Connect with us

Video Stories

നിര്‍ബന്ധിതമാകരുത് സംഭാവനകള്‍

Published

on

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പരിഹാരമായി നടത്തേണ്ട ദുരിതാശ്വാസത്തിനും നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍നിന്ന് അഹമിഹമികയാ ലഭിക്കുന്ന സംഭാവനകള്‍ക്ക് അവര്‍ക്ക് നന്ദി പറയുന്നതിന് പകരം ഈ സത്പ്രവൃത്തിയെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള നെറികെട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിലെ പേമാരിയും പ്രളയവും നേരിടുന്നതിന് ലോകത്തെ മലയാളികളും അല്ലാത്തവരുമായി ഇതിനകം 1200 കോടിയിലധികം രൂപയാണ് സംസ്ഥാനഖജനാവിലേക്ക് നല്‍കിയിട്ടുള്ളത്. ഏതാണ്ട് ഇതിന് സമാനമായ അളവില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും അവര്‍ കേരളത്തിലെത്തിക്കുകയുണ്ടായി. ഈ മഹാമനസ്‌കരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പെടും. ഇതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിരമിച്ചവരുമായ പത്തു ലക്ഷത്തോളം പേരില്‍ നിന്നായി ഇനിയും തുക പിരിച്ചെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതാണ്ട് അഞ്ചു ലക്ഷം പേരാണ് സര്‍ക്കാര്‍ ജീവനക്കാരായി കേരളത്തിലുള്ളത്. അത്രയും തന്നെ വരും പെന്‍ഷന്‍കാരും. 1800 കോടി രൂപയാണത്രെ ഇതുവഴി സര്‍ക്കാരിന് ലഭിക്കുക.
നാല്‍പതിനായിരം കോടിയുടെ നഷ്ടമാണ് കേരളത്തിന് പ്രളയം മൂലമുണ്ടായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇതിന്റെ രണ്ടിലൊരംശമേ ആകുന്നുള്ളൂ. കണക്കനുസരിച്ച്ാണ് 1210 കോടി രൂപ. ഇതിന്റെ നാലിലൊന്ന് 420 കോടി രൂപ ആദ്യ ഗഡുവായി ദുരിതാശ്വാസത്തിനായി നല്‍കിക്കഴിഞ്ഞു. പുനര്‍നിര്‍മാണത്തിനായി 816 കോടിയും. സര്‍ക്കാര്‍ ആദ്യഗഡുവായി പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെയും പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടുമില്ല. പൊളിഞ്ഞ പാതകളുടെ നവീകരണത്തിന് മാത്രം വേണ്ടത് നാലായിരം കോടി രൂപയാണത്രെ. ഇതും കയ്യിലുള്ള തുകയും കൂടി കണക്കാക്കുമ്പോള്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ഈ സമയത്താണ് കിട്ടിയ തക്കത്തിന് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ പിഴിയാന്‍ നോക്കുന്നത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച ആദ്യ ഗഡു പതിനായിരം രൂപ തന്നെ കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാറാണ് ജീവനക്കാരില്‍ നിന്ന് പണം പിടിച്ചുവാങ്ങാന്‍ വെമ്പല്‍കൊള്ളുന്നത്. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള മലയാളികളെല്ലാം തങ്ങള്‍ക്കാകുന്നവിധത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുതല്‍ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കു വരെ വിവിധ ഘട്ടങ്ങളില്‍ സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളായിട്ടുണ്ട്.
പ്രളയത്തിന് ഇരയായവരുടെ ഇടയില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നിരിക്കട്ടെ, എളുപ്പം കയ്യിട്ടുവാരാന്‍ കിട്ടുന്ന നിധി എന്ന നിലക്കാണ് സ്വന്തം ജീവനക്കാരുടെ നേര്‍ക്കുള്ള സര്‍ക്കാരിന്റെ ഈ നിര്‍ബന്ധിത സംഭാവനാപിരിവ്. ഒരു മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളമാണിത്. ഈ തുക പൂര്‍ണമായി കൈപ്പറ്റുന്ന ജീവനക്കാര്‍ തുലോം തുച്ഛമാണ്. പലര്‍ക്കും വായ്പവകയിലും മറ്റും പലവിധ പിടുത്തവും കഴിഞ്ഞ് ശമ്പളത്തിലെ പകുതിയോളം തുകയേ വീട്ടിലേക്കെത്തിക്കാനാകൂ എന്നിരിക്കെ അറിഞ്ഞുകൊണ്ട് ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥ ജീനക്കാരിലും പെന്‍ഷന്‍കാരിലും അടിച്ചേല്‍പിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ തലപ്പത്തുള്ളവരുടെ മനുഷ്യത്വരാഹിത്യത്തെയാണ് പ്രകടമാക്കുന്നത്. പല സര്‍വീസ് സംഘടനകളും ഇതിനകംതന്നെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന് നിര്‍ബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും പുറത്ത് പരസ്യമായും ഉന്നയിക്കുകയുണ്ടായി. പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധനയും വിലക്കയറ്റവും മറ്റുംകൊണ്ട് പൊറുതിമുട്ടുന്ന ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടുമുള്ള ഭീഷണിയായേ ഇതിനെ കാണാന്‍ കഴിയൂ. ജീവനക്കാരില്‍തന്നെ ഉന്നതരായ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും പോലും തങ്ങളുടെ ശമ്പളത്തിന്റെ ചെറിയൊരു പങ്ക് നല്‍കാമെന്നാണ് പരോക്ഷമായി പറയുന്നത്. കേരള കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നല്‍കിയതാകട്ടെ വെറും 500 രൂപ മാത്രവും. ഇനി പത്തു മാസമായി തുല്യതവണകളായി തുക നല്‍കാമെന്നും അല്ലാത്തവര്‍ വിസമ്മതപത്രം എഴുതി നല്‍കണമെന്നും പറഞ്ഞിട്ട്, അതു ചെയ്യാത്തവരെ ജോലിയില്‍ ശിക്ഷാനടപടി സ്വീകരിക്കാനാണോ ഇടതു സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റത്തിന് വിധേയമായി എന്നത് സംസ്ഥാനം ഭരിക്കുന്നവരുടെ വൈരനിര്യാതനബുദ്ധിയെയാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ശതകോടികളാണ് പലവിധയിനത്തിലായി സമ്പന്നരും വ്യവസായികളും സര്‍ക്കാരിലേക്ക് കുടിശികയായി നല്‍കാനുള്ളത്. ഇത് പിടിച്ചെടുക്കുന്നതിന് ഈ സര്‍ക്കാരിന് അനക്കവുമില്ല. ഒരു മാസമായിട്ടും ഒന്നും ചെയ്യാനാകാത്ത സര്‍ക്കാരിന് ജനങ്ങളുടെയും ജീവനക്കാരുടെയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനല്ലാതെ കേന്ദ്രത്തില്‍നിന്നും വിദേശത്തുനിന്നും ലഭിക്കേണ്ടതും ഉറപ്പു ലഭിച്ചതുമായ സംഭാവനകള്‍പോലും വാങ്ങിയെടുക്കാനായിട്ടില്ല.
സംസ്ഥാന സര്‍ക്കാറിനെ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സ്വകാര്യ ബാങ്കുകള്‍ റവന്യൂ റിക്കവറി നടത്തുന്നതുപോലെ ശമ്പളം പിടിച്ചെടുക്കരുതെന്നാണ് കോടതി പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസത്തിന് വേണമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിനെതിരായ ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു മാസത്തില്‍ കുറഞ്ഞതുക സ്വീകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. സംഭാവന നല്‍കാന്‍ തയ്യാറാണെന്നല്ലാതെ, അത് തരാന്‍ സമ്മതമല്ലാത്തവര്‍ അതെഴുതി നല്‍കണമെന്ന സര്‍ക്കാരിന്റെ വിചിത്രവാദം കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ചെറിയ തുക ശമ്പളമായും പെന്‍ഷനായും കൈപ്പറ്റുന്ന രോഗികളടക്കമുള്ളവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ ഈ തീട്ടൂരം പേടിസ്വപ്‌നമാണ്. മന്ത്രിമാരുടെ പ്രതിമാസ വേതനവും ചെറുതുക ശമ്പളംകൈപ്പറ്റുന്ന ജീവനക്കാരുടെ വരുമാനവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളിലുള്ളവര്‍പോലും പൂര്‍ണ മനസ്സോടെയല്ല ഒരുമാസത്തെ ശമ്പളം നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇനി നല്‍കിയവരാകട്ടെ സ്വന്തം സംഘടനയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാര്‍ എന്ന നിലക്കുമാണ്. ഇതിനുപകരം യു.ഡി.എഫാണ് ഇപ്പോള്‍ ഭരിക്കുന്നതെങ്കില്‍ എത്ര ഇടതു സംഘടനാംഗങ്ങള്‍ ഇത്തരമൊരു മഹാമനസ്‌കത കാട്ടുമായിരുന്നോ എന്നത് ആലോചനാമൃതമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending