More
യുവജന യാത്ര ആവേശം പച്ചയണിയുമ്പോള്‍ ഓര്‍മ്മയില്‍ ഇവര്‍…

വടകര : ആവേശത്തിരയിളക്കി യുവജന യാത്ര കടന്നു വരുമ്പോള്‍ ചരിത്രത്തിന്റെ ബാക്കിപത്രമായ ഒട്ടനവധി സമ്മേളനങ്ങളോടൊപ്പം കണ്ണീരിന്റെ നനവുള്ള ഓര്‍മ്മകള്‍ കൂടിയുണ്ട് വടകരയിലെ പഴയ തലമുറക്ക്. 1959 ല്‍ കോഴിക്കോട് നടന്ന മുസ്്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയ ലോറി മറിഞ്ഞ് മരണപ്പെട്ട നാലു പേരുടെ സ്മരണകള്‍ പുതുതലമുറക്ക് പരിചയമില്ല. ഇരിങ്ങലില്‍ വെച്ച് ലോറി മറിഞ്ഞായിരുന്നു അപകടം. വടകര തട്ടാന്റവിട ഉമ്മര്‍, കോയന്റവിട ഉമ്മര്‍കുട്ടി, ചോറോട് തൊടുവയല്‍ അരയാക്കി അബ്ദുറഹിമാന്‍, പുതുപ്പണം മലയില്‍ മുഹമ്മദ് എന്നീ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരാണ് അപകടത്തില്‍ മരണപ്പെട്ടത്.
1959 ഫെബ്രുവരി 14 നായിരുന്നു അപകടം. വടകര നിന്നും അലങ്കരിച്ച വലിയ ലോറിയില്‍ നിരവധി പേര്‍ കോഴിക്കോട്ടെ സമ്മേളന വേദിയായ ഇഖ്ബാല്‍ നഗറിലേക്ക് പുറപ്പെട്ടിരുന്നു. ഇരിങ്ങലില്‍ വെച്ച് വളവ് തിരിയുമ്പോള്‍ ലോറി പെട്ടെന്ന് മറിയുകയായിരുന്നു. നിരവധി പേര്‍ ലോറിക്കടിയില്‍ പെട്ടു. പത്തിലേറെ പേര്‍ക്ക് ഗുരുതമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ഹോസ്പിറ്റല്‍, വടകരയില്‍ വിവിധ ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു പരിക്കേറ്റവര്‍. അപകടത്തെ തുടര്‍ന്ന് സമ്മേളനം ശോകമൂകമായി. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുസ്്‌ലിംലീഗിന്റെ പ്രമുഖ നേതാക്കള്‍ ആസ്പത്രിയിലെത്തി.
വലിയ ദു:ഖമാണ് വടകരയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അപകടം ഉണ്ടാക്കിയത്. അപകടത്തെ കുറിച്ച് പാട്ടുകള്‍ വരെ രചിക്കപ്പെട്ടതായി മുസ്്‌ലിംലീഗ് നേതാവ് എം.സി വടകര പറഞ്ഞു. ‘പേരെഴും നല്ല മുസ്്‌ലിംലീഗിന്റെ കേരള സമ്മേളനം’ എന്ന് തുടങ്ങുന്ന പാട്ട് അപകടത്തിന്റെ ഞെട്ടല്‍ വരച്ചു കാണിക്കുന്നതിനൊപ്പം മരണപ്പെട്ടവരുടെ പേരുകള്‍ എടുത്തു പറഞ്ഞു അവരുടെ സവിശേഷതകള്‍ വ്യക്തമാക്കുന്നുമുണ്ട്.
ദീര്‍ഘകാലം വടകര മണ്ഡലം മുസ്്‌ലിംലീഗ് പ്രസിഡണ്ട്-സെക്രട്ടറി പദം അലങ്കരിച്ച ഏതാനും മാസങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു പോയ പുത്തൂര്‍ അസീസിന്റെ സ്മരണകളും കേരളയാത്ര കടന്നു വരുമ്പോള്‍ വടകരയിലെ മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ മനസ്സിനുള്ളില്‍ ഖനീഭവിച്ചു കിടക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആവേശമായിരുന്നു പുത്തൂര്‍ അസീസിന്. ശരീരത്തിന്റെ വല്ലായ്മകളെ അവഗണിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം നഗരത്തില്‍ തോരണം തൂക്കുന്ന പൂത്തൂര്‍ സമ്മേളന സമയങ്ങളിലെ നിത്യകാഴ്ചയായിരുന്നു.
kerala
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍
200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
kerala
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.
സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ട്രംപിന്റ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി