Connect with us

Video Stories

ചോരപ്പുഴകള്‍ ഇനിയും താങ്ങാനാകുമോ

Published

on

മനുഷ്യ സംസ്‌കൃതികളുടെ അനുപമ പൂങ്കാവനമായി പരിണമിച്ചതാണ് മഹത്തായ നമ്മുടെ നാട്. ലോകത്ത് അന്യത്ര ദര്‍ശിക്കാനാകാത്ത മതേതരത്വ, ജനാധിപത്യ സങ്കല്‍പങ്ങള്‍ ഭാരതമണ്ണില്‍ ആഴ്്ന്നിറങ്ങാന്‍ പ്രേരകമായത് ഈ സംസ്‌കാര സങ്കലനം. കാലഗതിയുടെ ശപ്തവേളകളില്‍ രാഷ്ട്ര നേതാക്കളുടെ രക്തസാക്ഷിത്വത്തിലൂടെയും എണ്ണമറ്റ നിരപരാധികളുടെ ജീവത്യാഗങ്ങളിലൂടെയും നഷ്ടമേറെ സംഭവിച്ചെങ്കിലും ഇന്നാടിനെ തകര്‍ക്കാനും ഇല്ലാതാക്കാനും പരിശ്രമിച്ച ദേശവിരുദ്ധവിഷവിത്തുകളെ ഒറ്റക്കെട്ടായിനിന്ന് പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ജനതക്ക് സാധിതമായിരുന്നു. എന്നാല്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍പോലും ആ അഭിമാനസ്തംഭങ്ങളെയെല്ലാം വിട്ടെറിഞ്ഞ് നിഷാദ യുഗത്തിലേക്ക് നമ്മുടെ നാട് ചരിക്കുകയാണോ എന്ന ഭീതി ഓരോ ഇന്ത്യക്കാരന്റെയും മനോമുകുരങ്ങളെയുംഅലട്ടുന്ന ഘട്ടമാണിത്. സ്വാതന്ത്ര്യ സമരകാലം മുതല്‍ രാജ്യത്തെ ബഹുഭൂരിപക്ഷംവരുന്ന പിന്നാക്ക-ദലിത് ജനവിഭാഗങ്ങളെയും മത ന്യൂനപക്ഷങ്ങളെയും ഭീഷണിപ്പെടുത്തിയും അരിഞ്ഞുവീഴ്ത്തിയും സാമൂഹിക മേഖലകളില്‍ നിന്നകറ്റി അരങ്ങുവാണ സവര്‍ണ ഭൂവുടമാശക്തികള്‍ അധികാരത്തിലിരിക്കുമ്പോള്‍ മേല്‍പ്രകടിത ഉത്കണ്ഠയെ നിസ്സാരമായി തള്ളിക്കളയാനാകില്ല.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 1992 ഡിസംബര്‍ ആറിന് തകര്‍ത്ത അഞ്ഞൂറു കൊല്ലത്തോളം പഴക്കമുള്ള ബാബരി മസ്്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന വാദം ഉന്നയിക്കുകയാണ് ഏറെനാളായി രാജ്യത്തെ ഹിന്ദുത്വ ശക്തികളും അതിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയും അവരുടെ സര്‍ക്കാരുകളും. പള്ളി തകര്‍ക്കപ്പെട്ടശേഷം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയിന്മേലുള്ള അപ്പീലുകള്‍ പരിഗണിക്കുന്ന സുപ്രീംകോടതി 2019 ജനുവരി ആദ്യവാരം വിചാരണ തീയതി നിശ്ചയിക്കാമെന്ന് വിധിച്ചിരിക്കെ, അതിനെതിരെ സംഘ്പരിവാരവും അവരുടെ സന്യാസിമാരും കേന്ദ്ര മന്ത്രിമാരും രാമക്ഷേത്രം ഉടന്‍ പണിയുമെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത് രാജ്യത്തെ നിയമങ്ങളും സമാധാനവും അവര്‍ക്ക് ബാധകമല്ലെന്ന തോന്നലാണ് പൊതുവില്‍ ഉണ്ടാക്കിയിട്ടുള്ളത്. ശാസ്ത്രീയ അടിത്തറയില്ലെങ്കിലും അയോധ്യയിലെ ബാബരി മസ്ജിദ് നിര്‍മിച്ചത് 13 ലക്ഷത്തോളം വര്‍ഷം മുമ്പ് ത്രോതായുഗത്തില്‍ ശ്രീരാമന്‍ ജനിച്ച ഭൂമിയിലാണെന്ന വാദമാണ് സംഘ്പരിവാരം ഉന്നയിക്കുന്നത്. സുപ്രീംകോടതിയില്‍ നടക്കുന്നത് ബാബരി മസ്ജിദ് നിലനിന്ന 2.27 ഏക്കര്‍ ഭൂമി ആരുടെ ഉടമസ്ഥതയിലാണ് എന്ന തര്‍ക്കമാണ്. നേരത്തെ വിധി പറയണമെന്ന യു.പി സര്‍ക്കാരിന്റെ വാദത്തെ സുപ്രീംകോടതി നേരിട്ടത് ,’ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മുന്‍ഗണനകളുണ്ട്’ എന്നു പറഞ്ഞാണ്. ഉചിതമായ ബെഞ്ച് വിചാരണത്തീയതി നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു. കേവലമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ ഉന്നതനീതിപീഠം തയ്യാറല്ല എന്നതാണ് ഒക്ടോബര്‍ 30ലെ ഉത്തരവ് ബോധ്യപ്പെടുത്തുന്നത്. ജനുവരിയില്‍ വിചാരണ തിയ്യതി നിശ്ചയിച്ചാല്‍തന്നെ വിചാരണതീരാന്‍ മാസങ്ങളെടുക്കും. അതുകൊണ്ടത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗപ്പെടില്ല. ഹൈന്ദവ വിശ്വാസികള്‍ ബി.ജെ.പിക്ക് വോട്ടുബാങ്ക് മാത്രമാണ്. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നിര്‍വാഹകസമിതിയോഗത്തിനുശേഷം വിഷയത്തില്‍ ഹിന്ദുക്കളുടെ വികാരത്തെ കോടതി അപമാനിക്കുകയാണെന്നാണ് അതിന്റെ ജനറല്‍ സെക്രട്ടറി ഭയ്യാജോഷി വിളിച്ചുപറഞ്ഞത്. കേന്ദ്ര നിയമമന്ത്രിമാരായ ഉമാഭാരതിയും ഗിരിരാജ് സിംഗും പറയുന്നത് കേന്ദ്രം നിയമമോ ഓര്‍ഡിനന്‍സോ ഇറക്കണമെന്നാണ്. പ്രധാനമന്ത്രി ഗൂഢമായ മൗനം പാലിക്കുമ്പോള്‍ ബി.ജെ.പി അധ്യക്ഷനും രാജ്യസഭാംഗവുമായ അമിത്ഷാ വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്, പാലിക്കാന്‍ കഴിയാത്ത വിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കരുതെന്നാണ്. ഭരണഘടനയെതൊട്ട് സത്യപ്രതിജ്ഞചെയ്ത അയോധ്യ സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് ദീപാവലി കഴിഞ്ഞാല്‍ ക്ഷേത്ര നിര്‍മാണം തുടങ്ങുമെന്നാണ്. മുമ്പ് മസ്ജിദ് സംരക്ഷിക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പുകൊടുത്തത് മറ്റൊരു ബി.ജെ.പി മുഖ്യമന്ത്രിയായിരുന്നുവെന്നത് മറക്കരുത്. അതിലും ഒരുപടി കടന്നാണ് യോഗിയുടെ ജനവിരുദ്ധപ്രസ്താവം. കര്‍സേവകര്‍ മസ്ജിദ് പൊളിച്ച ഡിസംബര്‍ആറിന് ക്ഷേത്രം പണിയാരംഭിക്കുമെന്ന് സന്യാസിമാരും ആയിരക്കണക്കിന് നിരപരാധികളുടെ മരണത്തിനിടയാക്കിയ കലാപത്തിന് വഴിവെച്ച 1992ലെ രാമക്ഷേത്ര പ്രസ്ഥാനത്തിന്് സമാനമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍.എസ്.എസും പറയുന്നു. ഇത് നാടിനെയും ജനങ്ങളെയും സാമൂഹികദ്രോഹികള്‍ക്ക് എറിഞ്ഞുകൊടുക്കലിന് തുല്യമാണ്. ഭരണഘടനക്കും നാടിനും നേര്‍ക്കുള്ള വെല്ലുവിളിയാണ്. ഇനിയും കലാപങ്ങളും രക്തപ്പുഴകളും താങ്ങാനുള്ള ശേഷി ഇന്ത്യക്കില്ല. ജനങ്ങളുടെ സൈ്വര്യജീവിതവും ക്ഷേമവും ഉറപ്പുവരുത്തേണ്ട ആളുകളില്‍നിന്നുതന്നെയാണ് ഇത്തരം പ്രകോപനങ്ങളും വെല്ലുവിളികളും ഉണ്ടാകുന്നത് എന്നത് വിരോധാഭാസമായി തോന്നാം. ഇതിനെതിരെ ഇവര്‍ നടപടിയെടുക്കുമെന്ന് കരുതുന്നത് മൗഢ്യമാകും.
രാജ്യത്തെ സാമ്പത്തികമായി നിലംപരിശാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിത്യവൃത്തിക്കാരായ തൊഴിലാളികളുടെയും കര്‍ഷകരുടെയും ചെറുകിട വ്യാപാരി വ്യവസായികളുടെയും നെഞ്ചില്‍ തീ കോരിയിട്ടാണ് ഓരോ ദിനവും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനകം 20 സംസ്ഥാനങ്ങള്‍ കൈക്കലാക്കിയെങ്കിലും വരാനിരിക്കുന്ന അഞ്ച് സംസ്ഥാനനിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ കാര്യം പന്തിയല്ല. ഇതാണ് രാമക്ഷേത്ര നിര്‍മാണത്തിന് തയ്യാറാകാനുള്ള ആഹ്വാനത്തിന് പിന്നിലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. രാമക്ഷേത്രം പണിയുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്തത് നാലര വര്‍ഷവും കഴിയാത്തതിനാല്‍ ഇപ്പോള്‍ നടപ്പാക്കുകയാണെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇതുവഴി പൊതുജനശ്രദ്ധ അവരുടെ ദൈനംദിന ജീവിതപ്രയാസങ്ങളില്‍നിന്ന് തിരിക്കാമെന്നാണ് മോദിയുടെ കണക്കുകൂട്ടല്‍. കേവലം 33 ശതമാനം മാത്രം വോട്ടുകൊണ്ട് അധികാരത്തിലേറിയ തങ്ങള്‍ക്ക് ഇനി അതിനേക്കാള്‍ താഴെ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്ന് ഉറപ്പുള്ളതിനാലാണിത്. മുസ്്‌ലിംകള്‍ നൂറ്റാണ്ടുകളോളം ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിനെയും ഹിന്ദുമത വിശ്വാസത്തെയും അധികാരാരോഹണത്തിന്റെ ചവിട്ടുപടിയാക്കുകയാണ് സംഘ്പരിവാരം. തീവ്ര ഹിന്ദുത്വവാദികള്‍ക്ക് രാഷ്ട്രശരീരത്തില്‍ ഇടമില്ലെന്ന് തെളിയിക്കപ്പെടേണ്ട നിര്‍ണായക അവസരമാണിത്. നീതിന്യായ സംവിധാനത്തെ മാത്രമാണ് മുസ്‌ലിംകളുള്‍പെടുന്ന മതേതര വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കാകെയും ഇനി ആശ്രയിക്കാനുള്ളത്. കോടതിയുടെ അന്തിമാഭിപ്രായം വരുന്നതുവരെയോ ജനകീയ കോടതിയുടെ വിധി വരുന്നതുവരെയോ കാത്തിരിക്കാതെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കുന്നതിനെ കോടതിയലക്ഷ്യവും രാജ്യദ്രോഹവുമായേ കാണാനാകൂ.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending