Connect with us

gulf

676 പേര്‍ മാറ്റുരക്കും, ദൃഢനിശ്ചയമുള്ളവരുടെ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ റെക്കോഡ് പങ്കാളിത്തം

മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മത്സരമെന്ന റെക്കോര്‍ഡുമായാണ് ഇത്തവണ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുന്നത്.

Published

on

ദുബൈ: ദൃഢനിശ്ചയമുള്ളവര്‍ക്കായി സംഘടിപ്പിച്ച പതിമൂന്നാമത് ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു.
 മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന മത്സരമെന്ന റെക്കോര്‍ഡുമായാണ് ഇത്തവണ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുന്നത്. വിവിധ ദേ ശക്കാരും ഭാഷക്കാരുമായ 676 പേരാണ് തങ്ങളുടെ ഖുര്‍ആനിക അക്ഷരസ്ഫുടതയും പാരായണ മികവും  പ്രകടമാക്കുന്ന വേദിയില്‍ മത്സരത്തിനെത്തിയിട്ടുള്ളത്.
ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നി ശൈഖ റൗദ ബിന്‍ത് അഹമ്മദ് ബിന്‍ ജു മാ അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
മുഴുവന്‍ ഖുര്‍ആനും മനഃപാഠ മാക്കല്‍, 20 ഭാഗങ്ങള്‍, പകുതി ഖുര്‍ആന്‍, 10 ഭാഗങ്ങള്‍,ഏഴ് ഭാഗങ്ങ ള്‍, അഞ്ച് ഭാഗങ്ങള്‍, മൂന്ന് ഭാഗങ്ങള്‍, രണ്ട് ഭാഗങ്ങള്‍, ഒരുഭാഗം, കൂടാതെ ഒരു ചെറിയ സൂറത്ത് എന്നിങ്ങ നെയാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
 തുടര്‍ച്ചയായി 13-ാം വര്‍ഷവും ഹോളി ഖുര്‍ആന്‍ മത്സരം സ്‌പോ ണ്‍സര്‍ ചെയ്തതിന് ശൈഖ റൗദയോട് ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ താനി ജുമാ ബെറെഗാഡ് നന്ദി അറിയിച്ചു. ഇത് ഗള്‍ഫിലെ ഏറ്റവും വലിയ മത്സരങ്ങ ളില്‍ ഒന്നായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 മത്സരാര്‍ത്ഥികളുടെ വര്‍ദ്ധനവ് മേഖലയിലെ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് ചെയര്‍മാന്‍ എടുത്തുപറഞ്ഞു. മത്സരം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മത്സരമാണെന്ന് ബോര്‍ഡ് അംഗവും ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ സംഘാടക സമിതി മേധാവിയുമായ റയീസ അല്‍ ഫലാസി പറഞ്ഞു.
ശൈഖ റൗദ ബിന്‍ത് അഹമ്മദ് ബിന്‍ ജുമാ അല്‍മക്തൂമിന്റെ പരിചരണത്തിന്റെയും പിന്തുണയുടെയും ഫലമായാ ണ് തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മത്സരം തുടരുന്നത്. ദൃഢനിശ്ചയമുള്ള ആളുകളെ ദൈവിക ഗ്ര ന്ഥവുമായി ബന്ധിപ്പിക്കുന്നതിനും അവരുടെ ആത്മാവില്‍ ഖുര്‍ആനോടുള്ള സ്‌നേഹം വളര്‍ത്തുന്നതിനും ഇത് ഫലപ്രദമായ പ്രചോദനം നല്‍കി.
 ഖുര്‍ആനിന്റെ മനഃപാഠവും ഗ്രാഹ്യവും അവരുടെ ജീവിതത്തില്‍ ഒരു ദീപസ്തംഭമായി മാറിയേക്കാം, അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്താല്‍ നയിക്കപ്പെടുകയും അതിന്റെ വെളിച്ചത്താല്‍ പ്രബുദ്ധമാവുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

gulf

ആലപ്പുഴ സ്വദേശി ജുബൈലിൽ മരണപെട്ടു

. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

Published

on

ജുബൈൽ : ഉംറ നിർവഹിച്ചു തിരികെ എത്തിയ മലയാളി മരണപെട്ടു. ആലപ്പുഴ മണ്ണഞ്ചേരി കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൽ സലാം (65 വയസ്സ്) ആണ് മരണപ്പെട്ടത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമാണ്.

ഉംറ വിസയിൽ ജുബൈലിൽ എത്തിയശേഷം മകളോടെപ്പം ഉംറ നിർവഹിച്ച്‌, വെള്ളിയാഴ്ച്ച കാലത്ത് തിരികെ എത്തിയ ശേഷം
ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ഉടനെതന്നെ മരണം സംഭവിക്കുകയായിരുന്നു. ജുബൈലിലെ പൊതുപ്രവർത്തകനായ മണ്ണഞ്ചേരി ഹംസയുടെ ഭാര്യാപിതാവാണ്.

നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ മറവ് ചെയ്യുന്നതിന് ആവശ്യമായ സഹായങ്ങളുമായി പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ, ഐ സി എഫ് ജുബൈൽ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട്, പൊതു പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നവർ രംഗത്തുണ്ട്

Continue Reading

gulf

അവധി ആഘോഷിക്കാൻ അബഹയിൽ എത്തിയ മലയാളി മരണപെട്ടു

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.

Published

on

ജുബൈൽ: പെരുന്നാൾ അവധിക്ക് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽനിന്ന് വിവിധ മലയാളി കുടുംബങ്ങളുമായി അബഹയിൽ എത്തിയ മലയാളി മരിച്ചു. ജുബൈലിൽ ബസ് ഡ്രൈവറായ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുഹമ്മദ് കബീർ മരക്കാരകത്ത് കണ്ടരകാവിൽ (49) ആണ് മരിച്ചത്.

അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കബീറിന് ഹൃദയാഘാതമുണ്ടാവുകയും ഉടൻ മരണപ്പെടുകയും ചെയ്തു. കബീറിന്റെ കുടുംബം നാട്ടിലാണ്.

ഭാര്യ: റജില, പിതാവ്: അബ്ദുള്ളകുട്ടി, മാതാവ്: ആമിനക്കുട്ടി. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി നാഷണൽ ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്.

Continue Reading

Trending