Connect with us

Culture

മുതല്‍ മുടക്കില്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെ പോലും പിന്തള്ളി ബി.ജെ.പിയുടെ പരസ്യം

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര്‍ വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്‍കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം കൊടുത്ത് പരസ്യം നല്‍കുന്നതില്‍ മുമ്പിലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഭീമന്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെ പോലും പിന്നിലാക്കിയാണ് പത്ര, ചാനലുകളിലൂടെ ബിജെപി പരസ്യം ‘മുന്നേറു’ന്നത്. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയോ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയോ ഒന്നും നൂറുകണക്കിന് കോടി രൂപ മുടക്കി പരസ്യം നല്‍കാന്‍ ബിജെപിയ്ക്ക് തടസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെുടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പരസ്യത്തിലൂടെ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എല്ലാ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നതില്‍ മോദിയുടെ പാര്‍ട്ടി ഒന്നാം സ്ഥാനത്താണ്. അതേസമയം കോണ്‍ഗ്രസാകട്ടെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ പോലും എത്താനാകാത്തയത്ര പാപ്പരാണ് താനും. ദരിദ്രനാരായണന്‍മാരുടെ നാട്ടില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് പരസ്യത്തിന് ചെലവഴിക്കാന്‍ നൂറുകണക്കിന് കോടികള്‍ ആര് നല്‍കി എന്ന ചോദ്യം നേരത്തെ മുതല്‍ ഉയര്‍ന്ന വരുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ, മിസോറാം തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക തെരഞ്ഞെടുപ്പ് പരസ്യങ്ങളാണ് ബിജെപി തുടര്‍ച്ചയായി നല്‍കിയത്. 22099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ നെറ്റ്ഫ്‌ളിക്‌സ് ആണ് രണ്ടാമത്. 12951 തവണയാണ് ഈ പരസ്യം വന്നത്. ട്രിവാഗോ (12795) സന്തൂര്‍ സാന്റല്‍ (1122) ഡെറ്റോള്‍ ലിക്വഡ് സോപ്പ് (9487) ഡെറ്റോള്‍ ടോയിലറ്റ് സോപ്പ് (8633) എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ പരസ്യങ്ങള്‍ ടിവികള്‍ കാണിച്ചത്.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending