണാര്‍ക്കാട്, ഏറനാട്, കുറ്റ്യാടി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗിന് കൂടുതല്‍ വോട്ട് നേടാനായി. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാരുണ്ടെന്നത് ചുവപ്പന്‍കാറ്റു വീഴ്ചക്ക് ഹരിതക്കോട്ടകളെ ഇളക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ്.
മുസ്‌ലിംലീഗ് ദേശീയ തലത്തില്‍ കൂടുതല്‍ വേരുറപ്പിച്ച വര്‍ഷവുമാണ് കടന്നുപോവുന്നത്. കേരളത്തിലെ മികച്ച പ്രകടനത്തിന് പുറമെ തമിഴ്‌നാട് നിയമസഭയിലേക്കും വിജയം കണ്ടു.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
News19 hours ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala3 days ago
നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല
-
News3 days ago
ഇറാന് വ്യോമാക്രമണം; ഭയന്നോടി നെതന്യാഹു; ഗ്രീസിലെ ഏതന്‍സില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്
-
kerala1 day ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
News3 days ago
ഇറാന് തിരിച്ചടി; ഇസ്രാഈലില്‍ മരണസംഖ്യ ഉയരുന്നു
-
india3 days ago
നീറ്റ് യുജി 2025; പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
-
News3 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ
-
kerala3 days ago
പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍