Culture
നാളെ മുതല്‍ വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍
കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ ജനുവരി പത്തു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും (56300), 5,6,8,10 തീയതികളിലെ ആലപ്പുഴ-കൊല്ലം പാസഞ്ചറും (56301) പൂര്‍ണമായും റദ്ദാക്കി. അഞ്ചു ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. നാളെയും മറ്റന്നാളും എറണാകുളം-കൊല്ലം മെമു (66309), എറണാകുളം-കൊല്ലം പാസഞ്ചര്‍ (56391), 4,5 തീയതികളില്‍ കൊല്ലം-എറണാകുളം മെമു (66302), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) ട്രെയിനുകളുടെ കൊല്ലം- കായംകുളത്തിനുമിടയിലുള്ള സര്‍വീസ് ഭാഗികമായി റദ്ദാക്കി. നാളത്തെ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (16347) ഒരു മണിക്കൂര്‍ വൈകി രാത്രി 9.30നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര തുടങ്ങുക. കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂറും പത്തു മിനുറ്റും പിടിച്ചിടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസും ഒരു മണിക്കൂര്‍ വൈകി രാത്രി 10.20നാണ് പുറപ്പെടുക. കൊച്ചുവേളിക്കും കൊല്ലത്തിനുമിടയില്‍ ഒരു മണിക്കൂര്‍ പിടിച്ചിടുകയും ചെയ്യും. രാത്രി പത്തിനുള്ള തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) പതിനൊന്ന് മണിക്കായിരിക്കും പുറപ്പെടുക. കൊല്ലം ജങ്ഷനില്‍ പത്തുമിനുറ്റ് നിര്‍ത്തിയിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസ് (16792) കായംകുളം-ശാസ്താംകോട്ട സെക്ഷനിടയില്‍ രണ്ടു മണിക്കൂര്‍ നാല്‍പത് മിനുറ്റ് പിടിച്ചിടും.
മറ്റു ദിവസങ്ങളിലെ ട്രെയിന്‍ നിയന്ത്രണം ഇങ്ങനെ-വെള്ളി: ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) ശാസ്താംകോട്ടയില്‍ അരമണിക്കൂറും ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) കൊല്ലം ജങ്ഷനില്‍ ഒരു മണിക്കൂര്‍ 15 മിനുറ്റും തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് (22653) കൊല്ലത്ത് അരമണിക്കൂറും പിടിച്ചിടും. പാലക്കാട്-തിരുനെല്‍വേലി എക്‌സ്പ്രസും (16792) ഹൈദരാബാദ്-കൊല്ലം സ്‌പെഷ്യലും (07109) കായംകുളത്തിനും ശാസ്താംകോട്ടക്കും ഇടയില്‍ മൂന്നു മണിക്കൂറിലധികം പിടിച്ചിടും.
ശനി: കൊല്ലം-ഹൈദാരാബാദ് സ്‌പെഷ്യല്‍ ട്രെയിന്‍ (07110) കൊല്ലം ജങ്ഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ വൈകി പുലര്‍ച്ചെ 5.30ന് പുറപ്പെടും. വെരാവല്‍-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16333) ശാസ്താംകോട്ടയില്‍ അമ്പത് മിനുറ്റ് പിടിച്ചിടും. തിങ്കള്‍: കൊച്ചുവേളി-ലോക്മാന്യതിലക് ബൈവീക്ക്‌ലി എക്‌സ്പ്രസ് (22114) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 1.35ന് പുറപ്പെടും. കൊല്ലം സ്റ്റേഷനില്‍ 40 മിനുറ്റ് പിടിച്ചിടും. കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) അമ്പത് മിനുറ്റ് വൈകി പുലര്‍ച്ചെ 3.50ന് പുറപ്പെടും.
ബുധന്‍: തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22655) പുലര്‍ച്ചെ രണ്ടിന് പുറപ്പെടും. കൊല്ലത്ത് 40 മിനുറ്റ് പിടിച്ചിടും. മുംബൈ-തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (16331) ശാസ്താംകോട്ടയില്‍ ഒരു മണിക്കൂര്‍ പത്തു മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) കരുനാഗപ്പള്ളിയില്‍ അമ്പത് മിനുറ്റും മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) ഓച്ചിറയില്‍ 15 മിനുറ്റും പിടിച്ചിടും.
വ്യാഴം: കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി രാത്രി 12ന് പുറപ്പെടും. വെള്ളി: കൊല്ലം-ഹൈദരാബാദ് എക്‌സ്പ്രസ് (07142) 50 മിനുറ്റ് വൈകി പുറപ്പെടും. ശീഗംഗാനഗര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ് (16311) അമ്പത് മിനുറ്റും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ (16128) 20 മിനുറ്റും ശാസ്താംകോട്ടയില്‍ പിടിച്ചിടും. 5,6,8,10 തീയതികളില്‍ തിരുവനന്തപുരം-മധുരൈ അമൃത എക്‌സ്പ്രസ് (16343) രണ്ടു മണിക്കൂര്‍ വൈകി അര്‍ധരാത്രി പന്ത്രണ്ടിന് പുറപ്പെടും. കൊല്ലം ജങ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടുകയും ചെയ്യും. ചെന്നൈ-എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) തിരുവനന്തപുരത്തിനും കൊല്ലം സ്റ്റേഷനുമിടയിലും രണ്ടുമണിക്കൂറിലേറെ പിടിച്ചിടും.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും