Video Stories
ശരീഅത്തിനെതിരായ നിയമങ്ങള്‍ ഭരണഘടനാലംഘനം

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ശരീഅത്തിനെതായ നിയമങ്ങള്‍ കൊണ്ടുവരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇത് വളരെ ആസൂത്രിതവും ഗൂഢോദ്ദേശ്യത്തോടെയുള്ളതുമാണ്. ഇന്ത്യന്‍ ഭരണ ഘടനയുടെ ശക്തമായ ലംഘനമാണ് മുത്തലാഖ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്.
മുത്തലാഖ് ബില്‍ അവതരണത്തോടുള്ള തടസ്സവാദം പാര്‍ലമെന്റില്‍ ശക്തമായാണ് മുസ്ലിംലീഗ് ഉന്നയിച്ചത്. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളെ എക്കാലവും മുസ്ലിംലീഗ് അതി ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് അകത്തും പുറത്തും ധീരമായ നീലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍തൊട്ട് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സകല ശ്രമങ്ങളും നടത്തിവരികയാണ്. ശരീഅത്തിനെതിരായ ഓരോ നീക്കവും ഇതിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 25 മതപരമായ വിശ്വാസത്തിനും ആചാരത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വിവാഹം, വിവാഹ മോചനം, പിന്തുടര്ച്ചാവകാശം എന്നിവയെല്ലാം മുസ്ലിം വ്യക്തി നിയമ പ്രകാരം നിര്‍വഹിക്കേണ്ടതാണ്. മുസ്ലിം വ്യക്തി നിയമത്തിനാകട്ടെ 25 ാം വകുപ്പിന്റെ പരിരക്ഷയും ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇങ്ങനെയൊരു ബില്‍ അവതരിപ്പിക്കാന്‍ തന്നെ ഭരണഘടന ഭേദഗതി ബില്‍ എന്ന നിലയില്‍ കൊണ്ടുവരാനേ അവകാശമുള്ളൂ. ഇതിന് പുറമെ 1986 ലെ ബില്ലിന്റെ ലംഘനവുമാണ്. ഈ ബില്‍ തീര്‍ത്തും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണ്. വിവാഹ മോചനം സംബന്ധിച്ച നിയമം തന്നെ ക്രിമിനല്‍ വകുപ്പായി ചേര്‍ത്തിരിക്കുകയാണ്. ഈ പ്രകടമായ കാരണങ്ങളാല്‍ ബില്ലിന്റെ അവതരണത്തെ അതിശക്തമായാണ് എതിര്‍ത്തത്.
ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ മുസ്ലിംലീഗ് അംഗങ്ങള്‍ മുന്നോട്ടുവന്നപ്പോള്‍ കുറച്ചൊന്നുമല്ല ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍ ഇവിടെ കുറിക്കട്ടെ: ‘ഞാന്‍ ഈ ബില്ലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരെ മുത്തലാഖിന്വേണ്ടി വാദിക്കുന്നവരായി ചിലര്‍ വ്യഖ്യാനിക്കുകയാണ്. നമ്മളീ നിയമ നിര്‍മാണ സഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അതിന്റെ അത്യാവശ്യത്തെകുറിച്ചാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങള്‍ ഇവിടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് മുത്തലാഖാണ് ഏറ്റവും സുപ്രധാന പ്രശ്നം എന്നാണ്. മുസ്ലിംകളുടെ ശതമാനം തന്നെ ഇന്നാട്ടില് എത്രയാണ്? പതിനാറോ പതിനേഴോ വരും. അതില്‍ ത്വലാഖ് എത്ര വരും, മുത്തലാഖ് എത്ര വരും. നിങ്ങള്‍ ഈ ഒരു ബില്ലിന്റെ കാര്യത്തില്‍ അനാവശ്യ ധൃതി കാണിക്കുകയാണ്. ഈ സഭ ഒട്ടനേകം നിയമ നിര്‍മാണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ സഭയുടെ പവിത്രതയെ തന്നെ തകിടംമറിക്കുകയാണ്. ഈ ബില്ലിനെ സംബന്ധിച്ചു പറയുമ്പോള്‍ മുത്തലാഖ് നിരോധിച്ചുകൊണ്ട് വിധി തന്നെ വന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നമുക്ക് എന്തിനാണ് ഇങ്ങനെ ഒരു നിയമം? നിങ്ങള്‍ക്ക് ഈ കര്യത്തിലുള്ളത് വ്യക്തമായ ദുരുദ്ദേശമാണ്. ഇത് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങളുടെ ഉദ്ദേശം ഏക സിവില്‍കോഡിനു വഴി ഒരുക്കുക തന്നെയാണ്. ഞാന്‍ ഈ പറയുന്നത് ഇവിടെ സംസാരിച്ച എം.ജെ അക്ബറിന്റെ വാക്കുകള്‍ ഉദ്ധരിച്ചുതന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത് ഇല്ല എന്നാണ്. അദ്ദേഹം പറയുന്നത് ശരീഅത് എന്നത് ഖുര്‍ആനിന്റെയോ നബിചര്യയുടെയോ അടിസ്ഥാനത്തില്‍ ഉള്ളതല്ല എന്നുള്ളതാണ്. ഇങ്ങനെ പറയുന്നത് അദ്ദേഹത്തിന് അറിവില്ലാത്തത്കൊണ്ടാണ്. ശരീഅത്ത് എന്നാല്‍ ഖുര്‍ആനും നബിചര്യയും തന്നെയാണ്. അദ്ദേഹം പറയുന്നത് ശരീഅത്ത് ഒരു ജീവിത പദ്ധതിയാണ് എന്നതാണ്. അത് ഭേദഗതി വരുത്താവുന്നതുമാണ് എന്നുമാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മയും ഏക സിവില്‍കോഡ് നടപ്പിലാക്കാനുമുള്ള നിങ്ങളുടെ താല്പര്യവും ഇവിടെ വളരെ വ്യക്തമാണ്. യാതൊരു സാഹചര്യത്തിലും നിങ്ങള്‍ക്ക് ശരീഅത്ത് ഭേദഗതി ചെയ്യാന്‍ കഴിയില്ല. നിങ്ങള്‍ ചെയ്യുന്നത് ഭരണഘടനയുടെ 25 ാം വകുപ്പിന്റെ ശക്തമായ ലംഘനമാണ്. ഈ ബില്ലിലെ ഏറ്റവും വിചിത്രമായ ഇനം വിവാഹ മോചനത്തെ ക്രിമിനല്‍വത്കരിക്കുന്നു എന്നുള്ളതാണ്. നിങ്ങള്‍ ഭര്‍ത്താവിനെ ജയിലില്‍ അടക്കുന്നു. ഭര്‍ത്താവിനെ ജയിലില്‍ അടയ്ക്കാന്‍ കല്പിച്ചിട്ട് ഭാര്യക്കും കുട്ടികള്‍ക്കും ആരാണ് ഭക്ഷണം കൊടുക്കുക?’
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം