Connect with us

Video Stories

ലാപ്‌ടോപ്പ് ബാറ്ററിയുടെ ജീവന്‍ കൂട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

Published

on

ലാപ്‌ടോപ്പ് ബാറ്ററിയുടെ ആയുസ്‌കൂട്ടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ വിപണിയിലുള്ള ഏതാണ്ട് എല്ലാ ലാപ്‌ടോപ്പുകളിലും ഉപയോഗിക്കുന്നത് ലിഥിയം ഇയാണ്‍ (ലി-ഇയോണ്‍) ബാറ്ററിയാണ്. അതുകൊണ്ടുതന്നെ ബാറ്ററി സംരക്ഷണത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട രണ്ടു വസ്തുതകളുണ്ട്. ചാര്‍ജിംഗും ചൂടും. ചാര്‍ജ് ചെയ്യുന്ന രീതിയും ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലെ ചൂടും ബാറ്ററിയുടെ ജീവിത ദൈര്‍ഘ്യം തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.

താപനില കുറഞ്ഞ അന്തരീക്ഷത്തില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത് ബാറ്ററിക്ക് ദോഷകരമാണ് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. തണുപ്പുകാലത്ത് കാര്‍ സ്റ്റാര്‍ട്ടാകാന്‍ വൈകുന്ന അനുഭവമായിരിക്കും ഈ ധാരണക്ക് അടിസ്ഥാനം. എന്നാല്‍ ലി-ഇയോണ്‍ ബാറ്ററി ചൂടില്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് അതിവേഗം ചോരുകയും ബാറ്ററിയുടെ ആയുസ്സിനെ ബാധിക്കുകയും ചെയ്യുന്നു.

ലാപ്‌ടോപ്പ് വേഗം ചൂടാകാനുള്ള ഒരു പ്രധാന കാരണം, അതിന്റെ ഫാനില്‍നിന്നുള്ള കാറ്റ് സുഗമമായി പുറത്തു പോകാത്തതാണ്. കാറ്റ് പുറത്തുപോകുന്ന ഭാഗം ചുമരിനോട് ചാരിയോ മറ്റോ വെക്കുന്നതും ആ ഭാഗത്ത് വല്ലതും അടഞ്ഞിരിക്കുന്നതും ബാറ്ററിയെ കൊന്നേക്കും.
അതുപോലെ ഉറച്ച പ്രതലത്തില്‍ മാത്രം ലാപ്‌ടോപ്പ് ഉപയോഗിക്കുക. കുഷ്യന്‍, ബെഡ്ഡ്, തലയിണ തുടങ്ങിയ സ്‌പോഞ്ചി പ്രതലത്തില്‍ ഉപയോഗിക്കുമ്പോള്‍ വായുഗതാഗതത്തെ പ്രതികൂലിമായി ബാധിക്കുന്നു. ‘മടിത്തട്ടില്‍ വെച്ചുപയോഗിക്കുന്നത്’ എന്നാണ് ലാപ്‌ടോപ്പിന്റെ അര്‍ത്ഥമെങ്കിലും അത്തരത്തിലുള്ള ഉപയോഗം ഒട്ടും ഗുണകരമല്ല.

കൃത്യസമയത്ത്, ശരിയായ രീതിയില്‍ ചാര്‍ജ് ചെയ്യുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. എല്ലാ സമയവും പ്ലഗ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവരെ കാണാം. ഇതൊരു തെറ്റായ പ്രവണതയാണ്. ബാറ്ററി ചൂടാകാനിടയാക്കും എന്നതാണ് ഇതിന്റെ പ്രശ്‌നം.
ഓഫീസിലും മറ്റും ദീര്‍ഘസമയം മേശയില്‍ വെച്ച് ഉപയോഗിക്കുകയാണെങ്കില്‍ ബാറ്ററി അഴിച്ചുവെക്കുന്നതാണ് ഏറ്റവും നല്ലത്. ഒരു 40-50 ശതമാനം ചാര്‍ജുള്ളപ്പോഴായിരിക്കണം ഊരിവെക്കേണ്ടത്. അതുപോലെ, നൂറു ശതമാനം ചാര്‍ജുള്ളപ്പോള്‍ ലാപ് എടുത്തുവെക്കരുത്. പകുതിയോളം ചാര്‍ജ് നഷ്ടപ്പെട്ട ശേഷം എടുത്തുവെക്കുന്നതാണ് ദീര്‍ഘാടിസ്ഥാനത്തിലുള്ള ആയുസ്സിന് നല്ലത്.
80 ശതമാനത്തിനു മുകളില്‍ ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ ലാപ്‌ടോപ്പ് ബാറ്ററിയില്‍ തന്നെ പ്രവര്‍ത്തിപ്പിക്കുക. 20 ശതമാനത്തിനു താഴെ എത്തിയാല്‍ മാത്രം പ്ലഗ് ഇന്‍ ചെയ്യുക. പ്ലഗ് ഇന്നിലാകുമ്പോള്‍ സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്തുവെക്കുന്നതാണ് നല്ലത്.

ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളെപ്പോലെ ‘റഫ് ആന്റ് ടഫ്’ ഉപയോഗത്തിന് ചേര്‍ന്നതല്ല ലാപ്‌ടോപ്പ് / നോട്ട്ബുക്കുകളുടെ നിര്‍മാണ ഘടന. അതിനാല്‍, ഉപയോഗത്തിലും പെരുമാറ്റത്തിലും പ്രത്യേക ശ്രദ്ധതന്നെ നല്‍കേണ്ടതുണ്ട്. മിക്ക ലാപ്‌ടോപ്പുകളിലും ഏറ്റവും വലിയ ഊര്‍ജ ഉപഭോക്താവ് സ്‌ക്രീന്‍ അഥവാ ബാക്ക്‌ലൈറ്റ് ആണ്. എല്‍.സി.ഡി / എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ ഊര്‍ജ ഉപയോഗം താരതമ്യേന കുറവാണെന്നു പറയാറുണ്ടെങ്കിലും ബാറ്ററിയില്‍ ഉപയോഗിക്കുമ്പോള്‍ സ്‌ക്രീന്‍ തെളിച്ചത്തോടെ ഉപയോഗിക്കുന്നത് നല്ല രീതിയല്ല.
സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ്സ് കുറച്ചുവെച്ചാല്‍ 30 മിനുട്ടോളം അധിക മിനുട്ടുകള്‍ ലാഭിക്കാന്‍ കഴിയും. വിന്‍ഡോസ് ലാപ്‌ടോപ്പുകളില്‍ കീഴ്‌വശത്തുള്ള ടാസ്‌ക്ബാറിലെ ബാറ്ററി ഓപ്ഷന്‍ തുറന്ന് സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് കുറക്കാം. ംശിറീം െസല്യ -യും ഃ -ഉം ഒന്നിച്ചമര്‍ത്തിയാലും ഈ ഓപ്ഷന്‍ ലഭിക്കും.

നിരവധി പ്രോഗ്രാമുകള്‍ ഒന്നിച്ച് റണ്‍ ചെയ്യുന്ന അലസ സ്വഭാവം ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോള്‍ ഒന്ന് മാറ്റിപ്പിടിക്കണം. ആവശ്യമുള്ള പ്രോഗ്രാമുകള്‍ മാത്രം തുറന്നുവെക്കുക. പശ്ചാത്തലത്തില്‍ തുറന്നിരിക്കുന്ന പ്രോഗ്രാമുകള്‍ നാമറിയാതെ ബാറ്ററി കുടിച്ചു തീര്‍ക്കും.
ആവശ്യമില്ലാത്ത സമയങ്ങളില്‍ വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയവ ഓപ്പണ്‍ ആയി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. വൈഫൈ കണക്ട് ചെയ്ത് നെറ്റ് തുറന്ന ശേഷം ഏതെങ്കിലും പേജില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെങ്കില്‍ വൈഫൈ ഡിസേബിള്‍ ചെയ്യുന്നതാണ് നല്ലത്. നെറ്റ് ആവശ്യം വരുമ്പോള്‍ മാത്രം വീണ്ടും ഓണ്‍ ചെയ്യാമല്ലോ.
സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാത്ത സമയങ്ങളില്‍ വോള്യം ലെവല്‍ താഴ്ത്തിവെക്കുകയോ മ്യൂട്ട് ആക്കുകയോ ചെയ്യുക.
പുറമെ നിന്ന് ചേര്‍ക്കുന്ന യു.എസ്.ബി കീബോഡ്, യു.എസ്.ബി മൗസ് തുടങ്ങിയവയും എക്‌സ്‌റ്റേണല്‍ മെമ്മറി സ്‌റ്റോറേജുകളും ആവശ്യം കഴിഞ്ഞാലുടന്‍ വേര്‍പ്പെടുത്തുക. സി.ഡിയും ഡി.വി.ഡിയും അതിന്റെ ഡ്രൈവില്‍ സൂക്ഷിക്കരുത്. ഇത് ഡ്രൈവ് കേടാകുന്നതിനു പുറമെ ബാറ്ററിയെയും പ്രതികൂലമായി ബാധിക്കുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending