Connect with us

Video Stories

2016: പ്രതാപം കാത്ത് ഹരിതക്കോട്ടകള്‍

Published

on

എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതാണ് കേരള രാഷ്ട്രീയത്തിലെ 2016ലെ മുഖ്യവിശേഷം. ബംഗാളില്‍ മമതയും തമിഴ്‌നാട്ടില്‍ ജയലളിതയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കണക്കുകൂട്ടല്‍ പിഴച്ചു. എല്‍.ഡി.എഫ് 91 സീറ്റുകളുമായാണ് പതിനാലാം കേരള നിയമസഭയില്‍ ഭൂരിപക്ഷം നേടി ഭരണം പിടിച്ചത്. യു.ഡി.എഫ് 47ഉം ബി.ജെ.പി ഒന്നിലും സ്വതന്ത്രന്‍ പി.സി ജോര്‍ജ്ജും വിജയംകണ്ടു.

65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ യു.ഡി.എഫിന് 38 ശതമാവും ഒരു ശതമാനം സീറ്റു നേടിയ ബി.ജെ.പി-ബി.ഡി.ജെ.എസ് മുന്നണിക്ക് 15 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്. നാലു മന്ത്രിമാരും സ്പീക്കറും തോല്‍വിയേറ്റുവാങ്ങിയെങ്കിലും മുസ്്‌ലിംലീഗിന്റെ അഞ്ചു മന്ത്രിമാരും വിജയക്കൊടറി പാറിച്ചു. യു.ഡി.എഫിന് തിരിച്ചടി നല്‍കിയ ജനം മുസ്്‌ലിംലീഗിനോടുള്ള കൂറും പിന്തുണയും ആവര്‍ത്തിച്ചപ്പോള്‍ 18 എം.എല്‍.എമാരുമായി തലഉയര്‍ത്തി തന്നെ നിന്നു. 14,96,864 (7.4%) വോട്ടുകളുമായി എണ്ണം വര്‍ധിപ്പിക്കാനുമായി. സിറ്റിംഗ് സീറ്റുകളായ കൊടുവള്ളിയിലും തിരുവമ്പാടിയിലും താനൂരിലും അവിശുദ്ധ സഖ്യത്തോട് ലീഗിന് തോല്‍വി പിണഞ്ഞപ്പോള്‍ കുറ്റ്യാടി പിടിച്ചെടുത്ത് യു.ഡി.എഫ് വിരുദ്ധ കാറ്റിലും മുസ്‌ലിംലീഗ് വിസ്മയമായി.

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പടനയിച്ച ബി.ജെ.പി സി.പി.എം സിറ്റിംഗ് സീറ്റായ നേമത്തു ഒ രാജഗോപാലിലൂടെ വിജയംകണ്ട് നിയമസഭയില്‍ അകൗണ്ട് തുറന്നതിന് പുറമെ ഏഴു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുമെത്തി. ബി.ജെ.പിയെ കാണിച്ച് ഭീതിപടര്‍ത്തിയ സി.പി.എം തന്ത്രം വിജയിച്ചപ്പോള്‍ മലബാറിലും തൃശൂരിലും മധ്യകേരളത്തിലുമുള്‍പ്പെടെ പല ജില്ലകളിലും എല്‍.ഡി.എഫിന് കാര്യങ്ങള്‍ സുഗമമായി. മഞ്ചേശ്വരത്ത് താമര വിരിയാതെ നോക്കിയത് മുസ്്‌ലിംലീഗിലെ പി.ബി അബ്ദുള്‍ റസാക്ക് ഇഞ്ചോടിഞ്ച് പൊരുതിയാണ്. ഇവിടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തു വന്നത്. കാസര്‍ക്കോട് നിയോജക മണ്ഡലത്തിലും രണ്ടാം സ്ഥാനത്തുള്ള രവിശ തന്ത്രി കുന്തരെ പരാജയപ്പെടുത്തിയത് മുസ്്‌ലിംലീഗിലെ എന്‍.എ നെല്ലിക്കുന്നാണ്. പാലക്കാട് മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ മുന്നേറിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ തടഞ്ഞ് 17483 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സിലെ ഷാഫി പറമ്പിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇവിടെയും മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ 7622 വോട്ടിന്റെ മിന്നും ജയം സ്വന്തമാക്കി.

മുസ്‌ലിം ലീഗിന് ബദലാവാനും സമാന്തരമാവാനും രംഗത്തു വന്നവരെയെല്ലാം തെരഞ്ഞെടുപ്പില്‍ ജനം വൈറ്റുവാഷ് ചെയ്ത വര്‍ഷമാണ് 2016. പി.ഡി.പി, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവര്‍ക്കൊന്നും ചെറുചലനം പോലും ഉണ്ടാക്കാനായില്ല. എസ്ഡിപിഐക്ക് അസംബ്ലിയില്‍ ലഭിച്ചത് 0.6% വോട്ടുകളാണ്. ഏതാനും മണ്ഡലങ്ങളില്‍ മാത്രം മത്സരിച്ച പിഡിപിക്ക് 47,950 വോട്ടുകള്‍ അഥവാ 0.2% ലഭിച്ചപ്പോള്‍ ഏറെ കുറെ എല്ലാ മണ്ഡലങ്ങളിലും ഗോദയിലിറങ്ങിയെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വെറും 0.3% (61,653)വോട്ടുകളാണ് സമ്പാദ്യം. ന്യൂനപക്ഷത്തിന്റെ പേരില്‍ നിലനില്‍ക്കാനുള്ള അര്‍ഹത മുസ്‌ലിംലീഗിന് മാത്രമാണെന്ന് ജനവിധി അടിവരയിട്ടു.

കാന്തപുരം വിഭാഗം തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണമായും യു.ഡി.എഫിനും പ്രത്യേകിച്ചും മുസ്‌ലിംലീഗിനും എതിരായിരുന്നു. മഞ്ചേശ്വരം ഉള്‍പ്പെടെ പലയിടത്തും ബി.ജെ.പിയെ സഹായിക്കുന്നതുമായിരുന്നു കാന്തപുരം നിലപാട്. മുസ്‌ലിംലീഗിനെ രണ്ടോ മൂന്നോ സീറ്റുകളില്‍ ഒതുക്കുമെന്ന് കാന്തപുരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷ പോരിനിറങ്ങിയ മണ്ണാര്‍ക്കാട് ഉള്‍പ്പെടെ ഹരിതപതാക പാറി. വേങ്ങര, മണ്ണാര്‍ക്കാട്, ഏറനാട്, കുറ്റ്യാടി, അഴീക്കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗിന് കൂടുതല്‍ വോട്ട് നേടാനായി. കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാരുണ്ടെന്നത് ചുവപ്പന്‍കാറ്റു വീഴ്ചക്ക് ഹരിതക്കോട്ടകളെ ഇളക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ്.
മുസ്‌ലിംലീഗ് ദേശീയ തലത്തില്‍ കൂടുതല്‍ വേരുറപ്പിച്ച വര്‍ഷവുമാണ് കടന്നുപോവുന്നത്. കേരളത്തിലെ മികച്ച പ്രകടനത്തിന് പുറമെ തമിഴ്‌നാട് നിയമസഭയിലേക്കും വിജയം കണ്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending