Connect with us

Football

ഖത്തര്‍ യാത്രക്ക് ടിക്കറ്റ് തേടി കരുത്തര്‍

കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാത്ത ഒരു ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആലോചിക്കാനാവില്ല. ഇറ്റലിയാവട്ടെ പോയ ലോകകപ്പില്‍ കളിക്കാത്തവരാണ്. നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരും.

Published

on

ലണ്ടന്‍: ഖത്തറിലേക്കുള്ള അവസാന ഘട്ട യാത്ര ഇന്ന് മുതല്‍ വന്‍കരകളില്‍ ആരംഭിക്കുന്നു. മൂന്ന് വഴികളിലാണ് യൂറോപ്യന്‍ പോരാട്ടങ്ങള്‍. ആഫ്രിക്കയില്‍ അഞ്ച് പേരെ നിശ്ചയിക്കാന്‍ പത്ത് പേര്‍ രംഗത്ത്. ലാറ്റിനമേരിക്കയില്‍ ബ്രസീലിനും അര്‍ജന്റീനക്കും പിറകെ ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്കും പ്ലേ ഓഫ് സ്ഥാനത്തേക്കും ആരെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം. ഏഷ്യയില്‍ നിന്ന് ഇത് വരെ ആരും ഔദ്യോഗികമായി ടിക്കറ്റ് നേടിയിട്ടില്ല. ഇറാനും ദക്ഷിണ കൊറിയയുമാണ് സിറ്റ് ഉറപ്പിച്ചവര്‍.

യൂറോപ്പില്‍ പത്ത് ഗ്രൂപ്പുകളിലായിട്ടായിരുന്നു മല്‍സരങ്ങള്‍. ഇതില്‍ ഗ്രൂപ്പിലെ പത്ത് ഒന്നാം സ്ഥാനക്കാര്‍ യോഗ്യത നേടിയപ്പോള്‍ ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍. ഇതിനായി ഗ്രൂപ്പിലെ പത്ത് രണ്ടാം സ്ഥാനക്കാരും യുവേഫ നാഷന്‍സ് ലീഗിലെ രണ്ട് ഗ്രൂപ്പ് ജേതാക്കാളും. അങ്ങനെ 12 ടീമുകള്‍ മൂന്ന് വഴികളിലായി മല്‍സരിക്കുമ്പോള്‍ നെഞ്ചിടിപ്പ് ഗ്രൂപ്പ് സി യിലാണ്. ഇവിടെ മല്‍സരിക്കുന്ന നാല് പേരില്‍ പോര്‍ച്ചുഗലും ഇറ്റലിയുമുണ്ട്. ഒപ്പം തുര്‍ക്കിയും നോര്‍ത്ത് മാസിഡോണിയയും. ഇന്ന് സെമി ഘട്ടമാണ്. പോര്‍ച്ചുഗല്‍ തുര്‍ക്കിയെയും ഇറ്റലി നോര്‍ത്് മാസിഡോണിയയെയും നേരിടും. ഇതില്‍ പോര്‍ച്ചുഗലും ഇറ്റലിയും ജയിച്ചാല്‍ ഇവര്‍ തമ്മിലാണ് ഗ്രൂപ്പിലെ ഫൈനല്‍. അപ്പോള്‍ ഇറ്റലിയോ പോര്‍ച്ചുഗലോ മാത്രം. കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാത്ത ഒരു ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആലോചിക്കാനാവില്ല. ഇറ്റലിയാവട്ടെ പോയ ലോകകപ്പില്‍ കളിക്കാത്തവരാണ്. നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരും. യൂറോപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ റഷ്യ, യുക്രെയിന്‍ യുദ്ധം കാരണം മാറ്റി വെച്ചിരിക്കയാണ്. റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോള്‍ യുക്രെയിന്‍-സ്‌ക്കോട്ട്‌ലന്‍ഡ് മല്‍സരം മാറ്റിവെച്ചിരിക്കുന്നു. സ്വിഡനും ചെക് റിപ്പബ്ലിക്കും വെയില്‍സും ഓസ്ട്രിയയും പരസ്പരം മല്‍സരിക്കും. ലാറ്റിനമേരിക്കയില്‍ ഇന്ന് ബ്രസീല്‍ ചിലിയെയും കൊളംബിയ ബൊളീവിയയെയും പരാഗ്വേ ഇക്വഡോറിനെയും യുറഗ്വായ് പെറുവിനെയും നേരിടും. ബ്രസീലിന് മാത്രമാണ് ഇതില്‍ ടെന്‍ഷന്‍ ഇല്ലാത്തത്. ബാക്കിയെല്ലാവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. ഏഷ്യയില്‍ കൊറിയ ഇറാനെയും ലെബനോണ്‍ സിറിയയെയും ഇറാഖ് യു.എ.ഇയെയും ഓസ്‌ട്രേലിയേ ജപ്പാനെയും വിയറ്റ്‌നാം ഒമാനെയും ചൈന സഊദി അറേബ്യയെയും നേരിടുന്നു. ആഫ്രിക്കയില്‍ നാളെ സലാഹ്- മാനേ പോരാട്ടവുമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം; ആഴ്‌സനല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും

പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടം. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും 64 പോയിന്റുള്ള ആഴ്സനലും അത്രയും മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും പരസ്പരം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും. പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

64 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ ഒപ്പമുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍മാരായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറുമില്ലാതെയാണ് സിറ്റി ഇറങ്ങുക. പരിക്കേറ്റ് പുറത്തായിരുന്ന കെവിന്‍ കെവിന്‍ ഡി ബ്രൂയ്‌നും എഡെയ്‌സണും തിരിച്ചു വരുന്നു എന്നതാണ് സിറ്റി ക്യാമ്പിലെ ആശ്വാസം.

തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. 20 വര്‍ഷത്തിന് ശേഷം കിരീട നേട്ടത്തിലേക്ക് തിരിച്ചു വരാനാണ് ആഴ്സനല്‍ ശ്രമിക്കുന്നത്. സിറ്റി തട്ടകമായ ഇത്തിഹാദിലാണ് മത്സരം. ആഴ്‌സനലിനെതിരെ കഴിഞ്ഞ എട്ട് ഹോം മത്സരങ്ങളും വിജയിക്കാനായി എന്നത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആഴ്സനല്‍ തോല്‍പ്പിച്ചിരുന്നു. ശേഷം ഒക്ടോബറില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിലും വിജയിക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞിരുന്നു.

Continue Reading

Trending