Connect with us

Video Stories

നിര്‍ബന്ധിതമാകരുത് സംഭാവനകള്‍

Published

on

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പരിഹാരമായി നടത്തേണ്ട ദുരിതാശ്വാസത്തിനും നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍നിന്ന് അഹമിഹമികയാ ലഭിക്കുന്ന സംഭാവനകള്‍ക്ക് അവര്‍ക്ക് നന്ദി പറയുന്നതിന് പകരം ഈ സത്പ്രവൃത്തിയെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള നെറികെട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിലെ പേമാരിയും പ്രളയവും നേരിടുന്നതിന് ലോകത്തെ മലയാളികളും അല്ലാത്തവരുമായി ഇതിനകം 1200 കോടിയിലധികം രൂപയാണ് സംസ്ഥാനഖജനാവിലേക്ക് നല്‍കിയിട്ടുള്ളത്. ഏതാണ്ട് ഇതിന് സമാനമായ അളവില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും അവര്‍ കേരളത്തിലെത്തിക്കുകയുണ്ടായി. ഈ മഹാമനസ്‌കരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പെടും. ഇതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിരമിച്ചവരുമായ പത്തു ലക്ഷത്തോളം പേരില്‍ നിന്നായി ഇനിയും തുക പിരിച്ചെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതാണ്ട് അഞ്ചു ലക്ഷം പേരാണ് സര്‍ക്കാര്‍ ജീവനക്കാരായി കേരളത്തിലുള്ളത്. അത്രയും തന്നെ വരും പെന്‍ഷന്‍കാരും. 1800 കോടി രൂപയാണത്രെ ഇതുവഴി സര്‍ക്കാരിന് ലഭിക്കുക.
നാല്‍പതിനായിരം കോടിയുടെ നഷ്ടമാണ് കേരളത്തിന് പ്രളയം മൂലമുണ്ടായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇതിന്റെ രണ്ടിലൊരംശമേ ആകുന്നുള്ളൂ. കണക്കനുസരിച്ച്ാണ് 1210 കോടി രൂപ. ഇതിന്റെ നാലിലൊന്ന് 420 കോടി രൂപ ആദ്യ ഗഡുവായി ദുരിതാശ്വാസത്തിനായി നല്‍കിക്കഴിഞ്ഞു. പുനര്‍നിര്‍മാണത്തിനായി 816 കോടിയും. സര്‍ക്കാര്‍ ആദ്യഗഡുവായി പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെയും പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടുമില്ല. പൊളിഞ്ഞ പാതകളുടെ നവീകരണത്തിന് മാത്രം വേണ്ടത് നാലായിരം കോടി രൂപയാണത്രെ. ഇതും കയ്യിലുള്ള തുകയും കൂടി കണക്കാക്കുമ്പോള്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ഈ സമയത്താണ് കിട്ടിയ തക്കത്തിന് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ പിഴിയാന്‍ നോക്കുന്നത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച ആദ്യ ഗഡു പതിനായിരം രൂപ തന്നെ കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാറാണ് ജീവനക്കാരില്‍ നിന്ന് പണം പിടിച്ചുവാങ്ങാന്‍ വെമ്പല്‍കൊള്ളുന്നത്. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള മലയാളികളെല്ലാം തങ്ങള്‍ക്കാകുന്നവിധത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുതല്‍ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കു വരെ വിവിധ ഘട്ടങ്ങളില്‍ സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളായിട്ടുണ്ട്.
പ്രളയത്തിന് ഇരയായവരുടെ ഇടയില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നിരിക്കട്ടെ, എളുപ്പം കയ്യിട്ടുവാരാന്‍ കിട്ടുന്ന നിധി എന്ന നിലക്കാണ് സ്വന്തം ജീവനക്കാരുടെ നേര്‍ക്കുള്ള സര്‍ക്കാരിന്റെ ഈ നിര്‍ബന്ധിത സംഭാവനാപിരിവ്. ഒരു മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളമാണിത്. ഈ തുക പൂര്‍ണമായി കൈപ്പറ്റുന്ന ജീവനക്കാര്‍ തുലോം തുച്ഛമാണ്. പലര്‍ക്കും വായ്പവകയിലും മറ്റും പലവിധ പിടുത്തവും കഴിഞ്ഞ് ശമ്പളത്തിലെ പകുതിയോളം തുകയേ വീട്ടിലേക്കെത്തിക്കാനാകൂ എന്നിരിക്കെ അറിഞ്ഞുകൊണ്ട് ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥ ജീനക്കാരിലും പെന്‍ഷന്‍കാരിലും അടിച്ചേല്‍പിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ തലപ്പത്തുള്ളവരുടെ മനുഷ്യത്വരാഹിത്യത്തെയാണ് പ്രകടമാക്കുന്നത്. പല സര്‍വീസ് സംഘടനകളും ഇതിനകംതന്നെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന് നിര്‍ബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും പുറത്ത് പരസ്യമായും ഉന്നയിക്കുകയുണ്ടായി. പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധനയും വിലക്കയറ്റവും മറ്റുംകൊണ്ട് പൊറുതിമുട്ടുന്ന ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടുമുള്ള ഭീഷണിയായേ ഇതിനെ കാണാന്‍ കഴിയൂ. ജീവനക്കാരില്‍തന്നെ ഉന്നതരായ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും പോലും തങ്ങളുടെ ശമ്പളത്തിന്റെ ചെറിയൊരു പങ്ക് നല്‍കാമെന്നാണ് പരോക്ഷമായി പറയുന്നത്. കേരള കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നല്‍കിയതാകട്ടെ വെറും 500 രൂപ മാത്രവും. ഇനി പത്തു മാസമായി തുല്യതവണകളായി തുക നല്‍കാമെന്നും അല്ലാത്തവര്‍ വിസമ്മതപത്രം എഴുതി നല്‍കണമെന്നും പറഞ്ഞിട്ട്, അതു ചെയ്യാത്തവരെ ജോലിയില്‍ ശിക്ഷാനടപടി സ്വീകരിക്കാനാണോ ഇടതു സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റത്തിന് വിധേയമായി എന്നത് സംസ്ഥാനം ഭരിക്കുന്നവരുടെ വൈരനിര്യാതനബുദ്ധിയെയാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ശതകോടികളാണ് പലവിധയിനത്തിലായി സമ്പന്നരും വ്യവസായികളും സര്‍ക്കാരിലേക്ക് കുടിശികയായി നല്‍കാനുള്ളത്. ഇത് പിടിച്ചെടുക്കുന്നതിന് ഈ സര്‍ക്കാരിന് അനക്കവുമില്ല. ഒരു മാസമായിട്ടും ഒന്നും ചെയ്യാനാകാത്ത സര്‍ക്കാരിന് ജനങ്ങളുടെയും ജീവനക്കാരുടെയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനല്ലാതെ കേന്ദ്രത്തില്‍നിന്നും വിദേശത്തുനിന്നും ലഭിക്കേണ്ടതും ഉറപ്പു ലഭിച്ചതുമായ സംഭാവനകള്‍പോലും വാങ്ങിയെടുക്കാനായിട്ടില്ല.
സംസ്ഥാന സര്‍ക്കാറിനെ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സ്വകാര്യ ബാങ്കുകള്‍ റവന്യൂ റിക്കവറി നടത്തുന്നതുപോലെ ശമ്പളം പിടിച്ചെടുക്കരുതെന്നാണ് കോടതി പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസത്തിന് വേണമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിനെതിരായ ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു മാസത്തില്‍ കുറഞ്ഞതുക സ്വീകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. സംഭാവന നല്‍കാന്‍ തയ്യാറാണെന്നല്ലാതെ, അത് തരാന്‍ സമ്മതമല്ലാത്തവര്‍ അതെഴുതി നല്‍കണമെന്ന സര്‍ക്കാരിന്റെ വിചിത്രവാദം കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ചെറിയ തുക ശമ്പളമായും പെന്‍ഷനായും കൈപ്പറ്റുന്ന രോഗികളടക്കമുള്ളവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ ഈ തീട്ടൂരം പേടിസ്വപ്‌നമാണ്. മന്ത്രിമാരുടെ പ്രതിമാസ വേതനവും ചെറുതുക ശമ്പളംകൈപ്പറ്റുന്ന ജീവനക്കാരുടെ വരുമാനവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളിലുള്ളവര്‍പോലും പൂര്‍ണ മനസ്സോടെയല്ല ഒരുമാസത്തെ ശമ്പളം നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇനി നല്‍കിയവരാകട്ടെ സ്വന്തം സംഘടനയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാര്‍ എന്ന നിലക്കുമാണ്. ഇതിനുപകരം യു.ഡി.എഫാണ് ഇപ്പോള്‍ ഭരിക്കുന്നതെങ്കില്‍ എത്ര ഇടതു സംഘടനാംഗങ്ങള്‍ ഇത്തരമൊരു മഹാമനസ്‌കത കാട്ടുമായിരുന്നോ എന്നത് ആലോചനാമൃതമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending