Connect with us

Video Stories

യുവജനയാത്ര സമാപന സമ്മേളനം; പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ

Published

on

യുവജന യാത്രയുടെ സമാപന സമ്മേളനത്തിന് എത്തുന്ന പ്രവർത്തകർക്കുള്ള വാഹന ക്രമീകരണ നിർദ്ദേശങ്ങൾ

പ്രവർത്തകരുമായി മലപ്പുറം ജില്ലയിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌ -ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവങ്കോണം-കവടിയാർ-വെള്ളയമ്പലംറോഡിലൂടെ മ്യൂസിയം ജംഗ്ഷനിൽ എത്തി മ്യൂസിയം പോലീസ്‌ സ്റ്റേഷന്റെ കിഴക്ക്‌ വശം കനകനഗർ റോഡിൽ ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ യൂണിവേഴ്സിറ്റി ഹോസ്റ്റൽ -എൽ.ബി.എസ്‌ -ബേക്കർ ഫ്ലൈ ഓവർ-പനവിള-തമ്പാനൂർ-കിള്ളിപ്പാലം വഴി ആറ്റുകാൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

കോഴിക്കോട്‌,കണ്ണൂർ,കാസർഗ്ഗോഡ്‌,വയനാട്‌,പാലക്കാട്‌,തൃശൂർ ജില്ലകളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌-ശ്രീകാര്യം-ഉള്ളൂർ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവൻ കോണം-കവടിയാർ-വെള്ളയമ്പലം-മ്യൂസിയം ലെഫ്റ്റ്‌ വഴി നന്ദാവനം റോഡിലെ പാണക്കാട്‌ ഹാൾ മുതൽ ഡി.സി.സി ഓഫീസ്‌ വരെയുള്ള റോഡിൽ ആളുകളെ ഇറക്കി വാഹനങ്ങൾ ബേക്കറി ജംഗ്ഷൻ-പനവിള-സംഗീതം കോളേജ്‌-മേട്ടുക്കട-തമ്പനൂർ ഫ്ലൈ ഓവർ-കിള്ളിപ്പാലം വശ്ഗി ആറ്റുകാൽ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക

എറുണാകുളം,ആലപ്പുഴ,കൊല്ലം ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ റോഡ്‌-ശ്രീകാര്യം-ഉള്ളൊാ-കേശവദാസപുരം-പട്ടം(ലെഫ്റ്റ്‌)-കുറവൻ കോണം-കവടിയാർ-വെള്ളയമ്പലം വഴി മ്യൂസിയത്തിനു മുൻപിൽ ആളെ ഇറക്കി വാഹനങ്ങൾ പാളയം-വി.ജെ.ടി (റൈറ്റ്‌)-ആശാൻ സ്ഖ്വയർ-പാറ്റൂർ-പേട്ട-ചാക്ക വഴി ശംഖുമുഖം റോഡിൽ പാർക്ക്‌ ചെയ്യുക.

കൊല്ലം,ഇടുക്കി-പത്തനംതിട്ട ജില്ലകളിൽ നിന്നും വരുന്ന വാഹനങ്ങൾ എം.സി റോഡ്‌ വഴി പട്ടം-പി.എം.ജി-എൽ.എം.എസ്‌ റോഡിലൂടേ മ്യൂസിയം ജംഗ്ഷനു മുൻപിൽ എത്തി കനകകുന്നിനു മുൻപിൽ ആളെ ഇറക്കി വാഹനങ്ങൾ വെല്ലയമ്പലം ജംഗ്ഷൻ-ആൽത്തറ ജംഗ്ഷൻ വഴി ടാഗോർ തിയേറ്റർ പാർക്കിംഗ്‌ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക(ടഗോർ തിയറ്റർ പാർക്കിംഗ്‌ ഗ്രൗണ്ട്‌ ലഭ്യമാകാത്ത ലക്ഷം വാഹനങ്ങൾ ശംഖുമുഖം റോഡിൽ പാർക്ക്‌ ചെയ്യുക.

തിരുവനന്തൽപുരം ജില്ലയിലെ പാറശാല-നെയ്യാറ്റികര-നേമം-കോവളം-മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ വഴുതക്കാട്‌ വഴി മാനവീയം റോഡിലെത്തി ആളെ ഇറക്കിയ ശേഷം വാഹനങ്ങൾ മ്യൂസിയം-നന്ദാവനം-ബേക്കറി-പനവിള-തമ്പാനൂർ-ഓവർ ബ്രിഡ്ജ്‌ വഴി പുത്തിരികണ്ടത്ത്‌ പാർക്ക്‌ ചെയ്യേണ്ടതാണ്.

കാട്ടാകട-അരുവിക്കര മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പൂജപ്പുര-വഴുതക്കാട്‌-മാനവീയം റോഡിൽ ആളെ ഇറക്കി ശേഷം തിരികെ വെള്ളറ്റമ്പലം-വഴുതക്കാട്‌ വഴി വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യേണ്ടതാണ്.

നെടുംങ്ങാട്‌,വാമനപുരം മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പേരൂക്കട-കവടിയാർ-വെള്ളയമ്പലം റോഡ്‌ വഴി-മാനവീയം റോഡിൽ ആലെ ഇറക്കി ശേഷം വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

ആറ്റിങ്ങൾ-വർക്കല-ചിറയിൻ കീഴ്‌-കഴക്കൂട്ടം മണ്ഡലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ എൻ.എച്ച്‌ ബൈപ്പാസ്‌ റോഡ്‌ വഴി ചാക്കയിൽ എത്തി ഇടത്തോട്ട്‌ തിരിഞ്ഞ്‌ പേട്ട-പാറ്റൂർ-ആശാൻ സ്ക്വയർ-എൽ.എം.എസ്‌-മ്യൂസിയം- വഴി മാനവീയം റോഡ്‌ ആളെ ഇറക്കി വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്യുക.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending