Connect with us

Video Stories

നിര്‍ബന്ധിതമാകരുത് സംഭാവനകള്‍

Published

on

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പരിഹാരമായി നടത്തേണ്ട ദുരിതാശ്വാസത്തിനും നിര്‍മാണ ്രപവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍നിന്ന് അഹമിഹമികയാ ലഭിക്കുന്ന സംഭാവനകള്‍ക്ക് അവര്‍ക്ക് നന്ദി പറയുന്നതിന് പകരം ഈ സത്പ്രവൃത്തിയെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള നെറികെട്ട ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടിലെ പേമാരിയും പ്രളയവും നേരിടുന്നതിന് ലോകത്തെ മലയാളികളും അല്ലാത്തവരുമായി ഇതിനകം 1200 കോടിയിലധികം രൂപയാണ് സംസ്ഥാനഖജനാവിലേക്ക് നല്‍കിയിട്ടുള്ളത്. ഏതാണ്ട് ഇതിന് സമാനമായ അളവില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റും അവര്‍ കേരളത്തിലെത്തിക്കുകയുണ്ടായി. ഈ മഹാമനസ്‌കരില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പെടും. ഇതിനിടെയാണ് സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിരമിച്ചവരുമായ പത്തു ലക്ഷത്തോളം പേരില്‍ നിന്നായി ഇനിയും തുക പിരിച്ചെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഏതാണ്ട് അഞ്ചു ലക്ഷം പേരാണ് സര്‍ക്കാര്‍ ജീവനക്കാരായി കേരളത്തിലുള്ളത്. അത്രയും തന്നെ വരും പെന്‍ഷന്‍കാരും. 1800 കോടി രൂപയാണത്രെ ഇതുവഴി സര്‍ക്കാരിന് ലഭിക്കുക.
നാല്‍പതിനായിരം കോടിയുടെ നഷ്ടമാണ് കേരളത്തിന് പ്രളയം മൂലമുണ്ടായിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക ഇതിന്റെ രണ്ടിലൊരംശമേ ആകുന്നുള്ളൂ. കണക്കനുസരിച്ച്ാണ് 1210 കോടി രൂപ. ഇതിന്റെ നാലിലൊന്ന് 420 കോടി രൂപ ആദ്യ ഗഡുവായി ദുരിതാശ്വാസത്തിനായി നല്‍കിക്കഴിഞ്ഞു. പുനര്‍നിര്‍മാണത്തിനായി 816 കോടിയും. സര്‍ക്കാര്‍ ആദ്യഗഡുവായി പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെയും പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടുമില്ല. പൊളിഞ്ഞ പാതകളുടെ നവീകരണത്തിന് മാത്രം വേണ്ടത് നാലായിരം കോടി രൂപയാണത്രെ. ഇതും കയ്യിലുള്ള തുകയും കൂടി കണക്കാക്കുമ്പോള്‍ ഒരുതരത്തിലും പൊരുത്തപ്പെടുന്നില്ല. ഈ സമയത്താണ് കിട്ടിയ തക്കത്തിന് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ പിഴിയാന്‍ നോക്കുന്നത്.
ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രഖ്യാപിച്ച ആദ്യ ഗഡു പതിനായിരം രൂപ തന്നെ കൃത്യമായി വിതരണം ചെയ്യാത്ത സര്‍ക്കാറാണ് ജീവനക്കാരില്‍ നിന്ന് പണം പിടിച്ചുവാങ്ങാന്‍ വെമ്പല്‍കൊള്ളുന്നത്. സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള മലയാളികളെല്ലാം തങ്ങള്‍ക്കാകുന്നവിധത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുതല്‍ നാട്ടിലെ വിവിധ സന്നദ്ധ സംഘടനകള്‍ക്കു വരെ വിവിധ ഘട്ടങ്ങളില്‍ സംഭാവന നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളായിട്ടുണ്ട്.
പ്രളയത്തിന് ഇരയായവരുടെ ഇടയില്‍ സര്‍ക്കാര്‍ ജീവനക്കാരും ഉണ്ടെന്നിരിക്കട്ടെ, എളുപ്പം കയ്യിട്ടുവാരാന്‍ കിട്ടുന്ന നിധി എന്ന നിലക്കാണ് സ്വന്തം ജീവനക്കാരുടെ നേര്‍ക്കുള്ള സര്‍ക്കാരിന്റെ ഈ നിര്‍ബന്ധിത സംഭാവനാപിരിവ്. ഒരു മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത്. സെപ്തംബര്‍ മാസത്തെ ശമ്പളമാണിത്. ഈ തുക പൂര്‍ണമായി കൈപ്പറ്റുന്ന ജീവനക്കാര്‍ തുലോം തുച്ഛമാണ്. പലര്‍ക്കും വായ്പവകയിലും മറ്റും പലവിധ പിടുത്തവും കഴിഞ്ഞ് ശമ്പളത്തിലെ പകുതിയോളം തുകയേ വീട്ടിലേക്കെത്തിക്കാനാകൂ എന്നിരിക്കെ അറിഞ്ഞുകൊണ്ട് ഇത്തരമൊരു നിര്‍ബന്ധിതാവസ്ഥ ജീനക്കാരിലും പെന്‍ഷന്‍കാരിലും അടിച്ചേല്‍പിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ തലപ്പത്തുള്ളവരുടെ മനുഷ്യത്വരാഹിത്യത്തെയാണ് പ്രകടമാക്കുന്നത്. പല സര്‍വീസ് സംഘടനകളും ഇതിനകംതന്നെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നതിന് നിര്‍ബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ സംഘടനകള്‍ ഇക്കാര്യം സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും പുറത്ത് പരസ്യമായും ഉന്നയിക്കുകയുണ്ടായി. പെട്രോള്‍, ഡീസല്‍ നിരക്ക് വര്‍ധനയും വിലക്കയറ്റവും മറ്റുംകൊണ്ട് പൊറുതിമുട്ടുന്ന ജീവനക്കാരോടും അവരുടെ കുടുംബങ്ങളോടുമുള്ള ഭീഷണിയായേ ഇതിനെ കാണാന്‍ കഴിയൂ. ജീവനക്കാരില്‍തന്നെ ഉന്നതരായ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും പോലും തങ്ങളുടെ ശമ്പളത്തിന്റെ ചെറിയൊരു പങ്ക് നല്‍കാമെന്നാണ് പരോക്ഷമായി പറയുന്നത്. കേരള കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നല്‍കിയതാകട്ടെ വെറും 500 രൂപ മാത്രവും. ഇനി പത്തു മാസമായി തുല്യതവണകളായി തുക നല്‍കാമെന്നും അല്ലാത്തവര്‍ വിസമ്മതപത്രം എഴുതി നല്‍കണമെന്നും പറഞ്ഞിട്ട്, അതു ചെയ്യാത്തവരെ ജോലിയില്‍ ശിക്ഷാനടപടി സ്വീകരിക്കാനാണോ ഇടതു സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റത്തിന് വിധേയമായി എന്നത് സംസ്ഥാനം ഭരിക്കുന്നവരുടെ വൈരനിര്യാതനബുദ്ധിയെയാണ് വെളിച്ചത്താക്കിയിരിക്കുന്നത്. ശതകോടികളാണ് പലവിധയിനത്തിലായി സമ്പന്നരും വ്യവസായികളും സര്‍ക്കാരിലേക്ക് കുടിശികയായി നല്‍കാനുള്ളത്. ഇത് പിടിച്ചെടുക്കുന്നതിന് ഈ സര്‍ക്കാരിന് അനക്കവുമില്ല. ഒരു മാസമായിട്ടും ഒന്നും ചെയ്യാനാകാത്ത സര്‍ക്കാരിന് ജനങ്ങളുടെയും ജീവനക്കാരുടെയും പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനല്ലാതെ കേന്ദ്രത്തില്‍നിന്നും വിദേശത്തുനിന്നും ലഭിക്കേണ്ടതും ഉറപ്പു ലഭിച്ചതുമായ സംഭാവനകള്‍പോലും വാങ്ങിയെടുക്കാനായിട്ടില്ല.
സംസ്ഥാന സര്‍ക്കാറിനെ സാലറി ചലഞ്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ദുരിതാശ്വാസത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ളയെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. സ്വകാര്യ ബാങ്കുകള്‍ റവന്യൂ റിക്കവറി നടത്തുന്നതുപോലെ ശമ്പളം പിടിച്ചെടുക്കരുതെന്നാണ് കോടതി പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസത്തിന് വേണമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിനെതിരായ ഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു മാസത്തില്‍ കുറഞ്ഞതുക സ്വീകരിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. സംഭാവന നല്‍കാന്‍ തയ്യാറാണെന്നല്ലാതെ, അത് തരാന്‍ സമ്മതമല്ലാത്തവര്‍ അതെഴുതി നല്‍കണമെന്ന സര്‍ക്കാരിന്റെ വിചിത്രവാദം കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. ചെറിയ തുക ശമ്പളമായും പെന്‍ഷനായും കൈപ്പറ്റുന്ന രോഗികളടക്കമുള്ളവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിന്റെ ഈ തീട്ടൂരം പേടിസ്വപ്‌നമാണ്. മന്ത്രിമാരുടെ പ്രതിമാസ വേതനവും ചെറുതുക ശമ്പളംകൈപ്പറ്റുന്ന ജീവനക്കാരുടെ വരുമാനവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകളിലുള്ളവര്‍പോലും പൂര്‍ണ മനസ്സോടെയല്ല ഒരുമാസത്തെ ശമ്പളം നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. ഇനി നല്‍കിയവരാകട്ടെ സ്വന്തം സംഘടനയുടെയും പാര്‍ട്ടിയുടെയും സര്‍ക്കാര്‍ എന്ന നിലക്കുമാണ്. ഇതിനുപകരം യു.ഡി.എഫാണ് ഇപ്പോള്‍ ഭരിക്കുന്നതെങ്കില്‍ എത്ര ഇടതു സംഘടനാംഗങ്ങള്‍ ഇത്തരമൊരു മഹാമനസ്‌കത കാട്ടുമായിരുന്നോ എന്നത് ആലോചനാമൃതമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending