Connect with us

Video Stories

ഇന്ത്യയുടെ സ്വഭാവം മാറ്റാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്

Published

on

ഡോ. രാംപുനിയാനി

വിദേശ രാജ്യങ്ങളില്‍ അടുത്തിടെ നടത്തിയ പര്യടന പരമ്പരക്കിടയില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയുടെ സ്വഭാവം തന്നെ മാറ്റാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ പിടിച്ചടക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു സംഘടനയും രാജ്യത്തില്ല…അറബ് ലോകത്ത് പ്രവര്‍ത്തിച്ചുവരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ക്ക് സമാനമാണിത്. എല്ലാ സ്ഥാപനങ്ങളിലൂടെയും ഒരു പ്രത്യയശാസ്ത്രം എല്ലാവിധത്തിലും പ്രവര്‍ത്തിക്കണം, ഒരു ആശയം മറ്റെല്ലാ ആശയങ്ങളെയും തകര്‍ക്കണം എന്നതാണ് ആ ആശയം. അന്‍വര്‍ സാദാത്തിന്റെ കൊലപാതകത്തിനു ശേഷം മുസ്‌ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചു; മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം ആര്‍.എസ്.എസും നിരോധിക്കപ്പെട്ടു… ഈ സംഘടനകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നില്ല എന്നതാണ് ഏറ്റവും രസകരമായ കാര്യം’ ബി.ജെ.പി വക്താവ് സംബിത് പത്ര ഇതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ:് ‘രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയ്.. തുടങ്ങിയവര്‍ക്ക് ആര്‍.എസ്.എസ് പശ്ചാത്തലമുണ്ടായിരുന്നു. ഒരു ഇസ്‌ലാമിസ്റ്റ് സംഘടനയുമായി ഗാന്ധിജിയെ താരതമ്യം ചെയ്തത് ക്ഷമിക്കാനാകാത്തതാണ്’.
ഇന്ത്യയെ മനസ്സിലാക്കാത്ത ഒരാള്‍ക്ക് ആര്‍.എസ്.എസിനെ മനസ്സിലാക്കാന്‍ കഴിയില്ലെന്ന് സംഘ്പരിവാര ചിന്തകള്‍ തലക്കുപിടിച്ച ചിലര്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ് രാഷ്ട്രീയത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇതുപോലെ വിവിധ വിശകലനങ്ങള്‍ നടന്നിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നിലുള്ള രാഷ്ട്രീയം തുറന്നുകാട്ടുന്നതിന് പണ്ഡിതന്മാരും രാഷ്ട്രമീമാംസകരും ശ്രമം നടത്തിയിരുന്നു. ആര്‍.എസ്.എസ് കേവലമൊരു രാഷ്ട്രീയ സംഘടനയല്ല, രാഷ്ട്രീയ സംഘടനക്കും മുകളിലുള്ളതാണത്. അതിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പി അവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും അസംഖ്യം സംഘടനകളുടെയും ചെറിയൊരു ഘടകം മാത്രമാണ്. ആര്‍.എസ്.എസുമായി അംഗീകാരം നേടിയ സംഘടനകളെല്ലാം രാജ്യത്തിനായി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ബി.ജെ.പിയിലെ സുദാന്‍ശു മിത്തല്‍ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയത്.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് നൂറു കണക്കിന് സംഘടനകള്‍ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഈ സംഘടനകളുടെ കൗശലപൂര്‍ണമായ പങ്ക് എന്താണെന്ന് പറയേണ്ടതില്ല, സാമൂഹ്യ സംഘങ്ങള്‍ക്ക് ആവശ്യമായതോ ഉചിതമായതോ ആയല്ല പലതും പ്രവര്‍ത്തിക്കുന്നതെന്ന് കാണാന്‍ കഴിയും. അത്തരമൊരു ആശയം ഒരാളുടെ മനസ്സിലേക്കു വരുന്നതിന് നല്ല ഉദാഹരണമാണ് ആര്‍.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത ഭാരതീയ കിസാന്‍ സംഘ്. ആഴത്തിലുള്ള കാര്‍ഷിക പ്രതിസന്ധി പ്രതിഫലിപ്പിക്കുന്ന കര്‍ഷക ആത്മഹത്യയുടെ രൂപത്തിലും മറ്റും നടക്കുന്ന കര്‍ഷകരുടെ കഷ്ടപ്പാടുകള്‍ക്ക് സാക്ഷിയാസേണ്ടി വന്നാല്‍ ഇത് ബോധ്യമാകും. കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്നോ ഗ്രാമീണ മേഖലയിലെ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തേണ്ടത് എങ്ങനെയെന്നോ തരത്തിലുള്ള ശബ്ദം ഈ സംഘടനയില്‍നിന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ആദിവാസികള്‍ക്കിടയില്‍ ഈ സംഘടനയുടെ അജണ്ടയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതാണ്. ഈ പ്രദേശങ്ങളില്‍ ക്രിസ്തീയ വിരുദ്ധ അക്രമങ്ങള്‍ വളരുന്നതിനെക്കുറിച്ച് ഒരുപാട് കേള്‍ക്കുമ്പോഴും ആദിവാസികളുടെ പാര്‍ശ്വവത്കരണത്തെക്കുറിച്ചും സ്ഥാനഭ്രംശത്തെക്കുറിച്ചും ആര്‍.എസ്.എസിന്റെ അഫിലിയേറ്റഡ് സംഘടനകള്‍ ശബ്ദമുയര്‍ത്തുന്നില്ലെന്ന് മനസ്സിലാക്കാനാകും.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ആര്‍.എസ്.എസ് അവകാശപ്പെടുന്നുണ്ട്. ദുരന്ത ഭൂമിയില്‍ ആദ്യമെത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന രൂപത്തില്‍ വാര്‍ത്ത നല്‍കി മാധ്യമങ്ങള്‍ അവരുടെ അവകാശം പൊതുവേ പരിപാലിക്കുന്നു. എന്തായാലും ഇത് കേരളത്തില്‍ നമുക്ക് ദൃശ്യമായില്ല. സന്നദ്ധ പ്രവര്‍ത്തന മേഖലകളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് കൗതുകകരമായ വസ്തുത. പക്ഷേ, ആര്‍.എസ്.എസിനും മുസ്‌ലിം ബ്രദര്‍ഹുഡിനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വെറും ഉപരിവിപ്ലവമാണ്. സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നതിന് പ്രത്യേക തരത്തിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് അവരുടെ പ്രധാന അജണ്ട. എല്ലാരും തുല്യരാണെന്ന ജനാധിപത്യ സ്വത്വത്തെ എതിര്‍ക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി കൊണ്ടുവരിക എന്നതാണ് ആര്‍.എസ്.എസിന്റെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെയും പദ്ധതി. തീര്‍ച്ചയായും ഇവ രണ്ടും ക്ലോണ്‍ ചെയ്‌തെടുത്തതല്ല; ഇവരുടെ രാഷ്ട്രീയ അജണ്ടകള്‍ സമാനമാണെന്ന സവിശേഷത ഇപ്പോഴുമുണ്ട്. ആര്‍.എസ്.എസിന് വിപുലമായ സംവിധാനങ്ങളുണ്ടെങ്കിലും അതിന്റെ പ്രധാന അജണ്ട ഇന്ത്യന്‍ ഭരണഘടനാമൂല്യങ്ങളെ പാശ്ചാത്യമെന്ന നിലയില്‍ കണക്കാക്കുകയും സമൂഹത്തെ പുരാണ തിരുവെഴുത്തുകളുടെ മൂല്യങ്ങളിലേക്ക് തള്ളിവിടുകയും ലക്ഷ്യമിടുന്ന ഹിന്ദു ദേശീയത തന്നെയായി നിലനില്‍ക്കുകയാണ്. എന്താണ് ഇസ്‌ലാമിക് ബ്രദര്‍ഹുഡിന്റെ ആഗ്രഹമെന്ന് നോക്കാം. സമത്വത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ എതിര്‍ക്കുന്നതില്‍ സമാന്തരമായി അത് നിലകൊള്ളുന്നു. ജനാധിപത്യ സ്ഥാപനങ്ങളെ പാശ്ചാത്യമെന്ന നിലയില്‍ അഭിസംബോധന ചെയ്യുന്നു.
കഴിഞ്ഞ സുവര്‍ണ കാലഘട്ടത്തിലും അവര്‍ പാശ്ചാത്യമെന്ന് പറയുന്ന മൂല്യങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ആധുനിക കാലത്തും ആര്‍.എസ്.എസും ഇസ്‌ലാമിക് ബ്രദര്‍ഹുഡും പുരുഷന്മാര്‍ക്കു മാത്രമായുള്ള സംഘടനകളാണ്. ഇരു സംഘടനകളെയും താരതമ്യം ചെയ്യുന്നതില്‍ ഇത് നിര്‍ണായക നിര്‍വചനമാണ്. ആര്‍.എസ്.എസ് പ്രചാരകരെ പരിശീലിപ്പിച്ച്, ആര്‍.എസ്.എസ് അജണ്ടയില്‍ വേരൂന്നിയ വ്യത്യസ്തമായ ഔപചാരിക ഘടനകളുള്ള വിവിധ സഘടനകളിലേക്ക് വഴിതിരിച്ചുവിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മിക്ക പ്രവര്‍ത്തനങ്ങളും അവരുടെ കുടക്കീഴില്‍ തന്നെയായിരിക്കാം. 1920കളില്‍ അമേരിക്കയില്‍ നിന്നുവന്ന ക്രിസ്ത്യന്‍ മതമൗലിക വാദവുമായി ഇതിന് സമാന സവിശേഷതകളുള്ളതായി ഇവിടെ ചേര്‍ക്കാന്‍ കഴിയും. പ്രത്യേകിച്ചും കോളോണിയല്‍ സമൂഹത്തിനു ശേഷം. സംഘടനകള്‍ മതത്തിന്റെ പേരില്‍ അവരുടെ നിയമസാധുത സാധിക്കുന്നു. സമത്വ മൂല്യങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1885 ല്‍ ആരംഭിച്ചപ്പോള്‍ എല്ലാ മത വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ദേശീയ രാഷ്ട്രമെന്ന സങ്കല്‍പ്പമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എല്ലാവര്‍ക്കും തുല്യതയും ലക്ഷ്യംവെച്ചിരുന്നു.
ഉന്നത കുത്തകകളും മധ്യവര്‍ഗ വിഭാഗങ്ങളും ചേര്‍ന്ന് ഫ്യൂഡല്‍ ഭൂ പ്രഭു വിഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച ഹിന്ദു മഹാസഭ- ആര്‍.എസ്.എസ് ഇതിനു വിപരീതമാണ്. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായും ഇന്ത്യന്‍ ഭരണഘടനയില്‍ അന്തര്‍ലീനമായ മൂല്യങ്ങളെ എതിര്‍ക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ കൂട്ടുപിടിച്ച് സുഗമമായ തൊഴില്‍ വിഭജനത്തിനും തെറ്റായ രീതിയില്‍ വിശ്വാസം പഠിപ്പിക്കുന്നതും ഉറപ്പാക്കാന്‍ ആര്‍.എസ്.എസ് കൂടുതല്‍ ബുദ്ധിപൂര്‍വമായ രീതിയില്‍ നിരവധി സംഘടനകളെ അവതരിപ്പിച്ചു. അങ്ങനെയാണ് മുസ്‌ലിം ബ്രദര്‍ഹുഡ്, ആര്‍.എസ്.എസ് സംഘടനകളുടെ സമാനതകള്‍.
കോവിന്ദ്, വാജ്‌പേയി, ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി തുടങ്ങിയവരുടെ ആര്‍.എസ്.എസ് പശ്ചാത്തലം സഹനീയമല്ലാത്തതാണെന്ന് വിളിച്ചുപറയുന്നുണ്ട് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച സംബിത് പത്ര. പത്രയുടെ പട്ടികയിലെ സ്ഥാനം അഭിനന്ദനാര്‍ഹമാണ്. മഹാത്മാഗാന്ധിയെ വധിച്ച ഗോദ്‌സെ, പാസ്റ്റര്‍ സ്റ്റെയിന്‍സിനെ വധിച്ച ധാരാസിങ്, പബ്ബില്‍ സന്ദര്‍ശനം നടത്തിയ പെണ്‍കുട്ടിയെ ആക്രമിച്ച ശ്രീരാമ സേനയിലെ പ്രമോദ് മുത്തലിഖ് തുടങ്ങിയവര്‍ക്കും ആര്‍.എസ്.എസിന്റെയോ അവരുടെ കൂട്ടുകെട്ട് സംഘടനകളുടെയോ പശ്ചാത്തലമുണ്ടെന്ന് പത്ര ലിസ്റ്റില്‍ സൂചിപ്പിച്ചില്ല എന്നതാണ് കൂടുതല്‍ സ്പഷ്ടമായി കാണുന്നത്. ചില രാജ്യങ്ങളില്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി മുദ്രകുത്തിയപ്പോള്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രചാരകുമാര്‍ ജയിലിലാണെന്നോര്‍ക്കണം. തീര്‍ച്ചയായും പുരുഷന്‍മാര്‍ക്ക് മാത്രമായുള്ള രണ്ട് സംഘടനകള്‍ക്കും സമാനതകളേറെയുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ എതിര്‍ക്കുകയെന്നതാണ് രണ്ടിന്റെയും പൊതുവായ ലക്ഷ്യം. തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ രണ്ടു സംഘടനകളും മതത്തിന്റെ സ്വത്വം ഉപയോഗപ്പെടുത്തുന്നു; സംഘടനയുടെ രൂപവും പ്രകടനങ്ങളും വ്യത്യസ്തമാണെങ്കിലും.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending