Video Stories
ശരീഅത്തിനെതിരായ നിയമങ്ങള്‍ ഭരണഘടനാലംഘനം
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ശരീഅത്തിനെതായ നിയമങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇത് വളരെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ശക്തമായ ലംഘനമാണ് മുത്തലാഖ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്.
മുത്തലാഖ് ബില്‍ അവതരണത്തോടുള്ള തടസ്സവാദം പാര്‍ലമെന്റില്‍ ശക്തമായാണ് മുസ്ലിംലീഗ് ഉന്നയിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളെ എക്കാലവും മുസ്ലിംലീഗ് അതി ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായ നീലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍തൊട്ട് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സകല ശ്രമങ്ങളും നടത്തിവരികയാണ്. ശരീഅത്തിനെതിരായ ഓരോ നീക്കവും ഇതിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 25 മതപരമായ വിശ്വാസത്തിനും ആചാരത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമ പ്രകാരം നിര്‍വഹിക്കേണ്ടതാണ്. മുസ്ലിം വ്യക്തി നിയമത്തിനാകട്ടെ 25 ാം വകുപ്പിന്റെ പരിരക്ഷയും ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇങ്ങനെയൊരു ബില്‍ അവതരിപ്പിക്കാന്‍ തന്നെ ഭരണഘടന ഭേദഗതി ബില്‍ എന്ന നിലയില്‍ കൊണ്ടുവരാനേ അവകാശമുള്ളൂ. ഇതിന് പുറമെ 1986 ലെ ബില്ലിന്റെ ലംഘനവുമാണ്. ഈ ബില്‍ തീര്‍ത്തും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണ്. വിവാഹ മോചനം സംബന്ധിച്ച നിയമം തന്നെ ക്രിമിനല്‍ വകുപ്പായി ചേര്‍ത്തിരിക്കുകയാണ്. ഈ പ്രകടമായ കാരണങ്ങളാല്‍ ബില്ലിന്റെ അവതരണത്തെ അതിശക്തമായാണ് എതിര്‍ത്തത്.
ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മുസ്ലിംലീഗ് അംഗങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ കുറച്ചൊന്നുമല്ല ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍ ഇവിടെ കുറിക്കട്ടെ: ‘ഞാന്‍ ഈ ബില്ലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ മുത്തലാഖിന്വേണ്ടി വാദിക്കുന്നവരായി ചിലര്‍ വ്യഖ്യാനിക്കുകയാണ്. നമ്മളീ നിയമ നിര്‍മാണ സഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അതിന്റെ അത്യാവശ്യത്തെകുറിച്ചാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ ഇവിടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് മുത്തലാഖാണ് ഏറ്റവും സുപ്രധാന പ്രശ്നം എന്നാണ്. മുസ്ലിംകളുടെ ശതമാനം തന്നെ ഇന്നാട്ടില് എത്രയാണ്? പതിനാറോ പതിനേഴോ വരും. അതില്‍ ത്വലാഖ് എത്ര വരും, മുത്തലാഖ് എത്ര വരും. നിങ്ങള്‍ ഈ ഒരു ബില്ലിന്റെ കാര്യത്തില്‍ അനാവശ്യ ധൃതി കാണിക്കുകയാണ്. ഈ സഭ ഒട്ടനേകം നിയമ നിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ സഭയുടെ പവിത്രതയെ തന്നെ തകിടംമറിക്കുകയാണ്. ഈ ബില്ലിനെ സംബന്ധിച്ചു പറയുമ്പോള്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് വിധി തന്നെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് എന്തിനാണ് ഇങ്ങനെ ഒരു നിയമം? നിങ്ങള്‍ക്ക് ഈ കര്യത്തിലുള്ളത് വ്യക്തമായ ദുരുദ്ദേശമാണ്. ഇത് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ ഉദ്ദേശം ഏക സിവില്‍കോഡിനു വഴി ഒരുക്കുക തന്നെയാണ്. ഞാന്‍ ഈ പറയുന്നത് ഇവിടെ സംസാരിച്ച എം.ജെ അക്ബറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുതന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത് ഇല്ല എന്നാണ്. അദ്ദേഹം പറയുന്നത് ശരീഅത് എന്നത് ഖുര്‍ആനിന്റെയോ നബിചര്യയുടെയോ അടിസ്ഥാനത്തില്‍ ഉള്ളതല്ല എന്നുള്ളതാണ്. ഇങ്ങനെ പറയുന്നത് അദ്ദേഹത്തിന് അറിവില്ലാത്തത്കൊണ്ടാണ്. ശരീഅത്ത് എന്നാല്‍ ഖുര്‍ആനും നബിചര്യയും തന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത്ത് ഒരു ജീവിത പദ്ധതിയാണ് എന്നതാണ്. അത് ഭേദഗതി വരുത്താവുന്നതുമാണ് എന്നുമാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മയും ഏക സിവില്‍കോഡ് നടപ്പിലാക്കാനുമുള്ള നിങ്ങളുടെ താല്പര്യവും ഇവിടെ വളരെ വ്യക്തമാണ്. യാതൊരു സാഹചര്യത്തിലും നിങ്ങള്‍ക്ക് ശരീഅത്ത് ഭേദഗതി ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ചെയ്യുന്നത് ഭരണഘടനയുടെ 25 ാം വകുപ്പിന്റെ ശക്തമായ ലംഘനമാണ്. ഈ ബില്ലിലെ ഏറ്റവും വിചിത്രമായ ഇനം വിവാഹ മോചനത്തെ ക്രിമിനല്‍വത്കരിക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ ഭര്‍ത്താവിനെ ജയിലില്‍ അടക്കുന്നു. ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കാന്‍ കല്പിച്ചിട്ട് ഭാര്യക്കും കുട്ടികള്‍ക്കും ആരാണ് ഭക്ഷണം കൊടുക്കുക?’
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
kerala16 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala14 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

