Video Stories
യുഎസ് വിവരങ്ങള്‍ ചൈന ഹാക്ക് ചെയ്യുന്നതായി ആരോപണം

വാഷിങ്ടണ്‍: കമ്പ്യൂട്ടറുകളിലെ മദര്‍ ബോര്‍ഡില്‍ കുഞ്ഞന്‍ ചിപ്പുകള്‍ ഒളിപ്പിച്ചുവെച്ച് അമേരിക്കന്‍ കമ്പനികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സുപ്രധാന വിവരങ്ങള്‍ ഹാക്ക് ചെയ്യുന്നതായി ചൈനക്കെതിരെ ഗുരുതരമായ ആരോപണം. ആപ്പിള്‍, ആമസോണ്‍, സൂപ്പര്‍മൈക്രോ തുടങ്ങിയ ഭീമന് കമ്പനികളുടെയും എഫ്.ബി.ഐ, സി.ഐ.എ, പ്രതിരോധ വകുപ്പ് തുടങ്ങി സര്‍ക്കാര്‍ ഏജന്‍സികളുടെയും വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു എന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആമസോണിന്റെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ എലമെന്റല്‍ ടെക്നോളജീസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കമ്പ്യൂട്ടറുകളുടെ മദര്ബോര്ഡില് ഒളിപ്പിച്ചുവെച്ച ചിപ്പുകള്‍ കണ്ടെത്തിയത്. ചിപ്പുകള്‍ക്ക് വലുപ്പം തീരെ ചെറുതായിരുന്നത്രേ. ആമസോണിന്റെ പ്രൈം വിഡിയോകള്‍ക്ക് വേണ്ടിയാണ് എലമെന്റല്‍ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭം കമ്പനി ആരംഭിക്കുന്നത്. സൂപ്പര്‍മൈക്രോ എന്ന കമ്പനിയില്‍ നിന്നാണ് ഇതിനായി സോഫ്റ്റ് വെയറുകളും സെര്‍വറുകളും ആമസോണ്‍ വാങ്ങിയത്. ഇവയുടെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കാനഡയിലെ ഒന്റാറിയോയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് മദര്‍ബോര്‍ഡുകളുടെ യഥാര്‍ത്ഥ ഡിസൈനില്‍ ഇല്ലാത്ത ചെറിയ ചിപ്പുകള്‍ ഉള്ളതായി കണ്ടെത്തിയത്.
ലോക വിപണിയിലെ 70 ശതമാനത്തോളം കമ്പ്യൂട്ടറുകളും മൊബൈലുകളും നിര്‍മ്മിക്കുന്നത് ചൈനയാണ്. ഇത് തന്നെയാണ് സംശയത്തിന്റെ വിരലുകള്‍ ചൈനയ്ക്ക് നേരെ ചൂണ്ടുന്നത്. സൂപ്പര്‍മൈക്രോ കമ്പനിക്ക് വേണ്ടി സെര്‍വറുകളും മദര്‍ബോര്‍ഡുകളും നിര്‍മ്മിക്കുന്ന ചൈനീസ് ഫാക്ടറികളില്‍ വെച്ചാണ് ചിപ്പുകള്‍ ഘടിപ്പിച്ചത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ സൂപ്പര്‍ മൈക്രോ മദര്‍ബോര്‍ഡുകള്‍ ചൈനീസ് ചാരന്മാര്ക്ക് കടന്നുകയറാനും, ഹാക്കിംഗ് നടത്താനും അവസരം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതര്‍ബോര്‍ഡ് ഉപയോഗിക്കുന്ന എല്ലായിടത്തും ചാരപ്രവര്‍ത്തനം നടത്താന്‍ ഇതുവഴി ചൈനയ്ക്ക് കഴിയുന്നുവെന്നും പറയപ്പെടുന്നു. സെര്‍വറുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഉടനെ ഈ കുഞ്ഞു ചിപ്പുകള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രധാന പ്രോഗ്രാമുകളില്‍ മാറ്റം വരുത്തും. കൂടുതല്‍ നിര്‍ദേശങ്ങളും കോഡുകളും സ്വീകരിക്കാനാവും വിധം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തി കൊടുക്കാനും കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ആരോപണം ആപ്പിളും ആമസോണും സൂപ്പര്‍മൈക്രോ കമ്പനിയും നിഷേധിച്ചു.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു