Connect with us

More

നോട്ട് അസാധു ‘ടൈസ്’ സര്‍വേ: വോട്ടെടുപ്പ് അനുകൂലമാക്കാന്‍ മോദി ഭക്തര്‍ രംഗത്ത്; വാട്‌സ്ആപ്പില്‍ സംഘി പ്രചരണം തകൃതി

Published

on

നോട്ട് അസാധു നടപടിയെ ജനങ്ങള്‍ പിന്തുണക്കുന്നോ എന്നറിയാന്‍ രാജ്യത്ത് സര്‍വ്വെകള്‍ പലതും നടക്കുകയാണ്. മോദി സ്വന്തം ആപ് വഴിയും സര്‍വ്വെ നടത്തി സ്വയം വിജയം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്മാര്‍ട്ടു ഫോണ്‍ സര്‍വേ പ്രഹസനമായെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും നിറഞ്ഞു. എന്നാല്‍ മോദി ആപ്പ് സര്‍വേ അടിസ്ഥാനത്തില്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദം ഉയര്‍ത്തി ബിജെപി രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ ഇതിനിടെയാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വെ മോദി നടപടിക്കെതിരെ തെളിവായി വന്നത്. ജനങ്ങളുടെ പ്രതികരണം ബിജെപി നേതാക്കളേയും അണികളേയും ഞെട്ടിച്ചിരിക്കുകയാണ്.

നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു സര്‍വേ ആരാഞ്ഞത്.
1)’നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
2)’നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
3)’മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.

വോട്ടിങ് ആരംഭിച്ചതോടെ ഭൂരിപക്ഷം ആളുകളും കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു വോട്ടു ചെയ്യുകയായിരുന്നു. അവസാനം വിവിരം ലഭിക്കുമ്പോള്‍ വോട്ടിങില്‍ പങ്കെടുത്ത 53 ശതമാനം പേരും മൂന്നാമത്തെ ഓപ്ഷനായ ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നതാണ് തെരഞ്ഞെടുത്തത്.

എന്നാല്‍ സര്‍വ്വെ ഫലം പ്രതികൂലമാകുന്നെന്ന് കണ്ടതോടെ മോദി ഭക്തര്‍ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഫലം അനുകൂലമാക്കി മാറ്റാന്‍ സംഘികളെ കൂട്ടത്തോടെ സര്‍വ്വെയില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള ആഹ്വാനം വാട്ട്സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വോട്ട് ചെയ്യാന്‍ ആര്‍എസ്എസ്, ബിജെപി, ബിഡിജെഎസ്, എബിവിപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടാണ് സോഷ്യല്‍ മീഡിയകളില്‍ മെസേജ് പ്രചരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ കുറച്ച് പിറകിലാണെന്നും എല്ലാവരും ശ്രമിച്ചാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് നമുക്ക് മുന്നിലെത്താമെന്നും സൗകാര്യ സന്ദേശത്തില്‍ സംഘികള്‍ പറയുന്നു. വോട്ട് ചെയ്യേണ്ട ലിങ്കും മെസേജിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.

http://timesofindia.indiatimes.com/what-do-think-of-the-demonetisation-of-notes/polls/55414493.cms

wats-app

അതിനിടെ ആദ്യഘട്ട സര്‍വ്വെയില്‍ നോട്ട് നിരോധനത്തിനെരിരെ എതിര്‍പ്പു ജനങ്ങള്‍ ശക്തമായി രേഖപ്പെടുത്തിയതോടെ ടൈംസ് സര്‍വ്വെ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്നു പോളിങ് ഓപ്ഷന്‍ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. എന്നാല്‍ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ പരസ്യമാക്കിയതുമില്ല. ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്നും കേന്ദ്രത്തിനെതിരായ സര്‍വേ ഫലം മുക്കിയെന്നും പറഞ്ഞ പ്രതികരണം വന്നു. പ്രതിഷേധം ശക്തമാകുന്നതിനിടെ പോളിങ് ഓപ്ഷന്‍ വെബ്സൈറ്റില്‍ വീണ്ടും തിരിച്ചെത്തിയത്.

vote

അതേസമയം സംഘികള്‍ പ്രചരണം ആരംഭിച്ചതോടെ സര്‍വേയില്‍ മാറ്റം കണ്ടു തുടങ്ങി. നേരത്തെ എതിര്‍ത്തു വോട്ടു രേഖപ്പെടുത്തിയ 57 ശതമാനം എന്നത് 53 ശതമാനത്തിലേക്കു കുറഞ്ഞു. കൂടാതെ 28 ശതമാനം പേര്‍ മാത്രമായിരുന്ന പിന്തുണ 34 ശതമാനത്തിലേക്കു ഉയരുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ്

മേയര്‍ മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍

Published

on

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. െ്രെഡവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് നടപടി.

ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി മേയര്‍ ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ യദുവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെയാണ് യദുവിന് ജാമ്യം ലഭിച്ചത്.

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

Trending