Video Stories
കളിമുറ്റത്തെ കരയിച്ച ആകാശ ദുരന്തങ്ങള്‍
ഇതാദ്യമായല്ല ഒരു ഫുട്ബോള്‍ ക്ലബ്ബ് വിമാനാപകടത്തില്‍ പെടുന്നത്. ഫുട്ബോള്‍ ടീമുകള്‍ ദുരന്തത്തില്‍ അകപ്പെട്ട പ്രധാനന സംഭവങ്ങള്‍ ഇവയാണ്.
1949ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് ടൊറീനൊയുടെ കളിക്കാര്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും ബെന്‍ഫിക്കയുമായുള്ള മത്സരം കഴിഞ്ഞ് മടങ്ങവെ സൂപ്പര്‍ഗ പര്‍വതത്തില്‍ വിമാനം തകര്‍ന്നു വീണ് 18 ടീമംഗങ്ങള്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 31 പേരും മരിച്ചു. ടൊറീനോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരേയാണ് അന്ന് നഷ്ടമായത്.
1958ല്‍ യൂറോപ്യന്‍ ഗെയിം കഴിഞ്ഞ് യൂഗോസ്ലാവിയയിലെ ബല്‍ഗ്രേഡില്‍ നിന്നും മടങ്ങുകയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ജര്‍മ്മനിയിലെ മ്യൂണികിലുള്ള റീം വിമാത്താവളത്തില്വെച്ച് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമറിഞ്ഞ് അപകടത്തില്‍ പെട്ടിരുന്നു. ജഫ് ബെന്റ്, രോജര് ബെയന്‍, എഡീ കോള്മാന്, മാര്‍ക് ജോണ്‍സ്, ഡേവിഡ് പെഗ്, ടോമി ടെയ്ലര്, ലയാം ബില്ലി, ഡങ്കന്‍ എഡ്വാര്‍ഡ് തുടങ്ങി 20 താരങ്ങളേയാണ് അന്നു നഷ്ടമായത്.
1960 റോം ഒളിംപിക് ഗെയിംസിനായുള്ള ഡെന്മാര്ക് ടീമിന്റെ സെലന് ട്രയല്‍സില്‍ പങ്കെടുത്ത ശേഷം മടങ്ങിയ എട്ട് താരങ്ങള്‍ കോപന്ഹേഗന് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ ഒര്സുണ്ട് പര്‍വതത്തില്‍ വിമാനം തകര്‍ന്ന് മരണത്തിനു കീഴടങ്ങി. ഇതേ ഒളിംപിക്സില്‍ ഡെന്മാര്ക് വെള്ളിമെഡല്‍ നേടുകയും ചെയ്തു.
1969 ബൊളീവിയന്‍ ക്ലബ്ബായ ദ സ്ട്രോങസ്റ്റിന്റെ കളിക്കാരടക്കം 78 പേര് ലാപാസിനു സമീപം സാന്തക്രൂസിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.
1979 സോവിയറ്റ് ലീഗില്‍ ഡൈനാമോ മിന്സ്കുമായുള്ള മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന റഷ്യന്‍ ടീം പക്തകോര് താഷ്കന്റിന്റെ 17 കളിക്കാരും കോച്ചിങ് സ്റ്റാഫുമടക്കം 178 പേര് ഉക്രൈനിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.
1987 പുകല്ലാപയില് നിന്നും മത്സരം കഴിഞ്ഞു മടങ്ങവെ പെറു ലീഗിലെ ഒന്നാം സ്ഥാനക്കാരായിരുന്നു അലിയന്‍സ് ലിമയുടെ 16 കളിക്കാരും ഒഫീഷ്യല്‍സും അടക്കം 43 പേര് ലിമ എയര്‍പോര്‍ട്ടിനു സമീപമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.
1989 ആംസ്റ്റര്‍ഡാമില്‍ നിന്നും പുറപ്പെട്ട സുരിനാം എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് ഡച്ച് ക്ലബ്ബായ സുരിനാമീസിന്റെ 14 കളിക്കാരടക്കം 176 പേര് കൊല്ലപ്പെട്ടു.
1993 സാംബിയന്‍ എയര്‍ഫോഴ്സിന്റെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു സാംബിയയുടെ ദേശീയ കളിക്കാരായ 18 പേരടക്കം വിമാനത്തിലുണ്ടായിരുന്ന 30 പേരും കൊല്ലപ്പെട്ടു. സെനഗലുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനായി പുറപ്പെട്ടതായിരുന്നു സാംബിയന്‍ ടീം. 2012ല്‍ വിമാന ദുരന്തമുണ്ടായ സ്ഥലത്തിനും ഏതാനും കിലോമീറ്ററുകള്‍ അകലെ വെച്ചു നടന്ന ഫൈനലില്‍ ഐവറി കോസ്റ്റിനെ പരാജയപ്പെടുത്തി സാംബിയ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കിയിരുന്നു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News12 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala13 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

