Connect with us

gulf

മിഡില്‍ ഈസ്റ്റില്‍ 400 കോടി ഡോളര്‍ ടൂറിസം അധികവരുമാന സാധ്യത; ഖത്തര്‍ ലോകകപ്പ് ഗള്‍ഫിലെ ഹോട്ടല്‍ മുറികള്‍ നിറക്കുമെന്നും വിലയിരുത്തല്‍

ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.

Published

on

അശ്‌റഫ് തൂണേരി

ദോഹ: മധ്യപൂര്‍വ്വേഷ്യക്കാകെ ഉണര്‍വ്വേകിയെത്തുന്ന ഖത്തര്‍ ഫിഫ ലോകകപ്പ് മേഖലയില്‍ ടൂറിസം മുഖേന 400 കോടി ഡോളര്‍ അധികവരുമാന സാധ്യതയാണ് തുറന്നിട്ടതെന്ന് വിലയിരുത്തല്‍. റെഡ് സീര്‍ സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് ആണ് തങ്ങളുടെ പഠനം പുറത്തുവിട്ടതെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് സഹകരണ സമിതി (ജി.സി.സി) രാജ്യങ്ങളിലെ ഹോട്ടല്‍ താമസക്കാരുടെ വര്‍ധനവിന് ഇത് കാരണമാവുമെന്നും കളിക്കിടെ ഹോട്ടല്‍ മുറികളില്‍ 100 ശതമാനവും ബുക്ക് ചെയ്യപ്പെടുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

കൂടാതെ ഒന്നിലധികം പ്രാദേശിക റിപ്പോര്‍ട്ടുകളനുസരിച്ച് യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ജോര്‍ദാന്‍ എന്നിവയുള്‍പ്പെടെ മേഖലയിലുടനീളമുള്ള ഹോട്ടലുകള്‍ ബുക്കിംഗില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തും. ഇത് കോവിഡ് മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വിനോദസഞ്ചാര മേഖലയെത്തുന്നതാണ് സൂചനയെന്നും വിലയിരുത്തലുണ്ട്. ദുബൈയിലെ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്ന സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന് മാത്രമല്ല ലോകകപ്പ് സമയത്തുള്ള മുന്‍കൂര്‍ ബുക്കിംഗ് വളരെക്കൂടുതലാണെന്നും ടൂറിസം കണ്‍സള്‍ട്ടന്‍സി ഏജന്‍സി അലോഫ്റ്റ് ദുബൈയുടെ സെയില്‍സ് ഡയരക്ടര്‍ വരുണ്‍അഹൂജ പറഞ്ഞു. ഹോട്ടല്‍ മുറികളുടെ വിലകുതിച്ചുയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ ഹോട്ടലുകള്‍ക്കും ടൂറുകള്‍ക്കുമായി ലോകമെമ്പാടുമുള്ള ധാരാളം ആരാധകരെ ഇതിനകം മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ഔട്ടിംഗ്ഖത്തറിന്റെ സി.ഇ.ഒ മൊസാദ് മുസ്തഫ എലീവ പറഞ്ഞു. വിനോദസഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമാണ് ഇതിനകമുണ്ടായത്. ആഢംബര സൗകര്യങ്ങളും ധാരാളമായി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുസ്തഫ വിശദീകരിച്ചു.

ലോകകപ്പ് ദിനങ്ങളില്‍ ഫ്‌ളൈദുബായ് ദുബൈയില്‍ നിന്ന് പ്രതിദിനം 60 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തും. ഇതിലൂടെ 2,500 ആരാധകരെ ദോഹയിലെത്തിക്കാനാവും. ഒമാന്‍ എയര്‍ 3,400 ആരാധകരുമായി മസ്‌കറ്റില്‍ നിന്ന് പ്രതിദിനം 48 വിമാനങ്ങള്‍ വരെ പറപ്പിക്കും. കുവൈറ്റ് എയര്‍വേയ്‌സിന്റെ 20 വിമാനങ്ങളാണ് പ്രതിദിനം സര്‍വ്വീസ് നടത്തുക. ഇത് വഴി 1,700 ആരാധകരെ വരെ എത്തിക്കാനാവും. സഊദി അറേബ്യയിലെ റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും 10,000 ആരാധകരെ വഹിച്ചുകൊണ്ട് സൗദി പ്രതിദിനം 60 ഓളം വിമാനങ്ങള്‍ ഖത്തറിലേക്ക് പറക്കും. ദുബൈ നിന്ന് ദോഹയിലേക്ക് ഏകദേശം ഒരു മണിക്കൂറും ജിദ്ദയില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനത്തിന് ഏകദേശം രണ്ട് മണിക്കൂര്‍ മുപ്പത് മിനിറ്റുമാണ് സമയദൈര്‍ഘ്യം. മസ്‌കറ്റില്‍ നിന്ന് ദോഹയിലേക്ക് ഏകദേശം ഒന്നര മണിക്കൂറെടുക്കും.

അമ്മാനില്‍ നിന്ന് ദോഹയിലേക്കാകട്ടെ ഏകദേശം രണ്ട് മണിക്കൂറും നാല്‍പ്പത് മിനിറ്റുമാവും. ലോകകപ്പിനെത്തുന്നവര്‍ക്ക് ഈ നഗരങ്ങളും അനുബന്ധപ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ കൂടി സൗകര്യപ്രദമാവും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ 60 ദിവസത്തേക്ക് ഒമാന്‍ സന്ദര്‍ശിക്കാം. 60 ദിവസം വരെ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവദിക്കുന്ന മള്‍ട്ടി എന്‍ട്രി വിസ ഹയ്യ ഉടമകള്‍ക്ക് പ്രയോജനപ്പെടുത്താം. ജോര്‍ദാനും ഇതേ അവസരം സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 100 ദിര്‍ഹത്തിന് ഇഷ്യൂ ചെയ്യുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് സന്ദര്‍ശകര്‍ക്കായി യു.എ.ഇ ഒരുക്കിയത്. എത്തുന്ന തീയതി മുതല്‍ 90 ദിവസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ പ്രയോജനപ്പെടുത്താനാവും. മസ്‌ക്കറ്റില്‍ ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കുന്നതിന് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കുന്നു. കൂടാതെ പ്രത്യേക ഫാന്‍ സോണുകള്‍ സജ്ജീകരിക്കുന്നുമുണ്ട്.

ഫിഫ ലോക കപ്പിനോടനുബന്ധിച്ച് ഒമാനിലെ പൈതൃക, ടൂറിസം മന്ത്രാലയം പ്രത്യേക പരിപാടികള്‍ തന്നെ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരേയാണ് അറബ് ലോകത്ത് നടക്കുന്ന ആദ്യ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 1.2 ദശലക്ഷത്തോളം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

Trending