Connect with us

main stories

ബൈസിക്കിള്‍ കിക്കുകളുടെ ആശാന്‍-പെലെ

പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്.

Published

on

മധു പി

മഹാനായ പെലെക്കൊരു നിരാശയുണ്ട്. ആത്മകഥയില്‍ അദ്ദേഹമത്
സൂചിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ റാഫേലിന്റെ മോണാലിസ പോലൊന്ന്
തനിക്ക് വരക്കാനായില്ലെന്ന നിരാശപോലെ തന്റെ സോക്കര്‍ ജീവിതത്തില്‍
പൂര്‍ത്തികരിക്കാനാവാതെ പോയ ഒരഭിലാഷത്തെകുറിച്ച്.. താന്‍ നേടിയ മൂന്നു
ലോകകപ്പ് വിജയങ്ങള്‍ ക്കും, അടിച്ച 1283 ഗോളുകള്‍ക്കും, വിശ്വം മുഴുവന്‍
ആഘോഷിച്ച തന്റെ സോക്കര്‍ പ്രകടനങ്ങള്‍ക്കുമപ്പുറം തനിക്ക് അവസരം ലഭി
ക്കാതിരുന്ന ലോകകപ്പ് മത്സരങ്ങളിലെ നയന മനോഹരമായ ബൈസക്കിള്‍ കിക്ക്
ഗോളായിരുന്നു ആ നിരാശക്കു കാരണം.


അതെ ബൈസക്കിള്‍ കിക്കെടുക്കുക, അത് ഗോള്‍വലയി ലേത്തിക്കുക
എന്നത് ഏതൊരു കളിക്കാരന്റെും മോഹവും ജീവി താഭിലാഷവുമാണ്. അത്
കാണികള്‍ക്കും ആരാധകര്‍ക്കും സോക്കറിലെ നയന മനോഹരമായ നിമിഷമാണ്,
ഒരു പെയിന്റുടെ ബ്രഷില്‍ നിന്ന് തൊടുത്തുവിടുന്ന ബുളളറ്റുപോലെ, ജ്യോമ
ട്രീഷ്യന്റെ കോമ്പസില്‍ ഡിസൈന്‍ ചെയ്ത, നര്‍ത്തക ചടുലതയും
കാളപോരാളിയുടെ കായികക്ഷമതയും കാവ്യഭാവനയും ചൂതാട്ട ക്കാരന്റെ
കൌശലവും ഒത്തിണങ്ങിയ ഒന്നാണ്.
മനസ്ഥൈര്യവും കൃത്യതയും ഒത്തുചേരുന്നിടത്താണ് ബൈസിക്കിള്‍ കിക്ക്
പിറക്കുന്നത്. വായുവില്‍ തലക്കുമുകളില്‍ ഉയര്‍ന്ന പന്തിനെ ശരീരം പിന്നോട്ടു
വളച്ച് ഭൂമിക്കു സമാന്തരമായി വച്ച് കിക്കെടുക്കുന്ന കാല്‍ ആദ്യമുയര്‍ത്തി
കത്രികയുടെ ബ്ലോഡുകള്‍ ചലിക്കുന്നതിനു സമാനമായി ഇരു കാലുകളും നീക്കി
കൃത്യമായ ദിശയില്‍ പന്തിനെ തട്ടിയകറ്റുക എന്നതാണ് ഈ കിക്കിന്റെ
നിര്‍വഹണ രീതി. എതിര്‍ ടീമിനെതിരെയുളള അക്രമണത്തിനും സ്വന്തം ടീമിന്റെ
ഡിഫന്‍സിനും ഒരുപോലെ ഇതുപയോഗിക്കുമെങ്കിലും തടുക്കലിനാണ് ഇത് ഏറെ
ദുഷ്‌കര മാകുന്നതെന്ന് കായിക ചരിത്രകാരന്‍ രിച്ചാര്‍ഡ് വിസ് ടിഗ് അഭി
പ്രായപ്പെടുന്നു. ബൈസക്കിള്‍ കിക്കെടുക്കുന്നതിനുളള ക്രോസുക ളുടെ കൃത്യത
വലിയ ഘടക്കമായതിനാള്‍ ഉറപ്പുളള അവസരങ്ങളില്‍ പോലും ലക്ഷ്യ
പൂര്‍ത്തീകരണം ദുഷ്‌കരമാണെന്ന് പെറുവിയന്‍ ഡിഫണ്ടര്‍ പീറ്റര്‍
ഗോണ്‍സാല്‍വസ് ഒരു മാധ്യമ അഭിമുഖത്തില്‍ സൂചിപ്പിച്ചത് പ്രസക്തമാണ്. ഈ
കിക്കിന്റെ ശൈലിക്കനുസരിച്ച് ഓവര്‍ഹെഡ് കിക്കെന്നും സിസര്‍കിക്കെന്നും
അപരനാമങ്ങളിലും ഇതറിയപ്പെയുന്നുണ്ട്.

കാനറികളാണ് കൂടുതലായി ഈ കാഴ്ച നമുക്കു സമ്മാനിച്ചത്.
ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വ മുതല്‍ റിച്ചാലിസണ്‍ വരെ
നിരവധിപേര്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ നമുക്കു നല്കിയിട്ടുണ്ട്. ചരിത്രത്തില്‍
ആര് ആദ്യമായി ഈ കിക്കെടുത്തു എന്നതിനു വിവിധ അഭിപ്രായങ്ങളുണ്ട്. ഇത്
പെറു, ചിലി, ബ്രസീല്‍ എന്നിവിടങ്ങളി ലാണെന്ന വാദങ്ങളാണ് നിലവിലുളളത്.
അതുകൊണ്ടു തന്നെ ഇത് ലാറ്റിന്‍ അമേരിക്കയിലാണ് ആരംഭിച്ചത് എന്ന്
നിസംശയം പറയാം. 1800 കളുടെ അവസാനത്തില്‍ പെറുവിലെ പ്രധാന
തുറവുഖ നഗരമായ കലാവോയില്‍ ബ്രിട്ടീഷ് നാവികരും തദ്ദേശീയരായ
തൊഴിലാളികളും തമ്മില്‍ നടന്ന കളികളില്‍ ഇത്തരത്തിലുളള
കിക്കെടുത്തിരുന്നതായും അതിനെ ചലാക്ക എന്നു വിളിച്ചിരുന്ന തായും
പറയുന്നു. 1910 ല്‍ റോമന്‍ ഉന്‍സാഗ എന്ന സ്‌പെയിന്‍ വംശജനായ
ചിലിയക്കാരന്‍ ചിലിയിലെ തല്‍ക്കാഹാനോയില്‍ ഈ കിക്ക് പരീക്ഷിച്ചിരുന്നു
എന്ന രേഖപ്പടുത്തലുകള്‍ കാണുന്നു. ചിലിയന്‍ ടീമുകളാണ് ഇത് മറ്റു
രാജ്യങ്ങളിലേക്ക് പ്രചരിപ്പിച്ചത്. ചിലിയന്‍ ടീമായ കോള കോളയുടെ 1927ലെ
സ്‌പെയിന്‍ ടൂറുകളില്‍ ഇത്തരം പ്രകടനങ്ങള്‍ കണ്ട് അതിന് ചിലാന എന്ന പേര്
നല്കി വിളിച്ചിരുന്നു.


ലോകകപ്പ് ഫുട്‌ബോളില്‍ ബൈസക്കിള്‍ കിക്കിന്റെ ആദ്യ പ്രയോഗം 1934
ല്‍ ഇറ്റലിയിലായിരുന്നു. ബ്രസീലിന്റെ ലിയോണിദാസ് ഡിസില്‍വയായിരുന്നു ഈ
ചാരുതയാര്‍ന്ന തന്ത്രം കൊണ്ട് കാണികളെ വിസ്മയിപ്പിച്ചത്. 1982 സ്‌പെയിന്‍
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ജര്‍മ്മനിയുടെ ക്ലോസ് ഫിഷര്‍
നേടിയ ഗോള്‍ മനോഹരമായ ബൈസക്കിള്‍ കിക്കായി സോക്കര്‍ ലോകം
വാഴ്ത്തുന്നതാണ്, 1986 ലെ മോക്‌സിക്കോ ലോകകപ്പില്‍ ബള്‍ഗോറിയക്കെതിരെ
മെക്‌സിക്കന്‍ മിഡ് ഫീല്‍ഡര്‍ മാനുവല്‍ നെഗ്രീറ്റ നോടിയ ഗോള്‍ 2018 ലെ ഫിഫ
ഫാന്‍പോളില്‍ ലോകകപ്പിലെ മഹത്തായ ഗോളായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. 1994
അമേരിക്കന്‍ ലോകകപ്പിലെ കൊളംബിയ അമോരിക്ക മത്സര ത്തില്‍ ഡിഫന്റര്‍
മാര്‍സലോ ബല്‍ബോവയുടെ കിക്ക് അമോരിക്ക യില്‍ മേജര്‍ ലീഗ് സോക്കര്‍
ആരംഭിക്കുവാന്‍ കാരണമായതായി പറയുന്നു, 2002 ലെ കൊറിയ- ജപ്പാന്‍
ലോകകപ്പിലെ ബെല്‍ജിയണ മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് വില്‍മോട്ടയുടെ കിക്കിനെ
പ്രശസ്ത ഇംഗ്ലീഷ് കളിയെഴുത്തുകാരനായ ബ്രയാന്‍ ഗ്ലാന്‍വില്‍ വിശേഷിപ്പിച്ചത്
ലോകം കണ്ടതില്‍ എറ്റവും കണ്ണഞ്ചിപ്പിക്കുന്നതായ ബൈസക്കിള്‍ കിക്ക്
എന്നാണ്. 2022 ഖത്തര്‍ ലോകകപ്പിലെ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍സെര്‍ബിയക്കെതിരെ നോടിയ ഗോള്‍ ഈ ലോക കപ്പിലെ മനോഹരമായ ഗോള്‍
എന്നാണ് മാധ്യമങ്ങള്‍ വാഴ്ത്തിയത്.


പെലെയായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധ ത്തില്‍
ബൈസക്കിള്‍ കിക്കിന് രാജ്യാന്തര പ്രശസ്തി നോടി കൊടുക്കു ന്നതില്‍ ഗണ്യമായ
പങ്കു വഹിച്ചത്. പെലെക്കുശേഷം അര്‍ജന്റീന യുടെ മറഡോണ,
മെക്‌സിക്കോയുടെ ഹ്യൂഗോ സാഞ്ചസ്, പെറുവിന്റെ ജുവാന്‍ കാര്‍ലോസ്
ഒബ്ലിറ്റസ്, പോര്‍ച്ചുരലിന്റെ റൊണാള്‍ഡോ എന്നിവരൊക്കെ ചേര്‍ന്ന് ഇത്
കാണികളുടെ ഹരമാക്കി മാറ്റി. 2016 ല്‍ ഫിഫ ഫുട്‌ബോളിലെ കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചയായി ബൈസക്കള്‍ കിക്കിനെ അംഗീകരിച്ചു
1981 ലെ എസ്‌കേപ്പ് ടു വിക്ടറി എന്ന സിനിമയില്‍ പെലെ
അവതരിപ്പിച്ച ബൈസക്കിള്‍ കിക്ക് സ്‌കിലിന്റെ കൃത്യമായ അവതരണത്തന്റെ
പാഠപുസ്തകമായാണ് ആസ്വാദകര്‍ വിലയിരുത്തിയത്.

ഫിഫയുടെ 2014 ലെഫുട്‌ബോള്‍ സിമുലേഷന്‍ വീഡിയോ ഗെയിമിന്റെ പരസ്യത്തില്‍ ലയണല്‍
മെസ്സിയുടെ കിക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിലിയി്‌ലെ ടാലകാഹ്വാനോയില്‍
ശില്പി മറിയ ആന്‍ജലിക്ക ഇച്ചവാരി 2014ല്‍ റാമോന്‍ ഉന്‍സാഗയുടെ
ബൈസക്കിള്‍ കിക്കിനു സ്മാരകമായി ചെമ്പിലും ഓടിലും തീര്‍ത്ത ഒരു
ശില്പം നിര്‍മിച്ചിരുന്നു. മെക്‌സിക്കോയില്‍ മാന്വല്‍ നെക്രിറ്റിയുടെ കിക്കിനു
സ്മാരകമൊരുങ്ങുന്നു. ഉറുഗ്വന്‍ നോവലിസ്റ്റ് എഡ്വാര്‍ഡോ ഗലീനോയുടെ
സോക്കര്‍ ഇന്‍ സണ്‍ ആന്റ് ഷാഡോസ് എന്ന കൃതിയിലും പെറുവിയന്‍
നോബല്‍ ജോതാവ് മാരിയോ വാര്‍ഗാസ് ലോസയുടെ ദി ടൈം ഓഫ്
ഹീറോസിലും ബൈസക്കിള്‍ കിക്കിനെകുറിച്ച് പ്രതിപാദനമുണ്ട്.
അതെ സോക്കറിലെ ദിവാസ്വപ്‌നമാണിത്, നയന മനോഹ രമായ
നിമിഷങ്ങളുടെ ശില്പഭംഗി ചോരാത്ത പ്രതിഫലനമാണ്. ഇത്തരം ധന്യ
നിമിഷങ്ങളാണ് സോക്കര്‍ ആസ്വാദകരെ രസത്തി ലാറാടിക്കുന്നത്. ബൈസക്കിള്‍
കിക്കുകള്‍ ഇനിയുമേറെ നല്ല നിമിഷങ്ങള്‍ സോക്കറിനു സമ്മാനിക്കട്ടെ…..

 

 

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്

എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

Published

on

നിലമ്പൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി. വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.

തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ വെറുത്തു പോയെന്നും തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

Continue Reading

india

നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്തണം; സുപ്രീം കോടതി ഉത്തരവ്

രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം.

Published

on

നീതിയും സുതാര്യതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന വിധിന്യായത്തില്‍, 2025 ലെ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് (NEET-PG) നേരത്തെ ആസൂത്രണം ചെയ്ത രണ്ട് ഷിഫ്റ്റുകള്‍ക്ക് പകരം ഒറ്റ ഷിഫ്റ്റില്‍ നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ അനീതിക്കും പൊരുത്തക്കേടുകള്‍ക്കും സാധ്യതയുണ്ടെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഒരു ഹര്‍ജിയിലാണ് തീരുമാനം. ഒന്നിലധികം ഷിഫ്റ്റുകളില്‍ NEET-PG നടത്തുന്നത് വ്യത്യസ്ത സെഷനുകളിലായി ബുദ്ധിമുട്ടിന്റെ അളവില്‍ വ്യത്യാസങ്ങള്‍ക്ക് കാരണമാകുമെന്നും അതുവഴി ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ ഏകപക്ഷീയതയും അനീതിയും സൃഷ്ടിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്രയും ദേശീയ പ്രാധാന്യമുള്ള ഒരു പരീക്ഷയ്ക്ക്, മാനദണ്ഡങ്ങളില്‍ ഏകപക്ഷീയത അനിവാര്യമാണെന്ന് കോടതി പറഞ്ഞു. NEET-PG പരമ്പരാഗതമായി ഒറ്റ-ഷിഫ്റ്റ്, ഒറ്റ ദിവസത്തെ പരീക്ഷയാണെന്നും എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒരേ വ്യവസ്ഥകളില്‍ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കുന്ന ഒരു ഫോര്‍മാറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. NEET-PG 2025 പരീക്ഷ 2025 ജൂണ്‍ 15 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, NEET-PG നടത്തുന്നതിന് ഉത്തരവാദിയായ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (NBE) എല്ലാ ഉദ്യോഗാര്‍ത്ഥികളെയും ഒറ്റ ഷിഫ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ലോജിസ്റ്റിക്കല്‍ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്.

വലിയ വേദികള്‍ സുരക്ഷിതമാക്കുക, അധിക ഇന്‍വിജിലേറ്റര്‍മാരെ വിന്യസിക്കുക, രാജ്യവ്യാപകമായി പരീക്ഷാ കേന്ദ്രങ്ങളിലുടനീളം സുഗമമായ നടത്തിപ്പ് ഉറപ്പാക്കുക എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് ഷിഫ്റ്റ് സംവിധാനത്തിന്റെ ന്യായയുക്തതയെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്ന മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികളും അധ്യാപകരും ഈ തീരുമാനത്തെ വ്യാപകമായി സ്വാഗതം ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഷിഫ്റ്റുകള്‍ ചോദ്യങ്ങളുടെ ബുദ്ധിമുട്ടില്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഇത് അവരുടെ റാങ്കിംഗിനെയും ഭാവി കരിയര്‍ സാധ്യതകളെയും ബാധിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പലപ്പോഴും ഭയപ്പെടുന്നു. ഒരൊറ്റ ഷിഫ്റ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ, സുപ്രീം കോടതി ഈ ആശങ്കകള്‍ ഇല്ലാതാക്കാനും ദേശീയ തല പരീക്ഷകളില്‍ ന്യായയുക്തത, സുതാര്യത, തുല്യ അവസരം എന്നിവയുടെ തത്വങ്ങള്‍ വീണ്ടും സ്ഥിരീകരിക്കാനും ശ്രമിച്ചു.

വരാനിരിക്കുന്ന NEET PG പരീക്ഷ 2025 ജൂണ്‍ 15 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് NBEMS ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അവരുടെ ഹാള്‍ ടിക്കറ്റുകള്‍ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. സിംഗിള്‍-ഷിഫ്റ്റ് പരീക്ഷാ ഷെഡ്യൂള്‍ കാരണം ഇപ്പോള്‍ ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാകും. പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍, natboard.edu.in സന്ദര്‍ശിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. പുറത്തിറക്കിയ ഔദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച്, 2025 ജൂലൈ 15 നകം NEET PG ഫലങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കാം.

Continue Reading

Trending