Connect with us

Culture

വനിതാ മതില്‍: ജിഫ്രി തങ്ങളെ അധിക്ഷേപിക്കുന്നവരോട് ചില ഓര്‍മ്മപ്പെടുത്തലുകള്‍

Published

on

ശുഐബുല്‍ ഹൈത്തമി

നവോത്ഥാന മതിലെന്ന പേരിൽ ഇടതുപക്ഷം കൊണ്ടുവരുന്ന നിയോ ഫീമെയിൽ ഹിന്ദുത്വയുടെ ഉളള് പൊള്ളത്തരം സ്വയം ബോധ്യപ്പെട്ട ചില ഭോഷ്ക്കന്മാർ , നേരിട്ട് വിഷയത്തിലിടപെടാതെ നേരെയുയർന്ന ചോദ്യത്തിന് മാന്യമായ മറുപടിപറഞ്ഞൊഴിഞ്ഞ അഭിവന്ദ്യരായ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അധ്യക്ഷന് നേരെ ആക്രോശപ്പെടുന്നത് നീതീകരിക്കാനാവില്ല. കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിലെ മൂന്നിൽ രണ്ടായ സുന്നികൾ പ്രവാചകപൗത്രന്മാർ എന്ന പദവി നൽകി ആദരിക്കുന്ന വിഭാഗത്തിലെ തലമുതിർന്ന അംഗം കൂടിയായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വ്യക്തിപരമായ വംശീയാക്ഷേപങ്ങൾ നടത്തിയവരെ നിയമപരമായി കൈകാര്യം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

ഇടതുപക്ഷത്തിനും കമ്മ്യൂണിസത്തിനും സോഷ്യൽ ഇഷ്യുകളിൽ പൊളിറ്റിക്കൽ കറക്‌ട്നസ് പൂർണ്ണമായും നഷ്ടപ്പെട്ടതിന്റെ മറ്റൊരു രേഖയാണീ സംഭവം. വിജാതീയ മാനവികത എന്ന കാപട്യം നിരന്തരം പറഞ്ഞ് ജാതിപ്രീണനവും വംശീയ വിഭാഗീകരണവും ഏറ്റെടുത്ത് നടത്തുന്ന അൾടിമേറ്റ് ഓക്സിമറോൺ തന്നെയാണീ കാണുന്ന മതിലുകെട്ടുകൾ. ഈ പെണ്മതിലിനോട് സഹകരിക്കാത്തവരെ അപരവൽക്കരിക്കുമ്പോൾ തന്നെ ന്യൂനപക്ഷങ്ങളെ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു ! സ്ത്രീമതിലിനെ എതിർത്തുവെന്ന് പറഞ്ഞ് തങ്ങൾക്കെതിരെ ഉറയുന്നവരോട് ഒന്ന് ചോദിക്കട്ടെ , ഇനി അദ്ദേഹം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അവഗണിച്ച മതിലിൽ ഞങ്ങളില്ല എന്നായിരുന്നു പറഞ്ഞതെങ്കിൽ നിങ്ങളെന്ത് അഞ്ഞാപിഞ്ഞാ മറുപടിയാണ് തരിക. ഒരേ സമയം ബഹിശ്ക്കരിക്കുകയും പങ്കെടുക്കാത്തതിന് കുറ്റം പറയുകയും ചെയ്യുന്ന മാപ്പിളസംഘാവുമാരുടെ വരട്ടുചൊറി മാന്തിത്തരാൻ വേറെ ആളുകളെ നോക്ക്.

പക്ഷെ ,ഇവിടെ അദ്ദേഹം മതിലിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അത്തരം അനർത്ഥങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നതിനേക്കാൾ കുലീനനും സാത്വികനുമാണ് അദ്ദേഹം. അദ്ദേഹം നിൽക്കുന്ന റിലീജിയസ് ഫ്രയിമിലെ സ്ത്രീപക്ഷം പറഞ്ഞ് വിഷയം ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കടമയാണ് ,മാന്യതയാണ്. നിയമസഭയിൽ ഡോ എം കെ മുനീർ മുസ്ലിം രാഷ്ട്രീയക്കോണിൽ നിന്ന് മനസുകൾക്കിടയിൽ ഭിത്തി പണിയുന്നതിനെതിരെ പറഞ്ഞത് പോലെ ഇസ്ലാമിന്റെ താത്വിക മാനത്തിൽ ആ മതിൽ മറിച്ചിടാൻ നന്നായറിയുന്ന ആൾ തന്നെയാണ് ബഹു: തങ്ങൾ. അദ്ദേഹം നേതൃത്വം കൊടുക്കുന്ന ജനവിഭാഗത്തിലെ സ്ത്രീകൾ കമ്മ്യൂണിസത്തെ വിശ്വാസപരമായി തിരസ്ക്കരിക്കുന്നവരാണെന്ന് ഇന്നാട്ടിലെ ഏത് സി പി എമ്മുകാരനും നന്നായറിയാം. മാത്രമല്ല , കുറേയൊക്കെ പൊതുസ്ട്രീമിൽ ഇടപെടുന്ന വിവിധ മുസ്ലിം വനിതാ രാഷ്ട്രീയ നേതാക്കൾ പോലും ഈ മതിലിനെതിരാണ് . അതായത് ,തങ്ങളുടെ പ്രസ്താവന മൂലം മതിലിൽ വരാൻ കരുതിയ ഏതേലും സ്ത്രീ വരാതായാൽ അപ്പോൾ സഭ്യമായ രാഷ്ടീയ വിമർശനത്തിന് പഴുതുണ്ട്. ഇതിവിടെ പതിവ് മുസ്ലിം വിരുദ്ധതയുടെ പുതിയ ഇനം മാത്രമാണ്.

സമസ്ത ജന .സെക്രട്ടറിക്കെതിരെ കഴിഞ്ഞമാസം മുതിർന്ന മാപ്പിളസഖാവ് അസഹിഷ്ണുത പൂണ്ടു. ഇപ്പോൾ ശിഷ്യർ കുറച്ചധികം മൂത്തു. പക്ഷെ ,കേരളത്തിലെ മുസ്ലിം സാമൂഹിക വ്യവഹാരങ്ങളുടെ മതപരമായ വിധിയും വിധവും തീരുമാനിക്കുന്നത് ആരൊക്കെയാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവാണ് ഈ അസഹിഷ്ണുതയുടെ പ്രേരണ. അതിനാൽ ഇത്തരം വിമർശനങ്ങൾ അതിന്റെ മൂല്യത്തിലും മൂല്യരാഹിത്യത്തിലും ഉൾക്കൊള്ളാൻ അവരുടെ അനുയായികൾക്ക് സാധിക്കും , പക്ഷെ അവനവൻ വീട്ടുകാരോട് പറയുന്ന ഭാഷയാവരുത് നാട്ടുകാരോട് പറയുമ്പോൾ എന്ന് മാത്രം .

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending