Connect with us

Culture

അവന്റെ കണ്ണ് ഇനി ഞങ്ങളാവും….

Published

on

ഷഹീർ ജി അഹമ്മദ്

ഈയുള്ളവനും യുത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീമും ഇന്ന് വൈകുന്നേരമാണ് തിരുവനന്തപുരം സർക്കാർ നേത്രാശുപത്രിയിൽ എത്തുന്നത്.

അവിടെ പോസ്റ്റ് ഓപ്പറേറ്റ് വാർഡിൽ
ഞങ്ങൾ ആ ചെറുപ്പക്കാരനെ കണ്ടു

പേര് -മുഹമ്മദലി
സ്ഥലം – വളാഞ്ചേരിക്ക് സമീപം

യുവജനയാത്രയുടെ സമാപനം കഴിഞ്ഞു പോകവേ പള്ളിപ്പുറം സി.ആർ.പി ക്യാമ്പിന് സമീപം യൂത്ത് ലീഗ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ
“ആരോ” കല്ലറിഞ്ഞു!

ഇരുളിൽ നിന്ന് എറിഞ്ഞവർക്ക്‌ തെറ്റിയിട്ടില്ല വാഹനത്തിൽ സഞ്ചരിച്ച ഒരു ലീഗുകാരന്റെ ഒരു കണ്ണു തകർക്കാനായി.

ആ കണ്ണ് തകർന്നവന്റെ പേരാണ് മുഹമ്മദലി.

കിടക്കയിൽ തളർന്ന് വിഷമിച്ച് കിടക്കുന്ന ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചാണ് ഞങ്ങൾ കിടക്കക്ക് സമീപം എത്തിയത്.
എന്നാൽ സലാം മടക്കി പുഞ്ചിരിച്ചാണ് ആ ചെറുപ്പക്കാരൻ ഞങ്ങളെ സ്വീകരിച്ചത്.

അഞ്ച് മിനിറ്റ് കൊണ്ട് തന്നെ ആ യുവാവ് എത്രമാത്രം ധീരനാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു

സംഭാഷണങ്ങളിൽ നിന്നും

1. ഞങ്ങൾ -വിഷമിക്കരുത്

മുഹമ്മദലി – എന്റെ പ്രസ്ഥാനത്തിന് വേണ്ടി കണ്ണ് നൽകാൻ കഴിഞ്ഞല്ലോ എനിക്ക്

2. ഞങ്ങൾ – പ്രാർത്ഥനയുണ്ട് ഞങ്ങളുടെ

മുഹമ്മദലി – അതാണ് സന്തോഷം, പ്രതീക്ഷ

ഇന്ന് മലപ്പുറം ജില്ല ലീഗ് കൗൺസിൽ ഉണ്ടായിരുന്നു. സാദിഖലി തങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. പാണക്കാട് തങ്ങൻമാർ പ്രാർത്ഥിക്കുക എനിക്ക് വേണ്ടി. സന്തോഷം

3. ഞങ്ങൾ അത്തിപ്പറ്റ ഉസ്താദിനെ ഇഷ്ടപ്പെടുന്നർ എന്ന് അറിഞ്ഞ മുഹമ്മദലി വാതോരാതെ സംസാരിച്ചത് അത്തിപ്പറ്റ ഉസ്താദിനെ കുറിച്ച്

4. ഞങ്ങൾ – നിങ്ങളെ ഉപദ്രവിച്ചവരെ റബ്ബ് കൈകാര്യം ചെയ്യും (ഇ.അ)

മുഹമ്മദലി – ഞാൻ ആർക്കും ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അല്ലാഹു നല്ല ബുദ്ധി അവർക്ക് നൽകട്ടെ

അൽഭുതപ്പെട്ടു പോയി ഈ ഹരിത പ്രണയിതാവിൽ. ദ്രോഹിച്ചവർക്ക് നല്ല ബുദ്ധി നൽകട്ടെ എന്ന പ്രാർത്ഥന ചെല്ലിയ ചെറുപ്പക്കാരൻ.

തിരുവനന്തപുരത്തുകാരെ കുറിച്ച് മോശമായിട്ടാണ് പല വടക്കുള്ളവരും സംസാരിക്കാറ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് തിരുവനന്തപുരത്തെ
പാർട്ടി പ്രവർത്തകരുടെ സ്നേഹം മനസ്സിലാക്കിയ ആ യുവാവ്
ഞങ്ങളെ കുറിച്ച് നല്ലത് പറയാൻ സമയം കണ്ടെത്തുമ്പോൾ അവന്റെ മഹത്വമാണ് അതിലുടെ ബോധ്യപ്പെടുത്തിയത്.

എം എസ് എഫും യൂത്ത് ലീഗും ഏറ്റെടുത്ത്‌ നടക്കുമ്പോൾ അവനവന്റെ കാര്യം മറന്നു പോയ ആയിരക്കണക്കിനു മുസ്‌ ലിം യൂത്ത്‌ ലീഗുകാരന്റെ ആ കണ്ണാണ്ണ് ചിലർ എറിഞ്ഞുതകർത്തത്

തലക്ക് പിടിച്ച ഭ്രാന്തിൽ കുറ്റിക്കാട്ടിൽ ഇരുന്ന് രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് തകർത്തത് അവന്റെ കണ്ണായിരുന്നില്ല. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ കണ്ണാണ് അവന്റെ കണ്ണായി ഞങ്ങൾ പാർട്ടിക്കാർ ഉണ്ടാവും

അവനു വീടുണ്ടാക്കാൻ ,
മക്കൾ ഒന്ന് രക്ഷപ്പെടും വരെ ഒരു സ്ഥിര വരുമാനമുണ്ടാവാൻ പാർട്ടി ആലോചിക്കുകയാണ്.

പ്രിയ സഹോദരങ്ങളെ
പാർട്ടി തീരുമാനം വന്നാൽ ആ നിമിഷം തന്നെ മുഹമ്മദലിയുടെ കണ്ണുകളായി ആദ്യം മാറേണ്ടത് നമ്മൾ സൈബർ ലോകത്തെ പ്രവർത്തകരാണ്.

കല്ലെറിഞ്ഞും കൊന്നും മർദ്ദിച്ചും
ഞങ്ങളുടെ ലീഗ് രാഷ്ടീയത്തെ തകർക്കാൻ ഇരുട്ടിന്റെ സന്തതികൾക്ക് കഴിയില്ല. പട്ടേലും ഗാമയും നിജ ലിംഗപ്പയും ഉറഞ്ഞു തുള്ളിയ കാലത്ത് ഉയർന്നുപൊങ്ങിയതാണ് ഞങ്ങളുടെ ഹരിത ധ്വജം.ഷുക്കുറും അസ്ലമും അൻവറും നസറുവും കത്തി മുനയിൽ പിടഞ്ഞു വീണത് മുസ്ലിം ലീഗ് സിന്ദാബാദ് എന്ന് വിളിച്ചതു കൊണ്ടാണ്. ആ ഞങ്ങളെ ഓല പാമ്പു കാട്ടി ഭയപ്പെടുത്തരുത് .

“ഓരോ കർബല കൾക്ക് ശേഷവും ഇസ്ലാം ശക്‌തിപ്പെടുന്നു.ഓരോ പ്രതിസന്ധികൾക്ക് ശേഷവും മുസ്ലിം ലീഗും ശക്തിപ്പെടുന്നു ”

കുറ്റവാളികൾ എത്ര ഇരുളിന്റെ മറവിൽ മറഞ്ഞാലും CCTV ക്യാമറകൾ കണ്ണു തുറന്നിരുന്നുവെന്ന് വിസ്മരിക്കണ്ട……

ഞങ്ങളുടെ സഹോദരന് വേണ്ടി പ്രാർത്ഥനയാണ് മനം നിറയെ

 

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending